ദൃശ്യകലാകാരി കൂട്ടായ്മ വിജയകുമാർ മേനോൻ എൻഡോവ്മെന്റ് സ്കോളർഷിപ്പിന് ഒക്ടോബർ 24 വരെ അപേക്ഷിക്കാം

ദൃശ്യകലാകാരി കൂട്ടായ്മ (Women Visual Artists Collective), കലാചരിത്രാദ്ധ്യാപകനും എഴുത്തുകാരനുമായിരുന്ന ശ്രീ.വിജയകുമാർ മേനോന്റെ സ്മരണാർത്ഥം കലാവിദ്യാർത്ഥികൾക്കായി ഏർപ്പെടുത്തിയ സ്കോളർഷിപ്പിനുള്ള 2025 ലെ അപേക്ഷകൾ ക്ഷണിക്കുന്നു. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിജയകുമാർ മേനോൻ ട്രസ്റ്റുമായി സഹകരിച്ചുകൊണ്ട് 2025 നവംബർ 1 ന് തൃശൂരിൽ സംഘടിപ്പിക്കുന്ന ‘വിജയകുമാർ മേനോൻ അനുസ്മരണദിന’ ചടങ്ങിൽ വച്ച് അവാർഡുസമർപ്പണം നടക്കുന്നതാണ്. Click Here to Shop Now: www.fhcfinemills.com/shop 2023 മുതൽ ശ്രീ. വിജയകുമാർ മേനോൻ്റെ പേരിൽ നൽകിത്തുടങ്ങിയതാണ് ഈ സ്ക്കോളർഷിപ്പ്. കലാചരിത്രപരമായ ഊന്നലുള്ള അന്വേഷണങ്ങളും ആവിഷ്ക്കാരങ്ങളും നടത്തുന്ന കോളേജു വിദ്യാർത്ഥികളുടെ ലേഖനരൂപത്തിലുള്ള സൃഷ്ടികൾ ആയിരിക്കും തിരഞ്ഞെടുക്കുന്നത്. കലാചരിത്രം, പെയിൻ്റിങ്ങ്, ശില്പകല, എന്നിവ മാത്രമല്ല, വിഷ്വൽ ആർട്സ് എന്ന വ്യവഹാര പരിധിയിൽ ഊന്നിക്കൊണ്ട് നടത്തുന്ന സംസ്ക്കാരപഠനം, സിനിമാപഠനം തുടങ്ങിയ ഏതൊരു ഇൻ്റർ ഡിസിപ്ളിനറി പഠന മേഖലയിലുള്ളവർക്കും ഈ അവാർഡിനായി ലേഖനങ്ങൾ സമർപ്പിക്കാവുന്നതാണ്. Click Here to Shop Now: www.fhcfinemills.com/shop കേരളത്തിലെ കലാവിദ്യാഭ്യാസസ്ഥാപനങ്ങളിൽ BFA, MFA, PhD തുടങ്ങിയ ഔദ്യോഗിക പഠനങ്ങളിലേർപ്പെടുന്നവർക്കും, കേരളത്തിലെ യൂണിവേഴ്സിറ്റികളിലോ അഫിലിയേറ്റഡ് കോളെജുകളിലോ ദൃശ്യകലകളിൽ ഇൻ്റർ ഡിസിപ്ളിനറി ഗവേഷണം നടത്തുന്നവർക്കുമാണ് അവസരമുള്ളത്. സമർപ്പിക്കുന്ന ലേഖനം ഇംഗ്ളീഷിലോ മലയാളത്തിലോ ആകാം. തിരഞ്ഞെടുക്കപ്പെടുന്ന ഒരു കലാവിദ്യാർത്ഥിക്ക് 10,000 രൂപ സ്ക്കോളർഷിപ്പും സർട്ടിഫിക്കറ്റുമാണ് നൽകുന്നത്. 2025 ഒക്ടോബർ 24 വരെ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. email: womenartistcollectivekerala@gmail.com   Click Here to View Original Post


വിദ്യാരംഭം കുറിക്കാം നല്ലനാളേയ്ക്കായി

വിരൽ കൊണ്ട് അരിമണിയിലും സ്വർണത്താൽ നാവിലും ഹരി ശ്രീ, അറിവിന്റെ ലോകത്തേക്ക് ആയിരങ്ങൾ...സരസ്വതീ! നമസ്‌തുഭ്യം വരദേ കാമരൂപിണിവിദ്യാരംഭം കരിഷ്യാമി സിദ്ധിർഭവതു മേസദാപത്മപത്രവിശാലാക്ഷി! പത്മകേസരവർണ്ണിനീനിത്യം പത്മാലയാദേവി! സാമാംപാതു സരസ്വതീ!അപർണ്ണാം നാമരൂപേണ ത്രിവർണ്ണാം പ്രാണവർത്തികാംലിപ്യാത്മനൈകപഞ്ചാശവർണ്ണാംവന്ദേ സരസ്വതിംമുദ്ര, പുസ്‌തകഹസ്‌ത്യാഭ്യാം ഭദ്രാസന ഹൃദിസ്ഥിതേപുരസ്സരേ സദാ ദേവീ സരസ്വതി! നമോസ്‌തുതേവന്ദേ സരസ്വതീം ദേവി ഭുവനത്രയ മാതരംയത്പ്രസാദാദൃതേ നിത്യം ജിഹ്വാന പരിവർത്തതേ...ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ:.... ഹരിശ്രീ കുറിച്ചു വിദ്യാരംഭം നടത്തുന്നതു ഭക്തിനിർഭരമായ ഒരു സരസ്വതി പൂജയാണു.വിദ്യ, കലകൾ, ഞ്ജാനം,വാഗ്വിലാസം, ബുദ്ധി തുടങ്ങിയവയുടെ ഉറവിടമായ സരസ്വതി ദേവി അക്ഷരങ്ങളുടെ ആത്മാവാണു. വിദ്യ എന്ന അറിവിന്റെ ആരംഭമാണു വിദ്യാരംഭം നവരാത്രി പൂജയുടെ അവസാന ദിവസമായ വിജയദശമി ദിവസമാണു വിദ്യാരംഭം നടത്തുന്നതു.കുട്ടികളെ ആദ്യമായി അക്ഷരങ്ങൾ എഴുതിക്കുന്ന പാവനമായ ചടങ്ങാണീതു.കുട്ടികൾക്കു രണ്ടരവയസ്സു കഴിഞ്ഞു മൂന്നു വയസ്സ് തുടങ്ങുന്നതിനു മുൻപായി ഈ ചടങ്ങു നടത്തുന്നു. ഹരിശ്രീ ഗണപതയെ നമ: അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമ: നവഗ്രഹേഭ്യോ നമ: ....ഈ മന്ത്രം അരിനിറച്ച തളികയിലോ പൂഴിമണലിലോ കുട്ടികളുടെ വിരൽ പിടിച്ചു എഴുതിച്ചാണു ഗുരുനാഥൻ വിദ്യാരംഭം കുറിക്കുന്നതുവിജയദശമി നാളിൽ വിദ്യാരംഭം കുറിക്കുന്ന പാരമ്പര്യം കേരളത്തിൽ നൂറ്റാണ്ടുകളായുണ്ട്. അറിവിലേക്കുള്ള ആരംഭം എന്നർത്ഥത്തിലാണ് വിജയദശമി ദിനത്തെ വിദ്യാരംഭം എന്ന് കൂടി വിളിക്കുന്നത്. കുട്ടികളെ ആദ്യമായി അക്ഷരത്തിന്റെ ലോകത്തിലേക്ക് ആനയിക്കുന്നത്, ‘ഓം ഹരി ശ്രീ ഗണപതയേ നമഃ അവിഘ്‌നമസ്തു’ എന്ന് അവരുടെ നാവിൽ സ്വർണ്ണം കൊണ്ട് എഴുതിയാണ്. പിന്നീട് മണലിലോ നെല്ലിലോ അരിയിലോ ആ മന്ത്രം വീണ്ടുമെഴുതുന്നു.നവരാത്രി പൂജയുടെ അവസാന ദിവസം നടത്തുന്ന വിദ്യാരംഭത്തിൽ കുറിക്കുന്ന ‘ഓം ഹരി ശ്രീ ഗണപതയേ നമഃ’ എന്ന മന്ത്രം, നാദരൂപിണിയും വിദ്യാദേവതയുമായ സരസ്വതി ദേവിയെ കുറിക്കുന്ന അക്ഷരങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. ആദ്യത്തേത് – ഹരി എന്നത് പരമാത്മാവിനെ പ്രതിനിധീകരിക്കുന്നു. ശ്രീ എന്നത് പരാശക്തിയെ അല്ലെങ്കിൽ ഐശ്വര്യത്തിന്റെ ദേവതയെയാണ് പ്രതിനിധീകരിക്കുന്നത്. ഗണപതി എന്നത് പ്രപഞ്ചത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഓം, പരാശക്തിയിൽ നിന്ന് ഉത്ഭവിക്കുന്ന പ്രണവ മന്ത്രത്തെയാണ് സൂചിപ്പിക്കുന്നത്.പരമ്പരാഗതമായി കുട്ടികളുടെ നാവിൽ തേനിൽ മുക്കിയ സ്വർണ്ണം കൊണ്ട് ‘ഹരിശ്രീ’ എന്ന് ഗുരുക്കന്മാരോ ആചാര്യന്മാരോ എഴുതുന്നതിന് പിന്നിൽ നിശബ്ദ പ്രാർത്ഥനയുമുണ്ട്. ഈ കുട്ടി പറയുന്നതെന്തും സ്വർണ്ണം പോലെ വിലമതിക്കട്ടെ എന്നാണ് അത് അർത്ഥമാക്കുന്നത്. ഓരോ കുട്ടിക്കും അറിവിന്റെ യാത്ര തടസ്സങ്ങളില്ലാതെ തുടരാൻ വിദ്യാദേവതയുടെ കൃപയേയും നിശബ്ദ പ്രാർത്ഥന വിളിച്ചോതുന്നു.ആചാരങ്ങളിൽ നേരിയ വ്യത്യാസങ്ങളോടെ ജാതിമത ഭേദമന്യേ പലരും ഇന്ന് വിദ്യാരംഭം നടത്തുന്നുണ്ട്. അറിവ് എന്നത് അമൂല്യമാണെന്നും യോഗ്യനായ ഗുരു കുട്ടിയുടെ കൈപിടിച്ച് ആദ്യാക്ഷരങ്ങൾ എഴുതിക്കുന്നത് അറിവ് അവരിൽ വളരാൻ സാധിക്കുമെന്നും നമ്മുടെ പാരമ്പര്യം വിശ്വസിക്കുന്നു. ഗുരുവിലൂടെ പ്രവഹിക്കുമ്പോൾ മാത്രമേ അറിവ് പൂർണമായി ഗ്രഹിക്കുകയുള്ളൂ എന്നതാണ് വിദ്യാരംഭ ചടങ്ങുകൾക്ക് പിന്നിലുള്ള വിശ്വാസം.ഗുരു ഈശ്വരനെയാണ് പ്രതിനിധീകരിക്കുന്നത്. അതിനാൽ ഈ ആചാരങ്ങൾ പരമോന്നതത്തിലേക്കുള്ള സമ്പൂർണ്ണ കീഴടങ്ങൽ ആണ്. അറിവിലേക്കുള്ള പാതയിലെ തടസ്സങ്ങൾ മറികടക്കാൻ തന്റെ ശിഷ്യന് നിരുപാധികമായ പിന്തുണ നൽകുന്നതിന് ഗുരുവിനുള്ള പ്രതിബദ്ധതയും ഇതിൽ ഉൾപ്പെടുന്നു. ചൂണ്ടുവിരൽ അഹംബോധത്തെ പ്രതിനിധീകരിക്കുന്നു എന്നാണ് വിശ്വാസം. ഈ ചൂണ്ടുവിരലിൽ പിടിച്ചാണ് ഗുരു ഒരു കുട്ടിയെ തന്റെ ആദ്യ അക്ഷരങ്ങൾ എഴുതാൻ പഠിപ്പിക്കുന്നതും അവനെ അറിവിന്റെ ലോകത്തേക്ക് ആദ്യമായി പരിചയപ്പെടുത്തുന്നതും. യഥാർത്ഥ അറിവും ജ്ഞാനവും നേടുന്നതിന് അഹന്തയുടെ ഭാരം ഉപേക്ഷിക്കാനുള്ള ഒരു ദൃഢനിശ്ചയവും ഇതിനു പിന്നിലുണ്ട്.എല്ലാ വിദ്യാരംഭത്തിലും പ്രായഭേദമന്യേ എല്ലാവരും അടിസ്ഥാന അക്ഷരങ്ങളും പാഠങ്ങളും എഴുതുകയും ഉരുവിടുകയും ചെയ്യാറുണ്ട്. ഈ പാരമ്പര്യങ്ങളിലൂടെ ഉദ്ദേശിക്കുന്നത് എപ്പോഴും ഒരു തുടക്കക്കാരനായി തുടരേണ്ടതിന്റെ പ്രാധാന്യം, ജാഗ്രതയോടും ക്ഷമയോടും ഉത്സാഹത്തോടും കൂടി നിരന്തരം പഠിക്കാൻ കഴിയുന്ന ഒരു പുസ്തകമായി ജീവിതത്തെ സമീപിക്കേണ്ടതിന്റെ ആവശ്യകതയേയുമാണ്. ഒരു തുടക്കക്കാരന്റെ ഹൃദയത്തോടെ ചുറ്റുമുള്ള എന്തിൽ നിന്നും പഠിക്കാൻ ഉത്സുകനായിരിക്കുക എല്ലാറ്റിനെയും ബഹുമാനിക്കുക, എല്ലാവരോടും വിനയത്തോടെ വണങ്ങുക എന്ന ആശയവും ഈ ആചാരങ്ങൾ നൽകുന്നുണ്ട്.മതേതരം  വിദ്യാരംഭത്തിന് കുട്ടികൾ എന്തെഴുതണമെന്നതിൽ അവരവരുടെ വിശ്വാസത്തിനനുസരിച്ച് രക്ഷിതാ ക്കൾക്ക് തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി. കണ്ണൂർ മട്ടന്നൂർ നഗരസഭ ഗ്രന്ഥശാലാ സമിതി നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നടത്തിയ  എഴുത്തി നിരുത്തൽ ചടങ്ങിന്റെ ഭാഗമായി ഇറക്കിയ നോട്ടീസിനെതിരെ നൽകിയ ഹർജി തീർപ്പാക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജസ്റ്റിസ് ദേവരാജൻ രാമചന്ദ്രന്റേതാണ് ഉത്തരവ് പുറപ്പെടുവിച്ചത് ഹരിശ്രീ ഗണപതയേ നമ:, അല്ലാഹു അക്ബർ, യേശുവേ സ്തുതി, അമ്മ, അച്ഛൻ, അ, ആ, ഇ, ഈ(അക്ഷരമാലകൾ), ഇംഗ്ലീഷ് അക്ഷരമാലകൾ തുടങ്ങിയവ വിദ്യാരംഭത്തിനായി തെരഞ്ഞെടുക്കാം എന്നാണ് നോട്ടീസിൽ പറഞ്ഞിരുന്നത്. എഴുത്തിനിരുത്ത് ഗ്രന്ഥശാലയിൽ നടക്കുന്നതിനാൽ മതപരമായ ചടങ്ങായി കാണാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമങ്ങൾ ലംഘിക്കാതെ മതേതര ചിന്തയോടെ നടത്തുന്ന ഇത്തരമൊരു പരിപാടിയിൽ ഇടപെടാൻ കാരണങ്ങൾ കാണുന്നില്ല. മതബഹുസ്വരയുള്ള ഭൂമിയാണ് ഇന്ത്യയെന്നും കോടതി പറഞ്ഞു.കുഞ്ഞുങ്ങളെ എഴുത്തിനിരുത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…കുഞ്ഞുങ്ങളുടെ വിദ്യാരംഭം പല പത്ര മാധ്യമ സ്ഥാപാനങ്ങളും ഏറ്റെടുത്ത് അവരുടെ കച്ചവടം വർധിപ്പിക്കാനുള്ള ഒരു ആഘോഷമാക്കിയിരിക്കുന്നു.മാത്രമല്ല പ്രശസ്തിയും ഗ്ലാമറും ഉള്ളവരാണ് കുട്ടികളെ എഴുത്തിനിരുത്തേണ്ടത് എന്ന് പൊതുവെ സമൂഹം തെറ്റിദ്ധരിച്ചിരിക്കുന്നു.എഴുത്തിനിരുത്തുമ്പോൾ മാതാപിതാക്കൾ ഒരു കാര്യം ഓർക്കണം. ഈ ചടങ്ങു വളരെ പവിത്രമായ ഒന്നാണ്. ഇത് പത്രമാദ്ധ്യമങ്ങൾ ആരംഭിച്ചതല്ല. ഋഷിമാർ ആരംഭിച്ചതാണ്.പ്രാഥമിക വിദ്യാഭ്യാസ ത്തിന്റെ കാലഘട്ടം ഒരു വ്യാഴ വട്ടക്കാലം ആണ്. അതായത് 12 വര്ഷം. അതിന്റെ നാലില് ഒന്ന് പ്രായം ആയാല്കുഞ്ഞിനെ എഴുത്തിനു ഇരുത്താം. അതായത് 3 വയസ്സ്.കുട്ടികൾക് മൂന്നാംവയസ്സു തികയുന്നതിനു മുൻപ് ആണ് ഇത് നടത്താറ്.വിജയദശമി ദിവസം മുഹൂര്ത്തം നോക്കാതെയും മറ്റുദിവസങ്ങളില്മുഹൂര്ത്തം നോക്കിയും എഴുത്തിനിരുത്തുന്നു.ഒരു കുട്ടിയെ എഴുത്തിനിരുത്തുന്നയാളുടെ, ജീവിതസംസ്കാരം, വാസന കുട്ടിയിലേക്കും പകരുന്നതാണെന്നു ഋഷീശ്വര സംസ്കാരം നമ്മെ പഠിപ്പിക്കുന്നു. അതിനാൽ തന്നെ കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത് പുണ്യസ്തലത്ത്, ആധ്യാത്മകേന്ദ്രങ്ങളിൽ വച്ച് പുണ്ണ്യത്മാക്കളെക്കൊണ്ടായിരികകണം.കുട്ടികളെ എഴുത്തിനിരുത്തുന്നയാളുടെ ജീവിതശൈലിയും വളരെ പ്രധാനമാണ്. തലേ ദിവസംവരെ മദ്യവും മാംസവും സേവിച്ചുഉറങ്ങിയെഴുന്നേറ്റു വരുന്ന ഒരുസാഹിത്യകാരനല്ല ഒരു സിനിമാനടനല്ല,രാഷ്ദ്രിയ നേതാവല്ല, ഏതെങ്കിലും മേഖലയിൽ പ്രശസ്തനായ വ്യക്തിയല്ല കുഞ്ഞുങ്ങളുടെ വിദ്യാരംഭം നടത്തേണ്ടത്. മറിച്ചു സാത്വികമായ വിശുദ്ധമായ ആചാരാനുഷ്ടനങ്ങളോടെ ഒരു സാധനാജീവിതം നയിക്കുന്ന വ്യക്തി തന്നെയാകണം കുട്ടികളുടെ വിദ്യാരംഭം നടത്തേണ്ടത്.എഴുത്തിനിരുത്തുന്നത് വിദ്യാഭ്യാസം ഉള്ള രക്ഷിതാക്കള്ആണെങ്കില് പിതാവോ മാതാവോ ആയാല് വളരെ നന്ന് . കാരണം തന്റെ കുഞ്ഞിനു നല്ല വിദ്യ ഉണ്ടാകണം എന്ന് ആത്മാര്ഥമായി ആഗ്രഹിക്കുക രക്ഷിതാക്കള് തന്നെയാണ് സംശയം ഇല്ല. കുട്ടിയുടെ പിതാവ്, മുത്തച്ഛന് ഇവര്ക്കൊക്കെ ആചാര്യസ്ഥാനത്തിരുന്ന് വിദ്യയുടെ ആദ്യാക്ഷരങ്ങള് പകര്ന്നുകൊടുക്കാം.അച്ഛന്റെയും അമ്മയുടെയും മടിയിലിരുന്നാണ് കുഞ്ഞ് ആദ്യാക്ഷരം കുറിക്കുന്നതെങ്കിൽ അതിനും നിയമങ്ങളുണ്ട്. അമ്മയാണെങ്കിൽ കുട്ടിയെ ഇടതുതുടയിലും അച്ഛനാണെങ്കിൽ വലതുതുടയിലും വേണം ഇരുത്താൻ. ആചാര്യന്റെ മടിയിലാണു കുട്ടി ഇരിക്കുന്നതെങ്കിൽ ആൺകുട്ടിയെ വലതുതുടയിലും (വശത്തും) പെൺകുട്ടിയെ ഇടതുതുടയിലും (വശത്തും) ഇരുത്തണം.ക്ഷേത്രത്തില്പോയി കുട്ടിയെ തൊഴുവിച്ചു പ്രദക്ഷിണം വെപ്പിച്ചു വിഘ്നേശ്വരന്, സരസ്വതി, ശ്രീകൃഷ്ണന് എന്നിവരുടെ ചിത്രത്തിനു മുന്നില്ഭദ്രദീപം കൊളുത്തി വെച്ച് കുട്ടിയെ മടിയില് ഇരുത്തി നാക്കിൽ ഹരിശ്രീ ഗണപതയെ നമഃ എന്ന് സ്വര്ണം കൊണ്ട് എഴുതുക.ആദ്യം കുട്ടിയുടെ നാവിൽ തേനിൽ മുക്കിയ സ്വർണം കൊണ്ടു വേണം അക്ഷരം കുറിക്കാൻ.സ്വര്ണം ആയുസ്സാണെന്ന് വേദത്തില് പറയുന്നു. ഇവിടെ നാവിന്തുമ്പില് ഹരിശ്രീ കുറിക്കുമ്പോള് സ്വര്ണം ഉപയോഗിക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാകുന്നു. തേന്പോലെ മധുരമുള്ള വാക്കായിരിക്കണം. ഒപ്പം സ്വര്ണം പോലെ വിലപിടിച്ച വാക്ക് ഉപയോഗിക്കുന്നവനുമാകണം ഈ കുട്ടി.സാധാരണയായി മോതിരം ആണ് എഴുതാൻ ഉപയോഗിക്കുന്നത്. മാതാപിതാക്കളുടെ വിവാഹ മോതിരം ആയാല് വളരെ നന്ന്. മാതാ പിതാക്കള്ക്ക് അതിനു കഴിയില്ലെങ്കില് ഏതെങ്കിലും സാത്വിക ജീവിതം നയിക്കുന്ന അധ്യാപകനോ അധ്യാപികയോ കുട്ടിയെ എഴുത്തിനു ഇരുത്താം.എഴുത്തിനു ഇരുത്തുന്ന ആചാര്യന് പ്രശസ്തന് ആകണമെന്നില്ല. ജീവിതത്തില് മൂല്യങ്ങള് കൈവെടിയാത്ത വ്യക്തി ആയിരിക്കണം, ഭക്തനും ആയിരിക്കണം.താന് കൊടുക്കുന്ന വിദ്യ കുട്ടിയുടെ ഭാവി ശോഭാനമാകുവാന് ഉള്ളതാകണം എന്ന ചിന്തയും ഉണ്ടായിരിക്കണം.എഴുത്തിനിരുത്തുന്ന സ്ഥലങ്ങൾക്കുമുണ്ട് പ്രത്യേകത. പ്രധാനമായും കൊല്ലൂർ മൂകാംബിക ക്ഷേത്ര സന്നിധിയിലും, കേരളത്തില് സരസ്വതീ ക്ഷേത്രങ്ങള്, കോട്ടയം പനച്ചിക്കാട്, പറവൂര് ദക്ഷിണ മൂകാംബികാ ക്ഷേത്രം, തൃശ്ശൂർ തിരുവുള്ളക്കാവ്, തിരൂര് തുഞ്ചന്പറമ്പ്, ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം എന്നിവിടങ്ങളിലും എഴുത്തിനിരുത്താറുണ്ട്. ചിലര് വീട്ടില് വെച്ചും നടത്തും. എഴുത്തിനിരുത്തൽ ബിസ്സിനസ്സ് നടത്തുന്ന പത്ര, കച്ചവട സ്ഥാപനങ്ങൾ ഒഴിവാക്കുന്നതാണ് അഭികാമ്യം.ദേവീ പൂജയ്ക്ക്ശേഷം മുന്വച്ച താമ്പാളത്തില്പരത്തിയിട്ട അരിയിന്മേല്കുട്ടിയുടെ വിരല്പിടിച്ച് ” ഹരിശ്രി ഗണപതയേ നമഃ അവിഘ്നമസ്തു ശ്രീ ഗുരുഭ്യോ നമഃ”എന്നെഴുതിക്കുന്നു.എഴുത്തിനു ഇരുത്തുമ്പോൾ എന്ത് കൊണ്ടാണു “ഹരിശ്രീ ഗണപതയേ നമ:” എന്ന് ആദ്യം എഴുതുന്നതെന്ന് നോക്കാം. കടപയാദി സംഖ്യാ സമ്പ്രദായത്തിൽ ഹരിശ്രീഗണപതയേ നമ: എന്നതിന്റെ സംഖ്യ 51 ആണു.ഹരി-28, ശ്രീ-2, ഗ-3, ണ-5, പ-1, ത-6, യേ-1, ന-0, മ-5മലയാളത്തിലെ അക്ഷരങ്ങൾ 51 ആണല്ലോ. അതുകൊണ്ട് നവരാത്രിക്ക് എഴുത്തിനിരുത്തുമ്പോൾ ഹരിശ്രീ ഗണപതയേ നമ: എന്നെങ്കിലും എഴുതുക എഴുതിക്കുക.വിജയദശമി ദിവസം ദശമി തീരുന്നതു വരെ എഴുത്തിനിരുത്തുന്നതിനു മുഹൂർത്തം നോക്കേണ്ടതില്ല. മൂന്നാമതായി അക്ഷരമെഴുത്താണ്. അതെഴുതുന്നതാകട്ടെ അരിയിലും. ഭാരതത്തില് എല്ലാം ഈശ്വരീയമാണ്. അറിവ് ആര്ജിക്കുന്നതും ഈശ്വരീയം തന്നെ. അതിന്റെ ഉത്തമ ഉദാഹരണമാണ് അരിയിലെഴുത്ത്. പുഴുങ്ങി ഉണക്കാത്ത അരിയിൽ കുട്ടിയുടെ ചൂണ്ടുവിരൽ കൊണ്ട് (വ്യാഴത്തെയാണ് ചൂണ്ടുവിരൽ പ്രതിനിധീകരിക്കുന്നത്) അക്ഷരം എഴുതിക്കേണ്ടത്. സരസ്വതി അക്ഷരമാലയാണെങ്കില് അത് ആദ്യം എഴുതിപ്പഠിക്കുന്നത് അരിയിലാണല്ലോ. അരി അന്നമാണ്. അന്നം ബ്രഹ്മമാണെന്ന് (അന്നം വൈ ബ്രഹ്മ) ഉപനിഷത്തുകളില് കാണാം.ഓരോ അക്ഷരവും കുട്ടിയെക്കൊണ്ടു പറയിച്ച് എഴുതിക്കുന്നത് ആരാണോ അവർ വേണം അക്ഷരം മായ്ക്കുവാൻ. കുട്ടിയെക്കൊണ്ട് അതു ചെയ്യിക്കരുത്. ഹരിഃ ശ്രീഃ ഗണപതയേ നമഃ എന്നു വേണം എഴുതിക്കുവാൻ. ‘ഗണപതായേ’ എന്നു ‘ത’ യ്ക്കു ദീർഘം കൊടുത്ത് എഴുതിക്കരുത്. അടുത്ത ദിവസം വീട്ടിൽത്തന്നെ രക്ഷിതാക്കൾ കുട്ടിയെക്കൊണ്ട് എഴുതിക്കണം. അതും അരിയിൽത്തന്നെ വേണം. വ്യക്തിത്വം നേടാന് വിദ്യാഭ്യാസത്തോടൊപ്പം മധുരമായ വാക്കും നോക്കും കലര്ന്ന സംസ്‌കാരം വേണം. സുവര്ണപൂരിതമായ, മൂല്യമേറിയ വാഗ്‌വൈഭവം വേണം. അങ്ങനെ വ്യക്തി സുവര്_ണശോഭിതനായി സമൂഹത്തില്പ്രശോഭിക്കും. ഇതാണ് എഴുത്തിനിരുത്തുമ്പോള്നമുക്കുണ്ടാകേണ്ട കാഴ്ചപാട് . ഈ പവിത്രമായ കര്മ്മത്തിലൂടെ ധാര്മ്മികതയും പരമ്പരാഗതമായി ആചരിച്ചുവരുന്ന സംസ്‌കാരവുമാണ് പുതുതലമുറയിലേക്കു പകര്ന്നുകിട്ടുക.


Be safe, We safe ക്യാമ്പയിന് തുടക്കമായി

സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിൻ്റെയും കാക്കനാട് രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിൻ്റെയും ആഭിമുഖ്യത്തിൽ ബീ സേഫ്, വീ സേഫ് #BeSafeWeSafe ക്യാമ്പയിന് തുടക്കമായി. ദേശീയ സൈബർ സുരക്ഷാ മാസ ആഘോഷങ്ങളുടെ ഭാഗമായാണ് ക്യാമ്പയിൻ.സൈബർ സുരക്ഷ ദൈനംദിന ജീവിതത്തിലെ പ്രധാന പ്രശ്നമായി മാറിക്കൊണ്ടിരിക്കുകയാണ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലൂടെയും ഓൺലൈൻ ഇടപെടലുകളിലൂടെയും ഹാക്കിംഗും ഡാറ്റ മോഷണവും വ്യാപകമായ ഈ കാലഘട്ടത്തിൽ, ദൈനംദിന ജീവിതത്തിൽ സൈബർ സുരക്ഷയുടെ പ്രാധാന്യം എല്ലാവരും തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.ഡിജിറ്റൽ ശുചിത്വത്തെക്കുറിച്ചും സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ചും വിദ്യാർത്ഥികളിലും പൊതുജനങ്ങളിലും അവബോധം വളർത്തുക എന്നതാണ് ഈ പ്രചാരണത്തിന്റെ ലക്ഷ്യം. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വികാസവും അവയ്ക്കൊപ്പമെത്തുന്ന വലിയ വെല്ലുവിളികളും തിരിച്ചറിയുമ്പോൾ, സുരക്ഷിതമായ ഓൺലൈൻ ഇടപെടൽ ഉറപ്പാക്കേണ്ടത് എന്നത്തേക്കാളും നിർണായകമാണ്.വർക്ക്ഷോപ്പുകൾ, ഇൻ്ററാക്ടീവ് സെഷനുകൾ, റോൾ പ്ലേയിംഗ് തുടങ്ങിയ വൈവിധ്യമാർന്ന പ്രവർത്തനങ്ങളിലൂടെ ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിൽ BeSafe: WeSafe കാമ്പെയ്ൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സൈബർ സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് പതിനായിരത്തിലധികം വിദ്യാർത്ഥികളെയും പൊതുജനങ്ങളെയും ബോധവൽക്കരിക്കാനാണ് ഈ ക്യാമ്പെയ്ൻ ലക്ഷ്യമിടുന്നത്.ജീവിതത്തിന്റെ എല്ലാ മേഖലകളിലും സൈബർ സുരക്ഷ പരിശീലിക്കാനും കൂടുതൽ സൈബർ ബോധമുള്ള ഒരു സമൂഹം സൃഷ്ടിക്കുന്നതിനായി പ്രവർത്തിക്കാനും സമയമായിരിക്കുകയാണ്.



മഹാരാജാസ് രാജ്യത്തെ മികച്ച സർക്കാർ സ്വയംഭരണ കോളേജ്

രാജ്യത്തെ ഏറ്റവും മികച്ച സർക്കാർ സ്വയംഭരണ കോളേജുകളുടെ പട്ടികയിൽ രണ്ടാം സ്ഥാനം നേടി എറണാകുളം മഹാരാജാസ്‌ കോളേജ്‌. ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ മാസികയുടെ എഡ്യുക്കേഷൻ വേൾഡ് ഇന്ത്യ കോളേജ്‌ റാങ്കിങ്ങിലാണ് മഹാരാജാസിന്റെ നേട്ടം.കരിക്കുലം, വിദ്യാർഥികളുടെ പഠനനിലവാരം, അടിസ്ഥാന സൗകര്യ വികസനം, തൊഴിൽ ലഭ്യത, അധ്യാപകക്ഷേമവും വികസനവും തുടങ്ങിയ മാനദണ്ഡങ്ങൾ പരി​ഗണിച്ചാണ് നേട്ടം. മഹാരാജാസ്‌ എല്ലാ മേഖലയിലും 70 ശതമാനത്തിന് മുകളിൽ പോയിന്റ് നേടി. ഹൈദരാബാദ് ​ഗവ. ഡി​ഗ്രി  വിമൻസ്‌ കോളേജിനാണ്‌ ഒന്നാം സ്ഥാനം.സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ മേഖലയെ ഇകഴ്ത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെയാണ്‌ ഒരു സർക്കാർ സ്വയംഭരണ കോളേജ്‌ മികച്ച നേട്ടം സ്വന്തമാക്കിയത്‌.


കുട്ടികൾ കലകൾ അറിഞ്ഞു വളരട്ടെ

അഭിമാനം.. സന്തോഷം.....കേരളത്തിന്റെ ചരിത്രത്തിലാദ്യമായി പൊതുവിദ്യാലയങ്ങളില്‍ ചിത്രകല, സംഗീതം, നൃത്തം, നാടകം, സിനിമ ഉള്‍പ്പെടെ അഞ്ചുമേഖലകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് ഒരു പാഠപുസ്തകം കുട്ടികളിലേയ്ക്ക് എത്തിച്ചേര്‍ന്നിരിക്കുന്നു. പതിറ്റാണ്ടുകള്‍ നീളുന്ന കലാദ്ധ്യാപകരുടെ സ്വപ്‌നമാണ് ഇതോടെ യാഥാര്‍ത്ഥ്യമായത്. 5,7,9 ക്ലാസുകളിലാണ് ഈ വര്‍ഷം പുസ്തകമെത്തിയത്. 6,8,10 ക്ലാസുകളിലും അടുത്ത വര്‍ഷം പുസ്തകമെത്തും. എന്നെ സംബന്ധിച്ചിടത്തോളം ഏറെ അഭിമാനകരമായ മുഹൂര്‍ത്തമാണിത്.  പാഠ്യപദ്ധതി പരിഷ്‌കരണത്തിന്റെ ഭാഗമായ പാഠപുസ്തകരചനാസമിതിയില്‍ ഒരംഗമായി എന്നെ ഉള്‍പ്പെടുത്തിയതിന് പൊതുവിദ്യാഭ്യാസവകുപ്പിനോടും, എസ്.സി.ഇ.ആര്‍.ടി യോടും, വിശിഷ്യാ റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറിനോടും എന്റെ സുഹൃത്തുക്കളായ, ഊര്‍ജസ്വലരായ കലാദ്ധ്യാപകരോടും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി അറിയിക്കട്ടെ...തിക്താനുഭവങ്ങള്‍ മാത്രം നിറഞ്ഞ 12 വര്‍ഷത്തെ എളിയ അദ്ധ്യാപനജീവിതത്തില്‍ ഇന്ന് ആദ്യമായി ക്ലാസില്‍ പുസ്തകത്തോടൊപ്പം കുട്ടികളെ കലാകാശങ്ങളിൽ സഞ്ചരിപ്പിക്കാനായതില്‍ ഏറെ സന്തോഷം.. മുന്‍പുളള പാഠപുസ്തകസമിതിയിലും അംഗമായിരുന്നെങ്കിലും അന്നത്തെ പുസ്തകങ്ങള്‍ ഒന്നും തന്നെ വെളിച്ചം കണ്ടിരുന്നില്ല. എന്നാല്‍ അത് ആവര്‍ത്തിക്കരുതെന്നുള്ള ഉറച്ച തീരുമാനത്തോടെ തുടര്‍ന്നുള്ള രണ്ടുവര്‍ഷങ്ങളില്‍ സിലബസ് ഗ്രിഡ് ഉള്‍പ്പെടെ സമഗ്രമേഖലകളും അഴിച്ചുപണിതുകൊണ്ട് നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിച്ച ഒരു കൂട്ടം ചെറുപ്പക്കാരായ കലാധ്യാപകരും വിഷയവിദഗ്ധരും അവര്‍ക്ക് നേതൃത്വം നല്‍കിയ എസ്.സി.ഇ.ആര്‍.ടി റിസര്‍ച്ച് ഓഫീസര്‍ സതീഷ് കുമാര്‍ സാറും എസ്.സി.ആര്‍.ടിയും ഈ പുസ്തകപ്പിറവിക്കു നല്‍കിയ പ്രചോദനം ചെറുതല്ല. ഏറെ വെല്ലുവിളികളെ അതിജീവിച്ചാണ് പുസ്തകരചന നടന്നത്. സ്‌കൂളുകളില്‍ കല പഠിക്കേണ്ടതില്ല എന്നും കലാദ്ധ്യാപകര്‍ എന്നും ഇകഴ്ത്തപ്പെടേണ്ടവരും തഴയപ്പെടേണ്ടവരുമാണെന്ന ചില വികലമനസ്‌കരുടെയും അരസികവാദികളുടെയും മുനകളാണ് ഇതോടെ ഒടിയുന്നത്. രചന പൂര്‍ത്തിയായിട്ടും പുസ്തകം ഇറങ്ങില്ല എന്നു തന്നെ പല അദ്ധ്യാപകരും സംശയം പ്രകടിപ്പിച്ചു. എന്നാല്‍ ആയതിന് വിരാമമിട്ട് 2024 ജൂണ്‍ മാസം കേരളത്തിലെ നാലരലക്ഷം വരുന്ന വിദ്യാര്‍ത്ഥികളിലേക്ക് പുസ്തകമെത്തി...ഇനി കുട്ടികളിലും മാറ്റങ്ങള്‍ കണ്ടുതുടങ്ങട്ടെ...നന്ദി.....അഭിമാനം....ഒരു കലാദ്ധ്യാപകനെന്ന നിലയില്‍...- പി.എസ്. അജിത്.*ഇത് അഭിമാനകരം... !കേരളത്തിന്റെ പൊതുവിദ്യാഭ്യാസ ചരിത്രത്തിൽ ആദ്യമായി ചിത്ര-ശില്പകല, സംഗീതം, നൃത്തം, നാടകം, സിനിമ എന്നീ അഞ്ച് കലാമേഖലകളെ ഉൾപ്പെടുത്തിക്കൊണ്ട് കലാവിദ്യാഭ്യാസത്തിന് പാഠപുസ്തകം നിലവിൽ വന്നിരിക്കുന്നു...!കേരളത്തിൽ സമഗ്രമായ പാഠ്യപദ്ധതിപരിഷ്കരണം നടന്നുവരികയാണ്. ഒന്നാം ഘട്ട പാഠപുസ്തകങ്ങൾ കുട്ടികളുടെ കൈകളിലെത്തിക്കഴിഞ്ഞു.ജ്ഞാനസമൂഹനിർമ്മിതിയിലധിഷ്ഠിതമായ നവകേരളത്തെ വിഭാവനം ചെയ്യുന്നതിൽ വിദ്യാഭ്യാസരംഗത്തെ സമഗ്രപുരോഗതി അത്യന്താപേക്ഷിതമാണ്.  ദീർഘകാലത്തെ പഠനങ്ങളും ഗവേഷണങ്ങളും ചർച്ചകളും നടത്തിയാണ് കേരളം സമഗ്രമായ പാഠ്യപദ്ധതി പരിഷ്കരണത്തിലേക്ക് എത്തിച്ചേർന്നത്. ശിശുകേന്ദ്രീകൃത സമീപനവും സാമൂഹിക ജ്ഞാനനിർമിതിവാദത്തെ മുൻനിർത്തിയുള്ള ദാർശനികതലവും ഏറ്റവും ഫലപ്രദമായി വിളക്കിച്ചേർത്തുകൊണ്ട് നിർമിക്കപ്പെട്ട പാഠപുസ്തകങ്ങൾ കേരളത്തിലെ വിദ്യാലയങ്ങളിൽ, കുട്ടികളുടെ കൈകളിൽ എത്തുമ്പോൾ ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്. നീണ്ട കാലത്തെ ആവശ്യവും ആവശ്യകതയും ആയിരുന്ന കലാവിദ്യാഭ്യാസ പാഠപുസ്തകം യാഥാർത്ഥ്യമാവുകയാണ്. കേരളത്തിലെ വിദ്യാഭ്യാസ ചരിത്രത്തിൽ ഇന്നോളം കലാവിദ്യാഭ്യാസത്തിന് പാഠ്യപദ്ധതിയോ നിലപാട് രേഖയോ പാഠപുസ്തകമോ ഉണ്ടായിരുന്നില്ല. എന്നാൽ അതിൽ നിന്നും വിഭിന്നമായി പൊതുവിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് പ്രാപ്യമാകുന്ന രീതിയിൽ അവരുടെ കൈകളിലേക്ക് കലാവിദ്യാഭ്യാസ പാഠപുസ്തകം എത്തുകയാണ്. തീർത്തും ശിശുകേന്ദ്രീകൃത സമീപനത്തിൽ ഉറച്ചുനിന്നുകൊണ്ട് തയ്യാറാക്കിയ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങളിലെ പുതുമ അതിന്റെ കവർ ചിത്രം മുതൽ തന്നെ ആരംഭിക്കുന്നു. പ്രശസ്ത കലാകാരരായ  Reji Kp Ratheesh T എന്നിവരുടെ പെയ്ന്റിംഗുകളാണ് 7,9 ക്ലാസുകളിലെ കവർചിത്രമായി കൊടുത്തിരിക്കുന്നത്. അഞ്ചാംക്ലാസിന്റെ കവർചിത്രം ഗവൺമെന്റ് മോഡൽ റെസിഡൻഷ്യൽ സ്കൂൾ, വടക്കാഞ്ചേരിയിലെ കുട്ടികളാണ് വരച്ചിരിക്കുന്നത് എന്നതിനാൽ തന്നെ സവിശേഷത പുലർത്തുന്നു.കുട്ടികളുടെ സർഗവാസനകളെയും കലാവബോധത്തെയും സാമൂഹിക-സാംസ്കാരിക ബോധത്തെയും വളർത്താനും മുന്നോട്ടു നയിക്കാനും ഉതകുന്നതാണ് ഇതിലെ ഓരോ പേജുകളും. ഇതിലുൾച്ചേർത്തിരിക്കുന്ന കലയറിവുകൾ പഠിതാക്കളിൽ ഉണ്ടാക്കാനിരിക്കുന്ന മാറ്റങ്ങൾ പ്രതീക്ഷകൾക്കും അപ്പുറമായിരിക്കും. അടുത്ത അധ്യയനവർഷം മുതൽ 2, 4, 6, 8, 10 ക്ലാസുകളിലെ കലാവിദ്യാഭ്യാസ പാഠപുസ്തകങ്ങൾ കൂടി കുട്ടികളുടെ കൈകളിലെത്തുമ്പോൾ ഈ മാറ്റങ്ങളുടെ സമഗ്രത നമുക്ക് ദർശിക്കാനാവും.Scert Kerala കലാവിദ്യാഭ്യാസം റിസർച്ച് ഓഫീസർ Satheesh Kumar K യുടെ നേതൃത്വത്തിൽ കലാധ്യാപകരുടെയും വിഷയ വിദഗ്ദരുടെയും കലാകാരരുടെയും കലാചരിത്രകാരരുടെയും അക്കാദമിഷ്യരുടെയും  കഴിഞ്ഞ രണ്ട് വർഷക്കാലത്തെ നിരന്തരമായ പ്രവർത്തനങ്ങളുടെ ഫലമാണ് ഈ പാഠപുസ്തകങ്ങൾ. ഇതിൽ ഭാഗഭാക്കായിക്കൊണ്ട്പാഠപുസ്തക സമിതിയിൽ അംഗമായി പാഠഭാഗരചനകകൾ നടത്താൻ സാധിച്ചതിലെ നിസ്തുലമായ സന്തോഷവും അഭിമാനവും ഈ അവസരത്തിൽ പങ്കുവെക്കുന്നു...തലമുറകളിൽ കലയറിവുകൾ നിറയട്ടെ...✨️കലാസാക്ഷരരായ ജനസമൂഹം നിർമിക്കപ്പെടട്ടെ... ✨- ഷിനോജ് ചോറൻ


FYUP വിദ്യാർത്ഥികളേയും രക്ഷിതാക്കളേയും വലക്കുമോ?

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതി പരിഷ്‌കരണവുമായി ബന്ധപ്പെട്ടുണ്ടായ സുപ്രധാനമായ ഒരു മാറ്റം എന്ന നിലയിലാണ് ജൂലൈ ഒന്നുമുതൽ നാലുവര്‍ഷ ബിരുദ പ്രോഗ്രാം അഥവാ FYUP -Four Year Undergraduate Program നടപ്പിലാക്കുന്നത്. ഇത് വിദ്യാഭ്യാസ പ്രശ്‌നമെന്നതിനപ്പുറം അതിനുവേണ്ടി ഒരു വര്‍ഷം 'കൂടുതല്‍' പഠിക്കുന്ന യുവതലമുറയുടെയും, പണം ചെലവഴിക്കുന്ന രക്ഷിതാക്കളുടെയും അവരുടെ കുടുംബ ബജറ്റിന്റെയും കൂടി പ്രശ്‌നമാണ്.നാലുവര്‍ഷ ബിരുദത്തെ കുറിച്ച് ആദ്യം കേള്‍ക്കുന്നത് 2013-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ ഈ സമ്പ്രദായം  നടപ്പാക്കാന്‍ ശ്രമിക്കുന്ന കാലത്താണ്. സ്വയംഭരണാവകാശമുള്ള കേന്ദ്രസര്‍വകലാശാലയായ, ഡല്‍ഹി സര്‍വകലാശാല അടുത്തവര്‍ഷം മുതല്‍ ബിരുദം നാലുവര്‍ഷമായിരിക്കും എന്ന് ഏകപക്ഷീയമായി  പ്രഖ്യാപിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ന്നത് അധ്യാപകരില്‍ നിന്നും എ.ബി.വി.പി പോലുള്ള വിദ്യാര്‍ഥി സംഘടനകളില്‍ നിന്നുമാണ്. അന്ന് കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യു.പി.എയുടേതായിരുന്നു കേന്ദ്ര ഭരണം. അന്ന് കേന്ദ്രമാനവശേഷി സഹമന്ത്രി ഡോ.ശശി തരൂര്‍ ആയിരുന്നു. പള്ളം രാജു ആയിരുന്നു കേന്ദ്രമന്ത്രി. നാലുവര്‍ഷ പ്രോഗ്രാമിന്റെ പ്രസക്തിയെ കുറിച്ച് അതിനെ അനുകൂലിക്കുന്നവര്‍ പറഞ്ഞിരുന്ന ഒരു വാദം, വിദേശത്ത് മാസ്‌റ്റേഴ്‌സ് ചെയ്യാന്‍ പോകുന്നവര്‍ക്ക് ഇത് എളുപ്പമായിരിക്കും എന്നതാണ്. പല വിദേശരാജ്യങ്ങളിലും ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ ഒരുവര്‍ഷമാണെന്നതിനാല്‍ ഫോര്‍ പ്ലസ് വണ്‍ എന്ന ഘടനയിലേക്ക് മാറുമ്പോള്‍ വിദേശ സര്‍വകലാശാലകളിലെ കോഴ്‌സുകള്‍ ചെയ്യാന്‍ സൗകര്യമാകും. ഇതിനെ എതിര്‍ക്കുന്നവര്‍ പറഞ്ഞത് വിദ്യാഭ്യാസം വരേണ്യര്‍ക്കുമാത്രമായി ചുരുക്കുകയും രണ്ടുതരം ബിരുദധാരികളെ സൃഷ്ടിക്കുന്ന നടപടിയാണിതെന്നുമാണ്.ഡല്‍ഹിയില്‍ ഒരോ വര്‍ഷവും എക്‌സിറ്റ് എന്ന രീതിയിലായിരുന്നു FYUP. ആദ്യവര്‍ഷം കഴിഞ്ഞാല്‍ സര്‍ട്ടിഫിക്കറ്റ്, രണ്ടുവര്‍ഷം കഴിഞ്ഞാല്‍ ഡിപ്ലോമ, മൂന്നുവര്‍ഷം കഴിഞ്ഞാല്‍ ബാക്കലോറിയറ്റ്, നാലുവര്‍ഷം പൂര്‍ത്തിയാക്കിയാല്‍ ഓണേഴ്‌സ്..അങ്ങനെ. (ഇവിടെയാണെങ്കില്‍ മൂന്നുവര്‍ഷം കഴിഞ്ഞാല്‍ മാത്രമേ എക്‌സിറ്റ് ഉള്ളൂ എന്നാണ് മനസിലാക്കുന്നത്.)ഡല്‍ഹിയില്‍ നാലുവര്‍ഷം ബിരുദ നീക്കംനടന്നപ്പോൾ എതിര്‍ത്ത് രംഗത്തുവന്ന രണ്ടുപാര്‍ട്ടികള്‍ സി.പി.എമ്മും ബി.ജെ.പിയുമായിരുന്നു. അന്നത്തെ പ്രതിഷേധത്തില്‍ ബി.ജെ.പി നേതാവ് ഡോ.ഉദിത് രാജും സി.പി.എം.ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും എഴുത്തുകാരി അരുന്ധതി റോയിയും ഒക്കെ ഉണ്ടായിരുന്നു. അന്നത്തെ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം കൊടുത്ത രണ്ട് അധ്യാപകരെ പിന്നീട് തീവ്രവാദബന്ധം ആരോപിച്ച് പോലീസ് അറസ്റ്റുചെയ്തു. ഡല്‍ഹി സര്‍വകലാശാലയില്‍ അധ്യാപകരായിരുന്ന പ്രൊഫ.ജി.എന്‍.സായിബാബയും മലയാളിയായ ഡോ.ഹാനിബാബുവും ആയിരുന്നു അവര്‍. ജി.എന്‍.സായിബാബയെ പിന്നീട് സുപ്രീം കോടതി കുറ്റവിമുക്തനാക്കി. ഇതോടൊപ്പം നിരവധി അധ്യാപകര്‍ക്കെതിരെ പലതരം നടപടികളുണ്ടായി. ഡല്‍ഹി സര്‍വകലാശാലയുടെ നീക്കം യു.ജി.സി അംഗീകാരം നേടുന്നതിന് മുമ്പായിരുന്നു. ഒരുവര്‍ഷത്തിന് ശേഷം കേന്ദ്രത്തില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ നാലുവര്‍ഷ ബിരുദ സമ്പ്രദായം നിര്‍ത്തിവെക്കാന്‍ യു.ജി.സി ആവശ്യപ്പെട്ടു.ഇതേസമയം, ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നാലുവര്‍ഷ ബിരുദം നടപ്പാക്കിയെങ്കിലും ഇതിന്റെ നടത്തിപ്പിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ ചൂണ്ടിക്കാട്ടി ഓണേഴ്‌സ് ബിരുദങ്ങള്‍ അവരും പിന്‍വലിച്ചു. പിന്നീട് എന്‍.ഡി.എയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം(NEP) പ്രഖ്യാപിച്ചതോടെയാണ് FYUP വീണ്ടും ചര്‍ച്ചകളില്‍ സജീവമാകുന്നത്. ദേശവ്യാപകമായി ബിരുദ കോഴ്‌സുകള്‍ 4+1 എന്ന ക്രമത്തിലേക്ക് മാറാനുള്ള തയാറെടുപ്പുകള്‍ നടക്കുന്നുവെന്നാണ് മനസിലാകുന്നത്. ഇതില്‍ പൊതുവായി പറയാവുന്ന കാര്യം ഇന്ത്യയിലെ മൂന്നുപാര്‍ട്ടികള്‍, കോണ്‍ഗ്രസ്, ബി.ജെ.പി, സി.പി.എം എന്നിവ ഈ സമ്പ്രദായം നടപ്പാക്കാന്‍ പലഘട്ടങ്ങളിലായി നേതൃത്വം നല്‍കുന്നു എന്നതാണ്. നേരത്തെ ഉണ്ടായ എതിര്‍പ്പുകളില്‍ നിന്ന് മലക്കം മറിഞ്ഞുകൊണ്ട്.കേരള സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ ഫ്രെയിംവര്‍ക്കിലും വ്യക്തമായ ഉത്തരമില്ല.മനസിലാക്കാൻ കഴിഞ്ഞത് നോളജ് ഇക്കോണമി- അഥവാ ജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് പ്രധാന പങ്കുവഹിക്കാവുന്ന പുതിയലോക ക്രമത്തില്‍ അതിനനുസരിച്ച് വിദ്യാഭ്യാസ മേഖലയെ പ്രാപ്തമാക്കാനുള്ള നടപടിയുടെ ഭാഗമാണിത് എന്നാണ്.അറിവധിഷ്ഠിത സമ്പദ് വ്യവസ്ഥ കാപ്പിറ്റലിസ്റ്റ് വികസനവുമായിബന്ധപ്പെട്ടുരൂപപ്പെട്ട ജ്ഞാന സമ്പ്രദായമാണ്.ഇനി കൂടുതൽ പറയേണ്ടത് അക്കാദമിക് വിദഗ്ദരാണ്.


എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു

എം ജി ബിരുദാനന്തര ബിരുദ ഏകജാലകം ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. ഓൺലൈൻ രജിസ്ട്രേഷന് മുൻപായി അപേക്ഷകർ പ്രോസ്പെക്ടസ്, ഇൻസ്ട്രക്ഷനുകൾ, വീഡിയോ എന്നിവ പരിശോധിച്ച് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം ഓപ്‌ഷനുകൾ നൽകേണ്ടതാണ്. ഫൈനൽ സബ്മിറ് ചെയ്ത അപേക്ഷകളിൽ ഡാറ്റാ മോഡിഫിക്കേഷനു നിശ്ചയിച്ചിട്ടുള്ള തീയതികളിൽ അല്ലാതെ തിരുത്തലുകൾ വരുത്തുന്നതിന് സാധിക്കുന്നതല്ല.https://cap.mgu.ac.in/pgcap2024/MA അപേക്ഷ സമർപ്പിക്കുന്നതിന് മുകളിൽ കൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്ത്  മെനുവിലെ രജിസ്ട്രേഷൻ ക്ലിക്ക് ചെയ്യുക. തുടർന്ന് 1)account creation2) personal details 3) qualification details 4) option registration 5)fee payment 6) upload certificates7) final submission എന്നീ ഘട്ടങ്ങൾ പൂർത്തീകരിച്ച് അപേക്ഷ സമർപ്പിക്കാം. Mozilla Firefox ബ്രൗസർ ഉപയോഗിക്കുന്നത് കൂടുതൽ അനുയോജ്യമായിരിക്കും.



ആർ എൽ വിയിൽ BA Honours/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു

ആർ.എൽ.വി ഗവ. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, തൃപ്പൂണിത്തുറ BA/BFA Honours പ്രോഗ്രാമുകൾക്ക് അപേക്ഷ ക്ഷണിച്ചു. 25.05.24 വരെ കോളേജ് ഓഫീസിൽ നിന്നും രാവിലെ 10.30 മുതൽ 3.30 വരെ അപേക്ഷ ഫോമുകൾ ലഭിക്കുന്നതാണ്. അപേക്ഷാഫോമിന് 65 രൂപയാണ് വില.SSLC, പ്ലസ്ടു സർട്ടിഫിക്കേറ്റുകളുടെ കോപ്പി, പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ കോപ്പി, സംവരണത്തിന് അർഹരായവർ ജാതി സർട്ടിഫിക്കറ്റ്, ഫീ ആനുകൂല്യത്തിന് അർഹരായവർ വരുമാന സർട്ടിഫിക്കറ്റ്, EWS സംവരണത്തിന് അർഹരായവർ EWS സർട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ടതാണ്.അപേക്ഷാർഥികൾ കോളേജിൽ നേരിട്ടുവന്ന് ഫീ അടച്ച് അപേക്ഷാഫോം കൈപ്പറ്റേണ്ടതാണ്.ഫോൺ: 0484 2779757


എട്ടാം ക്ലാസ്സിൽ പഠിക്കുന്ന ഒരു കുട്ടിയുടെ രക്ഷിതാവാണോ നിങ്ങൾ....? എങ്കിൽ ഇതു ശ്രദ്ധിക്കൂ.......

നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് (NMMSE)സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി ( SCERT ) സർക്കാർ/ എയ്ഡഡ് സ്കൂളുകളിലെ എട്ടാം ക്ലാസ് വിദ്യാർഥികൾക്കുള്ള നാഷണൽ മീൻസ് കം മെറിറ്റ് (NMMSE) സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം .ഏഴാം ക്ലാസിലെ വർഷാവസാന പരീക്ഷയിൽ 55 ശതമാനം മാർക്കിൽ കുറയാതെ നേടിയിട്ടുള്ളവരും രക്ഷിതാക്കളുടെ വാർഷിക വരുമാനം 3,50,000 രൂപയിൽ കൂടാത്ത വിദ്യാർഥികളുമാണ് അപേക്ഷിക്കേണ്ടത്.പ്രതിവർഷം 12,000 രൂപയാണ് സ്കോളർഷിപ്പ്. ഒൻപതാം ക്ലാസ് മുതൽ പ്ലസ് ടു വരെ നാലുവർഷത്തേക്ക് ആകെ 48,000/- രൂപയാണ് സ്കോളർഷിപ്പ് ലഭിക്കുക. യോഗ്യതാ പരീക്ഷയായ സ്കോളാസ്റ്റിക് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (SAT), മെന്റൽ എബിലിറ്റി ടെസ്റ്റ് (MAT) എന്നീ വിഷയങ്ങൾക്ക് ഒന്നാകെ 50 ശതമാനം മാർക്ക് ലഭിച്ചിരിക്കണം. ഈ പരീക്ഷക്ക് വേണ്ടിയിട്ടുള്ള പരിശീലനത്തിന് പങ്കെടുക്കാൻ താല്പര്യമുള്ളവർ +918078169676 എന്ന നമ്പറിൽ ബന്ധപ്പെടുക.കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുകhttps://sites.google.com/view/ekalavyaifce/home


ന്യൂനപക്ഷ വിദ്യാർത്ഥികൾക്കായുളള മെറിറ്റ് കം മീൻസ് (എം.സി.എ) സ്‌കോളർഷിപ്പ്: 30 വരെ അപേക്ഷിക്കാം

ഭാരത സർക്കാരിന്റെ ന്യൂനപക്ഷ മന്ത്രാലയം പുറപ്പെടുവിച്ച വിജ്ഞാപന പ്രകാരം ന്യൂനപക്ഷ സമുദായങ്ങളിൽപ്പെടുന്ന പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾക്ക് പഠിക്കുന്ന അർഹരായ വിദ്യാർത്ഥികൾക്ക് നവംബർ 30 വരെ ഓൺലൈനായി എം.സി.എം സ്‌കോളർഷിപ്പിന് അപേക്ഷ നൽകാം. 2019-20 അധ്യായനവർഷം രജിസ്‌ട്രേഷൻ പൂർത്തികരിക്കാത്ത പ്രൊഫഷണൽ/ടെക്‌നിക്കൽ കോഴ്‌സുകൾ നടത്തുന്ന സംസ്ഥാനത്തെ എല്ലാ യൂണിവേഴ്‌സിറ്റി/കോളേജകളും സാധുവായ എ.ഐ.എസ്.എച്ച്.ഇ കോഡ് ലഭ്യമാക്കി നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്‌ട്രേഷൻ പൂർത്തികരിക്കണം. സ്ഥാപനങ്ങളിൽ ലഭിച്ചിട്ടുളള ഓൺലൈൻ അപേക്ഷകൾ സമയബന്ധിതമായി സൂക്ഷ്മ പരിശോധന നടത്തി സ്റ്റേറ്റ് നോഡൽ ഓഫീസിലേക്ക് അയയ്ക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2561214, 9497723630, www.minorityaffairs.gov.in, https://nsp.gov.in  പല സ്കോളർഷിപ്പുകളും വൈകിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഇതിനു  അപേക്ഷിക്കേണ്ടതെങ്ങനെയെന്നും ഇതിന് അപേക്ഷിക്കാൻ ആരൊക്കെ യോഗ്യരാണെന്നും നോക്കാം. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ നിന്ന് മൈനോറിറ്റി കമ്മ്യൂണിറ്റിക്ക് വേണ്ടി ലഭിക്കുന്ന ഏറ്റവും മികച്ച സ്കോളർഷിപ്പാണിത്.മുപ്പതിനായിരം രൂപയാണ് ആനുകൂല്യം ലഭിക്കുക. മെയിൻറനൻസ് അലവൻസും ഹോസ്റ്റൽ ഫീസും വരുമ്പോഴാണ് ടോട്ടൽ മുപ്പതിനായിരം വരുന്നത്.ഈ പദ്ധതിയിൽ അപേക്ഷിക്കാൻ ടെക്നിക്കൽ, പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്നവർക്കാണ്. അപേക്ഷ സമർപ്പിക്കുന്നവരുടെ വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ അധികമാവാൻ പാടില്ല. പുതുതായി അപേക്ഷിക്കുന്നവരെ സംബന്ധിച്ചിടത്തോളം MCM സ്കോളർഷിപ്പിനെ സംബന്ധിച്ചിടത്തോളം അവരുടെ മെറിറ്റ് അടിസ്ഥാനമാക്കിയാണ്.കൂടാതെ മുൻതൂക്കം നൽകുന്നത് വരുമാനം നോക്കിയാണ്. പുതുക്കൽ പ്രക്രിയ ഓരോ വർഷവും ഉണ്ട്. അപ്പോൾ നോക്കുന്നത് 50% മാർക്കാണ്. അപേക്ഷ സമർപ്പിക്കുന്ന വിദ്യാർത്ഥികളെ സംബന്ധിച്ചിടത്തോളം ആക്ടീവായ ആധാർ ലിങ്ക് ചെയ്ത ഒരു ബാങ്ക് അക്കൗണ്ട് നിർബന്ധമാണ്. IFSC കോഡ് മറ്റ് വിശദാംശങ്ങളും ഉള്ള ആക്ടീവായ ബാങ്ക് അക്കൗണ്ടിൽ മാത്രമാണ് തുക ട്രാൻസ്ഫർ ചെയ്യേണ്ടത്.അപേക്ഷകൻ സമർപ്പിക്കേണ്ട രേഖകൾ  ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, സ്റ്റുഡൻ്റിൻ്റെ ഫോട്ടോ, ഫീസ് അടച്ച സ്ലിപ്പ്, ബാങ്ക് പാസ് ബുക്ക്, ഇൻസ്റ്റിറ്റ്യൂഷൻ വെരിഫിക്കേഷൻ ഫോം, സെൽഫ് അറ്റസ്റ്റഡ് മാർക്ക് ലിസ്റ്റ്, സെൽഫ് ഡിക്ലറേഷൻ ഫോർ കമ്മ്യൂണിറ്റി, മറ്റു സംസ്ഥാനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികളാണെങ്കിൽ ബോണഫെഡ് സർട്ടിഫിക്കറ്റ്, റെസിഡൻസ് സർട്ടിഫിക്കറ്റ് ഇത്തരം രേഖകൾ ഹാജരായിരിക്കണം.ഈ കോഴ്സുകൾ പൊവയ്ഡ് ചെയ്യുന്ന ഇൻസ്റ്റിറ്റ്യൂഷൻ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റേഡാണെങ്കിൽ മാത്രമേ വിദ്യാർത്ഥിക്ക് ഈ ആനുകൂല്യം ലഭിക്കൂ. വിദ്യാർത്ഥികൾഓൺ ലൈനിൽ അപേക്ഷിച്ച ശേഷം ഇതിൻ്റെ പ്രിൻറ് ഔട്ട് ഇൻസ്റ്റിറ്റ്യൂഷനിൽ സമർപ്പിക്കണം. അവിടുന്ന് അപ്ലിക്കേഷൻ അപ്രൂവ് ചെയ്താൽ ആണ് സ്റ്റേറ്റ് ലെവൽ വരിഫിക്കേഷനു വേണ്ടി പോവുക.പ്രീമെട്രിക്, പോസ്റ്റ് മെട്രിക്, മെറിറ്റ് കം മീൻസ് തുടങ്ങിയ സ്കോളർഷിപ്പുകൾക്ക് ഒരു വീട്ടിലെ 2 കുട്ടികൾക്ക് അപേക്ഷിക്കാം. ഒക്ടോബർ വരെ ആണ് അപേക്ഷിക്കാനുള്ള സമയം. അതു കൊണ്ട് ഈ മൂന്നു സ്കോളർഷിപ്പിനും അപേക്ഷിക്കാൻ അർഹരായവർ പെട്ടെന്ന് തന്നെ അപേക്ഷ സമർപ്പിക്കുക. 



ഭിന്നശേഷി കുട്ടികൾക്കായുള്ള 'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

സമഗ്ര ശിക്ഷാ കേരളയുടെ സഹായത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആവിഷ്‌ക്കരിച്ച  'വൈറ്റ് ബോർഡ്' പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഭിന്നശേഷി വിഭാഗത്തിൽപെടുന്നവർക്കായുള്ള പ്രത്യേക അവകാശ നിയമപ്രകാരവും ഭിന്നശേഷികുട്ടികൾക്കും ഗുണമേൻമയുള്ള വിദ്യാഭ്യാസം നൽകേണ്ടത് സർക്കാരിന്റെ ചുമതലയാണ്.ആദ്യഘട്ടത്തിൽ ഒന്നു മുതൽ ഏഴുവരെ ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് മുഴുവൻ ഭാഷാ വിഷയങ്ങളിലും ശാസ്ത്ര വിഷയങ്ങളിലും 'വൈറ്റ് ബോർഡ്' പഠനം ഒരുക്കും. സമഗ്ര ശിക്ഷാ കേരളയ്ക്ക് കീഴിൽ പ്രവർത്തിക്കുന്ന 168 ബ്ലോക്ക് റിസോഴ്‌സ് സെന്ററുകൾ കേന്ദ്രീകരിച്ച് 2500 ഓളം റിസോഴ്‌സ് അധ്യാപകരും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അധ്യാപകരും ഡയറ്റ് ഫാക്കൽറ്റി അംഗങ്ങളും ചേർന്നാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്.വാട്‌സപ് കൂട്ടായ്മ രൂപീകരിച്ച് പാഠഭാഗങ്ങൾ ഭിന്നശേഷി കുട്ടികളിലെത്തിക്കും. കുട്ടികളെ കൂടാതെ രക്ഷിതാക്കളും അധ്യാപകരും ഗ്രൂപ്പുകളിലുണ്ടാകും.  ഓരോ കുട്ടിക്കും വേണ്ട വർക്ക് ഷീറ്റുകൾ വീടുകളിൽ നേരിട്ട് എത്തിക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പ്രാദേശിക പൊതു പഠനകേന്ദ്രങ്ങളിലും ഓട്ടിസം സെന്ററുകളിലുമെല്ലാം ഇവ  ലഭ്യമാക്കും. ജൂൺ 22 മുതൽ 'വൈറ്റ് ബോർഡ്' ക്ലാസുകൾ നവമാധ്യമങ്ങൾ വഴി കുട്ടികളിലെത്തും.മുഖ്യമന്ത്രിയുടെ ചേമ്പറിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ്, ഡയരക്ടർ ജനറൽ ഓഫ് എഡ്യൂക്കേഷൻ ജീവൻ ബാബു,  സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്റ്റ്  ഡയരക്ടർ ഡോ.എ പി കുട്ടികൃഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു.പി.എൻ.എക്സ്. 



​കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു

​പൊതുവിദ്യാഭ്യാസ വകുപ്പു വഴി നടപ്പാക്കുന്ന വിവിധ കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് (2019-20 അധ്യയന വർഷം) ഓൺലൈൻ വഴി അപേക്ഷകൾ സമർപ്പിക്കാം.  കുട്ടികൾ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ എല്ലാ സർക്കാർ/ എയ്ഡഡ്/ മറ്റ് അംഗീകാരമുള്ള പ്രൈവറ്റ് സ്‌കൂളുകളും നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.  പോർട്ടലിൽ രജിസ്റ്റർ ചെയ്യാത്ത സ്‌കൂളുകളിലെ കുട്ടികൾക്ക് സ്‌കോളർഷിപ്പിന് അർഹതയുണ്ടായിരിക്കില്ല.കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒന്നു മുതൽ പത്ത് വരെ ക്ലാസുകളിൽ പഠിക്കുന്ന മുസ്ലീം, ക്രിസ്ത്യൻ, ജൈനർ, ബുദ്ധർ, പാഴ്‌സി ന്യൂനപക്ഷ മത വിഭാഗങ്ങളിൽപ്പെടുന്ന കുട്ടികൾക്ക് ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും വാർഷിക വരുമാനം രണ്ടര ലക്ഷം രൂപയിൽ കുറവായ കുടുംബങ്ങളിലെ ഒമ്പത്, പത്ത് ക്ലാസുകളിൽ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭിന്നശേഷിക്കാരായ കുട്ടികൾക്കുള്ള പ്രീ-മെട്രിക് സ്‌കോളർഷിപ്പിനും 2018 നവംബറിൽ നടത്തിയ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പ് പരീക്ഷ വിജയിച്ച കുട്ടികൾക്ക് നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിനും ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാം.കഴിഞ്ഞവർഷം (2018-19) സ്‌കോളർഷിപ്പ് ലഭിച്ച എല്ലാ കുട്ടികളും ഈ വർഷം നാഷണൽ സ്‌കോളർഷിപ്പ് പോർട്ടൽ വഴി സ്‌കോളർഷിപ്പ് പുതുക്കൽ അപേക്ഷകൾ നൽകണം.  ഒക്‌ടോബർ 15 വരെ ഫ്രഷ്/റിന്യൂവൽ അപേക്ഷകൾ സമർപ്പിക്കാം.നാഷണൽ മീൻസ്-കം-മെറിറ്റ് സ്‌കോളർഷിപ്പിന് അർഹരായ കുട്ടികൾ ന്യൂനപക്ഷ പ്രീ-മെട്രിക് സ്‌കോളർഷിപ്പ് ഉൾപ്പെടെ മറ്റ് കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾക്ക് അപേക്ഷിക്കാൻ പാടില്ല.  സ്‌കോളർഷിപ്പ് സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് www.scholarships.gov.in സന്ദർശിക്കണം.  സംശയനിവാരണത്തിനായി 0471-2328438, 9496304015, 8330818477 എന്നീ നമ്പരുകളിൽ വിളിക്കണം.  കേന്ദ്രാവിഷ്‌കൃത സ്‌കോളർഷിപ്പുകൾ സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് വിവരങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ (www.education.kerala.gov.in)


സി.ബി.എസ്.ഇ പഠിപ്പിക്കാൻ സി-ടെറ്റ് വേണം

സി-ടെറ്റ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു; അപേക്ഷിക്കുന്നവര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കുക ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലേക്ക് അധ്യാപക നിയമനത്തിന് സി.ബി.എസ്.ഇ. നടത്തുന്ന യോഗ്യതാനിർണയ പരീക്ഷ - സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന് (സി-ടെറ്റ്) ഇപ്പോൾ അപേക്ഷിക്കാം.പരീക്ഷ ഡിസംബർ എട്ടിന് നടക്കും. രണ്ട് പേപ്പറുകളായാണ് പരീക്ഷ നടക്കുക. ആദ്യ പേപ്പർ പ്രൈമറി(ഒന്നു മുതൽ അഞ്ച് വരെ) അധ്യാപകർക്കുള്ളതും രണ്ടാമത്തെ പേപ്പർ എലിമെന്ററി(ആറു മുതൽ എട്ട് വരെ) അധ്യാപകർക്കുള്ളതുമാണ്.  രണ്ട് വിഭാഗത്തിലും താത്പര്യമുള്ളവർ രണ്ട് പരീക്ഷയും എഴുതണം. രണ്ട് പരീക്ഷയും എഴുതുന്നവർക്ക് 1200 രൂപയും ഒന്നിനുമാത്രം അപേക്ഷിക്കുന്നവർക്ക് 700 രൂപയുമാണ് ഫീസ്. സംവരണ വിഭാഗങ്ങൾക്ക് ഇതിന്റെ പകുതിമാത്രം ഫീസ് അടച്ചാൽ മതിയാകും. സെപ്റ്റംബർ 23 വരെ ഫീസടയ്ക്കാനുള്ള സൗകര്യമുണ്ടാകും.രാജ്യവ്യാപകമായി 110 കേന്ദ്രങ്ങളിലായി 20 ഭാഷയിൽ പരീക്ഷ നടക്കും. സർക്കാർ, കേന്ദ്രീയ വിദ്യാലയ, എൻ.വി.എസ്, ടിബറ്റൻ സ്കൂളുകൾ എന്നിവിടങ്ങളിലേയ്ക്കുള്ള അധ്യാപക നിയമനത്തിന് സി-ടെറ്റ് സ്കോർ പരിഗണിക്കും.20 ലക്ഷത്തോളം ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്ത സി-ടെറ്റ് ജൂലായ് സെഷന്റെ ഫലം ജൂലായ് 30ന് പ്രസിദ്ധീകരിച്ചിരുന്നു. ഇതിൽ ഒന്നാം പേപ്പറിന് 2.15 ലക്ഷവും രണ്ടാം പേപ്പറിന് 1.37 ലക്ഷവുമായി ആകെ 3.52 ലക്ഷംപേർ യോഗ്യത നേടിയിരുന്നു. ഏഴ് വർഷമാണ് സി-ടെറ്റ് സർട്ടിഫിക്കറ്റിന്റെ സാധുത.


'ജാക്ക് ഡാനിയല്‍’ ദിലീപ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കാണാം 

ദിലീപ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ജാക്ക് ഡാനിയല്‍’. ദിലീപിനൊപ്പം തമിഴകത്തെ സൂപ്പര്‍ താരം അര്‍ജുനും ജാക്ക് ഡാനിയല്‍ എന്ന സിനിമയില് കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. എസ്എല്‍ പുരം ജയസൂര്യയായാണ് ചിത്രത്തിന്റെ സംവിധാനം. ജയസൂര്യ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും. അഞ്ജു കുര്യനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ജാക്ക് ഡാനിയല്‍ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. ദിലീപാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററിലുള്ളത്. അതേസമയം 2007 ല്‍ തീയറ്ററുകളിലെത്തിയ സ്പീഡ് ട്രാക്കിനു ശേഷം ദിലീപും എസ്എല്‍പുരം ജയസൂര്യയും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ജാക്ക് ഡാനിയലിനുണ്ട്. തമീസ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സാണ് ‘ജാക്ക് ഡാനിയലി’ന്റെ നിര്‍മ്മാണം. ഗോപി സുന്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.


ഗവണ്മെന്റ് ജോലിക്കായി തയാറെടുക്കുകയാണോ ???

ഗവണ്മെന്റ് ജോലിക്കായി തയാറെടുക്കുകയാണോ ???നേതാവ് മീഡിയ നിങ്ങളേ സഹായിക്കുംവീട്ടിലിരുന്നുകൊണ്ട് പഠിച്ച് ഒരു സർക്കാർ ജോലി നേടുക എന്ന നിങ്ങളുടെ തീവ്രമായ ആഗ്രഹത്തിന് ഇതാ ഒരു പൂർത്തീകരണം. വീട്ടിൽ ഇരുന്നത്കൊണ്ട്തന്നെ ഫ്രീയായി പി എസ് സി  എക്സാം എഴുത്തു ഓൺലൈനായി.ഇത് തികച്ചും സൗജന്യമാണ്‌. എക്സാമിന്  ശേഷം  നിങ്ങളുടെ മാർക്കും എത്ര ശരി ഉത്തരങ്ങൾ ഉണ്ടെന്നും തെറ്റ് എത്ര ഉണ്ടെന്നും നിങ്ങൾക്ക് അറിയാൻ സാദിക്കും .നേതാവ് മീഡിയിൽ നിന്നും ഉള്ള ഈ സേവനം മറ്റുള്ളവരിലേക്കും പങ്കുവെക്കൂ ...എക്സാം എഴുതുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക http://nethavu.com/exam/


​എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യാം

​സീനിയോറിറ്റി നഷ്ടപ്പെടാതെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  രജിസ്‌ട്രേഷൻ ഇപ്പോൾ പുതുക്കാം. പുതിയ രെജിസ്ട്രേഷനും  നടത്താം.  CSC കേന്ദ്രങ്ങൾക്ക് ട്രെയിനിങ് നൽകി അപേക്ഷ സ്വീകരിക്കാനുള്ള  സൗകര്യം എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്  ഒരുക്കിയിട്ടുണ്ട് . കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള CSC കേന്ദ്രളുമായി  ബന്ധപ്പെടാം.അവശ്യമായ രേഖകൾവിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.സ്ഥിര മേൽവിലാസം,  വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍.ആധാർറീസെർവഷൻ ലിസ്റ്റില്‍ ഉള്ളവർ കമ്യൂണിറ്റി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍വികലാംഗര്‍ ആയിട്ടുള്ളവര്‍ മെഡിക്കൽ സര്‍ട്ടിഫിക്കറ്റ്‌ 


​ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ്

​ന്യൂനപക്ഷ വിഭാഗം പെൺകുട്ടികൾക്ക് സ്കോളർഷിപ്പ് 2019-20 വർഷത്തേക്കുള്ള ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കുള്ള ദേശീയ സ്‌കോളര്‍ഷിപ്പിനു അപേക്ഷ ക്ഷണിച്ചു. മൗലാനാ ആസാദ് എജുക്കേഷന്‍ നല്‍കുന്ന ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചത്.മുസ്‌ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാര്‍സി, ജൈന വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കാണ് അപേക്ഷിക്കാന്‍ അവസരം. 9,10,11,12 ക്ലാസുകളില്‍ പഠിക്കുന്നവരും അവസാന വര്‍ഷ പരീക്ഷയില്‍ 50 ശതമാനത്തിലധികം മാര്‍ക്ക് വാങ്ങിയവര്‍ക്കുമാണ് അപേക്ഷിക്കാന്‍ യോഗ്യത.വാര്‍ഷികവരുമാനം 2 ലക്ഷത്തില്‍ കുറവായിരിക്കണം9,10 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 5000 രൂപയും 11,12 ക്ലാസുകളില്‍ പഠിക്കുന്നവര്‍ക്ക് 6000 രൂപയുമാണ് സ്‌കോളര്‍ഷിപ്പ്. സപ്തംബര്‍ 30നാണ് അപേക്ഷിക്കേണ്ട അവസാന തിയ്യതി



​ന്യൂനപക്ഷ സ്‌കോളർഷിപ്പ് രേഘകൾ ഹാജരാക്കണംകകൾ

​ന്യൂനപക്ഷക്ഷേമ വകുപ്പിൽ നിന്നും 2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ലഭിക്കാത്ത വിദ്യാർഥികളുണ്ടെങ്കിൽ പാസ് ബുക്കിന്റെ കോപ്പി, 2015 മുതൽ 2018 വരെയുള്ള ബാങ്ക് സ്‌റ്റേറ്റ്‌മെൻറ്, അവാർഡ് ലിസ്റ്റിന്റെ കോപ്പി ഉൾപ്പെടെ ജൂലൈ 30ന് മുമ്പ് ന്യൂനപക്ഷക്ഷേമ ഡയറക്ടറേറ്റിൽ ഇ-മെയിലിലൂടെയും തപാലിലൂടെയും അപേക്ഷ സമർപ്പിക്കണമെന്ന് ഡയറക്ടർ അറിയിച്ചു. ഈ രേഖകൾ ഹാജരാകാത്തവർക്ക് ആനുകൂല്യം ലഭിക്കില്ല. ഇ-മെയിൽ:  scholarship.mwd@gmail.com )2015-16, 2016-17 വർഷങ്ങളിൽ സ്‌കോളർഷിപ്പ് ഫണ്ട് ഡയറക്ടറുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിൽനിന്ന് ആർ.ടി.ജി.എസ് വഴിയാണ് നൽകിയത്. ചില വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടിലെ പ്രശ്‌നങ്ങൾ കാരണം തുക ക്രെഡിറ്റാകാതെ മടങ്ങിവന്നിട്ടുണ്ട്. ബാങ്ക് അക്കൗണ്ടുകൾ ആക്ടീവാണെന്ന് വിദ്യാർഥികൾ ഉറപ്പുവരുത്തണം.  സി.എച്ച് മുഹമ്മദ്‌കോയ സ്‌കോളർഷിപ്പ് (ഫ്രഷ്, റിന്യൂവൽ), ഐ.ടി.സി ഫീ റീഇംബേഴ്‌സ്‌മെൻറ് സ്‌കീം, സി.എ/ഐ.സി.ഡബ്‌ളിയു.എ/സി.എസ് സ്‌കോളർഷിപ്പ്, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ് ഫോർ ടാലന്റ്ഡ് സ്റ്റുഡന്റ്‌സ് എന്നീ സ്‌കോളർഷിപ്പുകളാണ് വകുപ്പ് നൽകിവരുന്നത്



ഗേറ്റ് 2020: രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍

ഗേറ്റ് 2020: രജിസ്‌ട്രേഷന്‍ സെപ്റ്റംബര്‍ മൂന്ന് മുതല്‍2020-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) ഷെഡ്യൂൾ പ്രസിദ്ധീകരിച്ചു. *പരീക്ഷ ഫെബ്രുവരി ഒന്ന്, രണ്ട്, എട്ട്, ഒൻപത് തീയതികളിൽ നടക്കും.* 25 വിഷയങ്ങളിൽ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയായാണ് ഗേറ്റ് നടത്തുന്നത്.ഈ വർഷം സെപ്റ്റംബർ മൂന്ന് മുതൽ 24 വരെ  ഓൺലൈനായി രജിസ്റ്റർ ചെയ്യാം. ജനുവരി മൂന്നിന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാംമാർച്ച് 16-ന് ഫലം പ്രഖ്യാപിക്കും.എസ്.സി., എസ്.ടി., വനിതാ, ഭിന്നശേഷി വിഭാഗങ്ങളിൽപ്പെടുന്ന വിദ്യാർഥികൾക്ക് 750 രൂപയും മറ്റുള്ളവർക്ക് 1500 രൂപയുമാണ് പരീക്ഷാ ഫീസ്.  *ഫലം പ്രഖ്യാപിച്ച് മൂന്ന് വർഷത്തേക്കാണ് ഗേറ്റ് സ്കോർ* പ്രവേശനത്തിനായി പരിഗണിക്കുക.


​ഇനി ലോണെടുത്ത് പഠിക്കണ്ട

​ഇനി ലോണെടുത്ത് പഠിക്കണ്ടവിദ്യാഭ്യാസ വായ്പ ലഭിക്കാൻ ഇനി പാട്പെടേണ്ടി വരും; പുതിയ നിബന്ധനകളും പരിഷ്കാരങ്ങളും ഇങ്ങനെ*    പ്രൊഫഷണൽ അല്ലെങ്കിൽ ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്നതിനായി വിദ്യാഭ്യാസ വായ്പ ലഭിക്കുന്നത് ഇനി മുതൽ അൽപ്പം ബുദ്ധിമുട്ടുള്ള കാര്യമാണ്. വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ വായ്പ എടുക്കാൻ കഴിയുന്ന യോഗ്യതയുള്ള സ്ഥാപനങ്ങളുടെ എണ്ണം ചുരുക്കിയതാണ് പുതിയ പ്രതിസന്ധിയ്ക്ക് കാരണം. മാനവ വിഭവ ശേഷി വകുപ്പാണ് നിലവിലെ വായ്പാ മാനദണ്ഡങ്ങൾ പരിഷ്കരിച്ചിരിക്കുന്നത്. എന്തൊക്കെയാണ് പുതിയ പരിഷ്കാരങ്ങൾ എന്ന് നോക്കാം. കോളേജിന്റെ അംഗീകാരംഎൻ‌എ‌എ‌സി അംഗീകൃത കോളേജുകളിലും സർവകലാശാലകളിലും ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിലും കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങളിലുമുള്ള പ്രൊഫഷണൽ, ടെക്നിക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇനി വിദ്യാഭ്യാസ വായ്പ അനുവദിക്കുകയുള്ളൂ. നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ (എൻ‌ബി‌എ) അംഗീകാരമുള്ള കോഴ്സുകൾക്കും വായ്പയ്ക്ക് യോഗ്യതയുണ്ട്. നഴ്‌സിംഗ് കോഴ്‌സുകൾക്കായി നഴ്‌സിംഗ് കൗൺസിൽ ഓഫ് ഇന്ത്യയുടെയും, മെഡിക്കൽ കോഴ്‌സുകൾക്കായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യയുടെയും അംഗീകാരമുള്ള കോളേജുകളിൽ പഠിക്കുന്നവർക്ക് മാത്രമേ വായ്പ ലഭിക്കൂ.  ജോലി സാധ്യതജോലി സാധ്യയുള്ള വിദ്യാർത്ഥികൾക്ക് വായ്പ നൽകാനാണ് ബാങ്കുകൾ ശ്രമിക്കുന്നത്. അതായത് എൻ‌എ‌എസി, എൻ‌ബി‌എ അംഗീകൃത സ്ഥാപനങ്ങളിലെ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കാമ്പസ് പ്ലേസ്മെന്റുകൾ വഴി ജോലി ലഭിക്കാൻ കൂടുതൽ അവസരമുണ്ടെന്നാണ് ബാങ്കുകളുടെ വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ പരിഷ്കരണങ്ങൾ. പലിശയ്ക്ക് സബ്സിഡിമാനവ വിഭവ ശേഷി മന്ത്രാലയം പുറത്തിറക്കിയ മാർഗ്ഗ നിർദ്ദേശങ്ങൾ അനുസരിച്ച് മാതാപിതാക്കൾ 4.5 ലക്ഷം രൂപ വരെ സമ്പാദിക്കുന്ന വിദ്യാർത്ഥികൾക്ക് പലിശയ്ക്ക് സബ്‌സിഡിയും ലഭിക്കുന്നതാണ്. പരമാവധി 7.5 ലക്ഷം രൂപയ്ക്ക് ഈടും മൂന്നാം കക്ഷി ഗ്യാരണ്ടിയുമില്ലാതെയാണ് വായ്പ നൽകുന്നത്. വിദ്യാലക്ഷ്മി പോർട്ടൽവിദ്യാഭ്യാസ വായ്പകൾക്കുള്ള എല്ലാ അപേക്ഷകളും ഇപ്പോൾ വിദ്യ ലക്ഷ്മി പോർട്ടൽ വഴി ബാങ്കുകളിലേക്ക് അയയ്ക്കുന്നത്. കഴിഞ്ഞ നാല് വർഷത്തിനിടയിൽ, പോർട്ടലിലൂടെ ലഭിച്ച 1.44 ലക്ഷത്തിലധികം അപേക്ഷകളിൽ 42,700 എണ്ണം മാത്രമേ ബാങ്കുകൾ അംഗീകരിച്ചിട്ടുള്ളൂ. വിദ്യാഭ്യാസ വായ്പ തേടുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നതിനുള്ള ആദ്യത്തെ പോർട്ടലാണ് വിദ്യാലക്ഷ്മി പോർട്ടൽ. ഫിനാൻഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റ്, ധനകാര്യ മന്ത്രാലയം, ഹയർ എജ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് (മാനവ വിഭവ വികസന മന്ത്രാലയം), ഇന്ത്യൻ ബാങ്ക്സ് അസോസിയേഷൻ (ഐ.ബി.എ) എന്നിവയുടെ നേതൃത്വത്തിലാണ് ഈ പോർട്ടലിന്റെ പ്രവർത്തനം.  വിദ്യാർത്ഥികളെ സഹായിക്കുന്നത് എങ്ങനെ? വിദ്യാർത്ഥികൾ പോർട്ടലിൽ പ്രവേശിച്ചു കഴിഞ്ഞാൽ എപ്പോൾ വേണമെങ്കിലും വായ്പയ്ക്ക് അപേക്ഷിക്കുകയോ അപേക്ഷിച്ച വായ്പയുടെ സ്റ്റാറ്റസ് പരിശോധിക്കുകയോ ചെയ്യാം. ദേശീയ സ്കോളർഷിപ്പ് പോർട്ടലിലേക്കുള്ള ലിങ്കുകളും ഈ പോർട്ടൽ വഴി ലഭിക്കും. 101ഓളം വായ്പാ പദ്ധതികളിൽ നിന്ന് അനുയോജ്യമായവ തിരഞ്ഞെടുക്കാനും അവസരമുണ്ട്. 


​സേ പാസായവര്‍ക്കും ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് അപേക്ഷിക്കാം

​പ്ല​​സ്ടു സേ പരീക്ഷ പാസായവര്‍ക്കും ഇതുവരെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ചെയ്യാത്തവര്‍ക്കും ബിരുദ പ്രവേശനത്തിന് ജൂലൈ എട്ട്, ഒമ്പത്, പത്ത് തിയതികളില്‍ രജിസ്ട്രേഷന്‍ നടത്താം. ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്ക് ആവശ്യമെങ്കില്‍ ഓണ്‍ലൈനായി റീ-ഓപ്ഷന്‍ നല്‍കാം. പുതുതായി രജിസ്റ്റര്‍ ചെയ്തവരെ ഉള്‍പ്പെടുത്തി ജൂലൈ 11-ന് കോളേജുകളിലേക്ക് എസ്.സി/എസ്.ടി വിഭാഗം ഒഴികെയുള്ള അപേക്ഷിച്ച വിദ്യാര്‍ഥികളുടെ ലിസ്റ്റ് നല്‍കും. ജൂലൈ 11 മുതല്‍ 15 പകല്‍ ഒരു മണി വരെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് അതത് കോളേജുകളില്‍ റിപ്പോര്‍ട്ട് ചെയ്യാം. കോളേജുകള്‍ ജൂലൈ 15 വരെ റിപ്പോര്‍ട്ട് ചെയ്യുന്നവരില്‍ നിന്നും 15-ന് പകല്‍ രണ്ട് മണിക്ക് റാങ്ക് ലിസ്റ്റ് തയ്യാറാക്കി ജൂലൈ 16 മുതല്‍ 18 വരെ അഡ്മിഷന്‍ നല്‍കും. എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് സര്‍വകലാശാല ജൂലൈ 12-ന് ആദ്യ സ്പെഷ്യല്‍ അലോട്ട്മെന്‍റ് നടത്തും. ജൂലൈ 18-ന് രണ്ടാം സ്പെഷ്യല്‍ അലോട്ട്മെന്‍റും നടത്തും.


സൈക്യാട്രിക് നഴ്‌സിങില്‍ പോസ്റ്റ് ബേസിക് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം

ഡോ. റാം മനോഹർ ലോഹ്യ ഹോസ്പിറ്റൽ ന്യൂഡൽഹി നടത്തുന്ന ഒരു വർഷം ദൈർഘ്യമുള്ള സൈക്യാട്രിക് നഴ്സിങ്ങിലെ പോസ്റ്റ് ബേസിക് ഡിപ്ലോമ പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ അനുബന്ധസ്ഥാപനത്തിലെ കോളേജ് ഓഫ് നഴ്സിങ്, സൈക്യാട്രി ഡിപ്പാർട്ടുമെന്റാണ് പോഗ്രാം നടത്തുന്നത്.ബി.എസ്സി. നഴ്സിങ്/ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി (ജി.എൻ.എം.)/തത്തുല്യ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. ഒരു വർഷത്തെ ക്ലിനിക്കൽ പരിചയം ഉണ്ടായിരിക്കണം.പൂരിപ്പിച്ച അപേക്ഷ, ഓഗസ്റ്റ് 10-നകം, Controller of Examinations, PGIMER & Dr.RML Hospital, New Delhi-110001 എന്ന വിലാസത്തിൽ കിട്ടണം. എഴുത്തുപരീക്ഷ, കൗൺസലിങ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സർക്കാർ ആശുപത്രികളിൽ ജോലിനോക്കുന്ന നഴ്സിങ് ഓഫീസർമാർക്ക് മുൻഗണനയുണ്ട്. വിവരങ്ങൾക്ക്: www.rmlh.nic.in.


എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ക്ക് ഇനി തദ്ദേശ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യാം

​തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതികളിൽ പ്രവർത്തിക്കാൻ എൻജിനീയറിങ്-ടെക്നിക്കൽ വിദ്യാർഥികൾക്ക് അവസരമൊരുങ്ങി. സാങ്കേതികനൈപുണ്യം ആവശ്യമായിവരുന്ന പദ്ധതികളുടെ നടത്തിപ്പിലേക്കാണ് വിദ്യാർഥികൾക്ക് പ്രവർത്തിക്കാൻ ഇന്റേൺഷിപ്പ് അവസരംനൽകുന്നത്.സംസ്ഥാനത്ത് ആകെ വരുന്ന 1200 തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലായി 1,60,000 എൻജിനീയറിങ് പദ്ധതികൾ ഒരുവർഷം നടക്കുന്നുണ്ടെന്നാണ് കണക്കുകൾ. എന്നാൽ, ഇത്തരം പദ്ധതികളുടെ നടത്തിപ്പിൽ നൂതനമായ ആശയങ്ങളുടെ അപര്യാപ്തത പ്രകടമാണ്.വിദ്യാർഥികൾക്ക് തൊഴിൽമേഖലയിൽ പ്രയോഗികപരിചയം നൽകുന്നതിനൊപ്പം അവരുടെ സേവനം ഉപയോഗപ്പെടുത്തി മികച്ച രീതിയിലുള്ള പദ്ധതി നടത്തിപ്പുകൂടിയാണ് ലക്ഷ്യം. നിലവിൽ എൻജിനീയറിങ് കോളേജുകളിൽ മാത്രം നടപ്പാക്കുന്ന പദ്ധതി ഭാവിയിൽ മറ്റു കോളേജുകളിലേക്കും വ്യാപിപ്പിക്കും. എന്താണ് പദ്ധതിവിദ്യാർഥികളെ അതത് മേഖലകളിൽ കൂടുതൽ പ്രായോഗിക പരിജ്ഞാനമുള്ളവരാക്കി തൊഴിൽക്ഷമത വർധിപ്പിക്കുകയാണ് ലക്ഷ്യം. ഉന്നതവിദ്യാഭ്യാസ വകുപ്പും തദ്ദേശ സ്വയംഭരണവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഗവൺമെന്റ്, എയ്ഡഡ്, അൺ എയ്ഡഡ് വ്യത്യാസമില്ലാതെ എല്ലാ കോളേജുകൾക്കും പദ്ധതിയുടെ ഭാഗമാകാം. നാലാഴ്ച നീണ്ടുനിൽക്കുന്നതാണ് ഇന്റേൺഷിപ്പ്. പിന്തുണനൽകി അസാപ്പ്അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം (അസാപ്പ്) വഴിയാണ് വ്യാവസായികകേന്ദ്രങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കുന്നത്. അതിനായി വിദ്യാർഥികൾ അസാപ്പിന്റെ internships.asapkerala.gov.in എന്ന വെബ്സൈറ്റിൽ 225 രൂപ രജിസ്ട്രേഷൻ നൽകി പേര് രജിസ്റ്റർചെയ്യണം. കേരളത്തിന്റെ ഏതുഭാഗത്തുള്ള തദ്ദേശ സ്ഥാപനത്തിൽ വേണമെങ്കിലും വിദ്യാർഥിക്ക് അപേക്ഷിക്കാം. മികച്ച അവസരംമികച്ച അവസരമായിവേണം വിദ്യാർഥികൾ ഇന്റേൺഷിപ്പിനെക്കാണാൻ. സർക്കാർ സംവിധാനങ്ങൾക്കും എൻജിനീയറിങ്-ടെക്നിക്കൽ മേഖലയിലെ വിദഗ്ധർക്കൊപ്പവും പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിക്കുന്നുവെന്നത് പ്രത്യേകതയാണ്. 


​​വിദ്യാര്‍ഥികള്‍ ഇനി പേടിക്കണ്ട 'ജീവനി' വന്നു

 വിദ്യാർഥികളിലെ മാനസിക സംഘർഷം കുറയ്ക്കുന്നതിനായി കോളേജുകളിൽ ജീവനി സെന്ററുകൾ തുടങ്ങുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പ് കോളേജ് വിദ്യാർഥികൾക്കായി ആവിഷ്കരിച്ച മാനസികാരോഗ്യ ബോധവത്കരണ പരിപാടിയാണ് ജീവനി.സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ വർഷംതന്നെ സെന്ററുകൾ ആരംഭിക്കാനാണ് തീരുമാനം. ഇതു സംബന്ധിച്ച നിർദേശം കോളേജുകൾക്ക് സർക്കാർ നൽകിക്കഴിഞ്ഞു. പ്രിൻസിപ്പൽ, പി.ടി.എ. പ്രസിഡന്റ്, സർക്കാർ മാനസികാരോഗ്യ കേന്ദ്രത്തിലെ വിദഗ്ധർ, ജീവനിയുടെ ചുമതലയുള്ള അധ്യാപകൻ, ഓഫീസ് പ്രതിനിധി എന്നിവരടങ്ങിയ സമിതി ജീവനിയുടെ നടത്തിപ്പിനായി കോളേജുകളിൽ രൂപവത്കരിക്കും. ജീവനി സെന്റർ ഫോർ സ്റ്റുഡന്റ്സ് വെൽബിയിങ്* എന്ന പേരിൽ ലൈബ്രറിയോട് ചേർന്നായിരിക്കും കേന്ദ്രം പ്രവർത്തിക്കുക. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ളവരെ അപ്രന്റീസ്ഷിപ്പിൽ ഇവിടെ നിയോഗിക്കും. കോളേജ് സമയങ്ങളിൽ ഇവരുടെ സേവനം വിദ്യാർഥികൾക്ക് ഉപയോഗപ്പെടുത്താം.വിദ്യാർഥികളിൽ മാനസിക സംഘർഷം കൂടിവരുന്നതായുള്ള പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. സെമസ്റ്റർ സ്കീം വന്നതോടെ പരീക്ഷകളുടെ എണ്ണം കൂടിയതുൾപ്പെടെയുള്ള കാര്യങ്ങൾ വിദ്യാർഥികളിലെ ഉത്കണ്ഠയും മാനസിക സംഘർഷങ്ങളും കൂട്ടുന്നുണ്ട്. നിസ്സാരമായ ജീവിതപ്രശ്നങ്ങളെപ്പോലും അഭിമുഖീകരിക്കുവാൻ വിദ്യാർഥികൾക്ക് പലപ്പോഴും കഴിയാത്ത അവസ്ഥയുമുണ്ട്.ക്യാമ്പസുകളിൽ ആക്രമണങ്ങളും വിദ്യാർഥികളിലെ ആത്മഹത്യപ്രവണതകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ വിദ്യാർഥികൾക്ക് മാർഗനിർദേശങ്ങൾ നൽകുന്നതിനാണ് ജീവനി സെന്ററുകൾ ആരംഭിക്കുന്നത്.


​വിദ്യാഭ്യാസ വായ്പ അപേക്ഷ - വിദ്യാലക്ഷ്മി പോർട്ടൽ

വിദ്യാലക്ഷ്മി പോർട്ടൽസര്‍വകലാശാലകളും അംഗീകൃത കോളേജുകളും നടത്തുന്ന വിവിധ ബിരുദ ബിരുദാനന്തര കോഴ്‌സുകള്‍ക്കും പ്രൊഫഷണല്‍ വൊക്കേഷണല്‍ കോഴ്സകൾക്കും വിദേശ ഉപരിപഠന കോഴ്സ്‌കൾക്കുമുള്ള വിദ്യാഭ്യാസ വായ്പ പദ്ധതിയുടെ ഒൺലൈൻ അപേക്ഷകൾ ആരംഭിച്ചിരിക്കുന്നു. 39 ബാങ്കുകളുടെ 70 ൽ പരം വായ്പാ പദ്ധതിയിലേക്ക് ഇപ്പോൾ അപേക്ഷിക്കാംആവശ്യമായ രേഖകൾ​​1. എഡ്യൂക്കേഷൻ ക്വാളിഫിക്കേഷൻ സർട്ടിഫിക്കറ്റുകൾ2. അഡ്മിഷൻ ലെറ്റർ3. ഫീസ് ഡീറ്റൈൽസ്4. വരുമാന സർട്ടിഫിക്കറ്റ്5. പാൻ കാർഡ് (optional)6. ആധാർ കാർഡ്(Optional)7. ബാങ്ക് അക്കൊണ്ട് വിവരങ്ങൾശ്രദ്ധിക്കേണ്ടവ1. മെറിറ്റ് അടിസ്ഥാനത്തിൽ കിട്ടിയ അഡ്മിഷൻ മാത്രമേ ലോണിന് പരിഗണിക്കുകയുള്ളൂ. (അഡ്മിഷൻ ലേറ്ററിൽ അത് മെറിറ്റ് ബേസ് ആണോ എന്ന് ഉറപ്പ് വരുത്തുക)2. 4 ലക്ഷം വരെ ഉളള ലോൺ തുകയ്ക്ക് ബാങ്കിന് ഈട് (security) നൽകേണ്ടതില്ല.3. അംഗീകൃത യൂണിവേഴ്‌സിറ്റി / കോളേജ് അഡ്മിഷനുകൾക്ക് മാത്രമേ ലോൺ ലഭിക്കൂ. (അംഗീകരമുള്ളതാണ് എന്ന് തെളിയിക്കുന്ന രേഖകളുടെ കോപ്പി കോളേജിൽ നിന്ന് വാങ്ങുക)4. ഒരു തവണ അപ്പ്ലിക്കേഷൻ സമർപ്പിച്ചാൽ തിരുത്തുന്നതിനോ പുതിയത് ചെയ്യാനോ സാധിക്കില്ല. അതിനാൽ പരമാവധി തെറ്റുകൾ വരാതെ നോക്കുക.5. പരമാവധി 3 ബാങ്കുകളിലേക്ക് ഒരേ സമയം അപേക്ഷിക്കാം.. അപേക്ഷകൻ ഒരു ബാങ്കിലേക്കാണ് അപേക്ഷിക്കേണ്ടതെങ്കിലും മറ്റ് 2 ബാങ്കുകൾ കൂടി വയ്ക്കുന്നത് നല്ലതാണ് (ഏതെങ്കിലും കാരണവശാൽ ഒരു ബാങ്ക് അപേക്ഷ നിരസിച്ചാൽ മറ്റ് ബാങ്കുകളെ സമീപിക്കാം.. എന്നാൽ അപേക്ഷ സബ്മിറ്റ് ചെയ്ത ശേഷം മറ്റു ബാങ്കുകളിലേക്ക് അപേക്ഷിക്കാൻ പറ്റില്ല.. ആയതിനാൽ ആദ്യം തന്നെ 3 ബാങ്ക് സെലെക്റ്റ് ചെയ്യുക)6. വിദ്യാർഥിയാണ് അപേക്ഷകൻ എങ്കിലും co applicant ആയി രക്ഷകർത്താവിന്റെ വിവരങ്ങൾ കൂടി നൽകണം.7.പാൻ കാർഡ് , ലോൺ അപേക്ഷിക്കുമ്പോൾ ഓപ്ഷണൽ ആണെങ്കിലും ലോൺ പ്രോസസിങ് ടൈമിൽ അത്യാവശ്യം ആയി വരും (2 പേർക്കും പാൻ കാർഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തുക)8. സൈറ്റിൽ 8 ൽ അധികം രേഖകൾ അപ്ലോഡ് ചെയ്യാൻ ചോദിക്കുന്നുണ്ടെങ്കിലും നിർബദ്ധമായും qualification certificate, admission letter , fees details, Income സർട്ടിഫിക്കറ്റ് ഇവ അപ്‍ലോഡ് ചെയ്യുക.. (മറ്റ് രേഖകൾ ബാങ്കിൽ നേരിട്ട് സമർപ്പിച്ചാൽ മതിയാകും)9. അപേക്ഷിച്ചു കഴിഞ്ഞു കിട്ടുന്ന പ്രിന്റും മതിയായ രേഖകളും കൂടി വേണം ബാങ്കിനെ സമീപിക്കാൻ.. 


​കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ 13,500 സീറ്റ് വര്‍ധിച്ചു

 കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ കോളേജുകളിലെ ബിരുദ-പി.ജി. കോഴ്സുകളിൽ ഈ വർഷം 13,500-ഓളം സീറ്റ് വർധിച്ചു. സർവകലാശാല വർഷംതോറും അനുവദിക്കുന്ന ആനുപാതിക വർധനയ്ക്ക് പുറമേ സർക്കാർ സീറ്റ് അനുവദിച്ചതോടെയാണിത്. *സർവകലാശാലയുടെ ചരിത്രത്തിൽ ഏറ്റവും ഉയർന്ന ബിരുദ-പി.ജി. പ്രവേശനമാകും ഇത്തവണ ഉണ്ടാവുക.* ചട്ടഭേദഗതി മുന്നിൽക്കണ്ടാണ് സിൻഡിക്കേറ്റ് അധികസീറ്റ് അനുവദിച്ചത്. പ്ലസ് ടു പരീക്ഷയിൽ 80 ശതമാനത്തിന് മുകളിൽ മാർക്കുണ്ടായിട്ടും റെഗുലർ കോളേജുകളിൽ പ്രവേശനം ലഭിക്കാത്തവർക്ക് വർധിച്ച സീറ്റുകൾ വലിയ ആശ്വാസമാകും.അധിക സീറ്റ് വർധനയ്ക്ക് അപേക്ഷിക്കാൻ കോളേജുകൾക്ക് ജൂൺ 26 വരെയാണ് സമയം നൽകിയിരുന്നത്. *സർക്കാർ, എയ്ഡഡ്, സ്വാശ്രയം, സഹകരണ മേഖലയിലെ കോളേജുകൾ, സ്വയംഭരണ കോളേജുകൾ എന്നിവയിലടക്കം സർവകലാശാലാ പരിധിയിലെ 214 കോളേജുകളിൽ ബിരുദ-പി.ജി. സീറ്റുകൾ കൂടിയിട്ടുണ്ട്സർക്കാരിന് അധിക സാമ്പത്തികബാധ്യത ഉണ്ടാകാത്ത തരത്തിലാണ് സീറ്റ് വർധന. സർവകലാശാലയുടെ ബിരുദ പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിൽ *നാലാമത് അലോട്ട്മെന്റ് വ്യാഴാഴ്ച പ്രസിദ്ധീകരിക്കും.


​വി.എച്ച്.എസ്.ഇ /എന്‍.എസ്.ക്യൂ.എഫ് - രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ്

​2019-20 ഒന്നാം വർഷ വി.എച്ച്.എസ്.ഇ  എന്‍.എസ്.ക്യൂ.എഫ് പ്രവേശനത്തിന് ഇതുവരെയും അപേക്ഷ സമർപ്പിക്കാത്തവർക്ക് 02/07/2019 4.00pm വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.അപേക്ഷകളുടെ പ്രിന്റൗട്ട്  02/07/2019 വൈകുന്നേരം 4.00 മണിക്ക് മുൻപായി വി.എച്ച്.എസ്.ഇ /എൻ.എസ്.ക്യൂ.എഫ് സ്‌കൂളിൽ സമർപ്പിക്കേണ്ടതാണ്.ഇതുവരെയും അലോട്ട്മെന്റ്  ലഭിക്കാത്തവർ, ലഭിച്ചിട്ടും പ്രവേശനം നേടാത്തവർ സപ്പ്ലിമെന്ററി അലോട്ട്മെന്റിന് പരിഗണിക്കുന്നതിന് ഫോറം പൂരിപ്പിച്ച് മുൻപ്  അപേക്ഷ സമർപ്പിച്ച സ്‌കൂളിൽ തന്നെ സമർപ്പിക്കണം.കുട്ടികൾ ഈ ഘട്ടത്തിൽ അപേക്ഷ പുതുകാത്തിരുന്നാൽ അവരെ അലോട്മെന്റിന് പരിഗണിക്കുന്നതല്ല.


​മെഡിക്കൽ കൗൺസലിങ്: ആദ്യറൗണ്ട് ഫലം പ്രഖ്യാപിച്ചു, പ്രവേശനം ജൂലായ് ആറ് വരെ

​മെഡിക്കൽ കൗൺസലിങ്: ആദ്യറൗണ്ട് ഫലം പ്രഖ്യാപിച്ചു, പ്രവേശനം ജൂലായ് ആറ് വരെനീറ്റ് യു.ജി. 2019 അടിസ്ഥാനമാക്കി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന വിവിധ അലോട്ട്മെന്റുകളുടെ ആദ്യ റൗണ്ട് ഫലം www.mcc.nic.in ൽ പ്രസിദ്ധീകരിച്ചു. പ്രവേശനം:നൽകേണ്ട സർട്ടിഫിക്കറ്റുകൾ​​അലോട്ട്മെന്റ് ലഭിക്കുന്നവർ, ഹോം പേജിൽ നിന്നും പ്രൊവിഷണൽ അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡു ചെയ്തെടുക്കണം. അതിലെ രേഖപ്പെടുത്തലുകൾ, നിർദേശങ്ങൾ മനസ്സിലാക്കണം. ബാധകമായ രേഖകളുമായി സ്ഥാപനത്തിൽ ഹാജരായി ജൂലായ് ആറ് വരെ പ്രവേശനം നേടാം. പ്രവേശനത്തിനായി താഴെ പറയുന്ന അസൽ രേഖകൾ നിർബന്ധമായും ഹാജരാക്കണം.നീറ്റ് യു.ജി. 2019 അഡ്മിറ്റ് കാർഡ്. എൻ.ടി.എ നൽകിയത്എൻ.ടി.എ. നൽകിയ റിസൽട്ട്/റാങ്ക് െലറ്റർജനനത്തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് (10-ാം ക്ലാസ് സർട്ടിഫിക്കറ്റിൽ ജനനത്തീയതി ഇല്ലെങ്കിൽ )10-ാം ക്ലാസ് സർട്ടിഫിക്കറ്റ്10+2 സർട്ടിഫിക്കറ്റ്10+2 മാർക്ക് ഷീറ്റ് നീറ്റ് അപേക്ഷാഫോറത്തിൽ അപ്ലോഡു ചെയ്ത ഫോട്ടോയുടെ എട്ട് കോപ്പികൾഓൺലൈനായി ജനറേറ്റു ചെയ്ത പ്രൊവിഷണൽ അലോട്ട്മെൻറ് െലറ്റർ ഒരു തിരിച്ചറിയൽ രേഖ - ആധാർ/പാൻ/ഡ്രൈവിങ് ലൈസൻസ്/പാസ്പോർട്ട് - ഇവയിലൊന്ന്എസ്.സി./എസ്.ടി./ഒ.ബി.സി./ഭിന്നശേഷി സംവരണത്തിന് അവകാശവാദം ഉന്നയിച്ചവർ, ബന്ധപ്പെട്ട സർട്ടിഫിക്കറ്റ് (നീറ്റ് ഇൻഫർമേഷൻ ബ്രോഷറിലെ ഫോർമാറ്റിൽ വാങ്ങിയത്).സർട്ടിഫിക്കറ്റ് കഴിയുന്നതും ഇംഗ്ലീഷ്/ഹിന്ദി ഭാഷയിലായിരിക്കണം. ചില സ്ഥാപനങ്ങൾ, ഇംഗ്ലീഷ് ഭാഷയിലെ സർട്ടിഫിക്കറ്റ് നിർബന്ധിക്കുന്നുണ്ട്. പ്രാദേശികഭാഷയിലെ സർട്ടിഫിക്കറ്റാണെങ്കിൽ അതിന്റെ ഇംഗ്ലീഷ്/ഹിന്ദി പരിഭാഷ സാക്ഷ്യപ്പെടുത്തിയതാവണം. ഇവ കൂടാതെ, മറ്റേതെങ്കിലും സർട്ടിഫിക്കറ്റ് വേണോ എന്ന് അലോട്ട്മെന്റ് കിട്ടിയ സ്ഥാപനത്തിന്റെ വെബ്സൈറ്റ് പരിശോധിച്ച് മനസ്സിലാക്കണം. നിർദേശങ്ങൾ www.mcc.nic.in -ൽ എഫ്.എ.ക്യു ലിങ്കിൽ ലഭിക്കും. അസൽ രേഖകൾ ഹാജരാക്കണംഅസൽ രേഖകളുടെയെല്ലാം അറ്റസ്റ്റുചെയ്ത കോപ്പികളും വേണം. മറ്റു സ്ഥാപനത്തിൽ പ്രവേശനം നേടിയവർ അസൽ രേഖകൾ ഹാജരാക്കണം. തങ്ങളുടെ അസൽ സർട്ടിഫിക്കറ്റുകൾ പ്രവേശനം നേടിയ സ്ഥാപനത്തിൽ ഉണ്ടെന്ന് രേഖപ്പെടുത്തിയ സാക്ഷ്യപത്രം അസൽ സർട്ടിഫിക്കറ്റുകൾക്കുപകരം സ്വീകരിക്കുന്നതല്ല. ഫീസ് ഘടന: www.mcc.nic.in-ൽ പാർട്ടിസിപ്പേറ്റിങ് ഇൻസ്റ്റിറ്റ്യൂഷൻസ് ലിങ്കിൽ സ്ഥാപന പ്രൊഫൈൽ പരിശോധിച്ച് മനസ്സിലാക്കാം.അപ്ഗ്രഡേഷൻ വേണോആദ്യറൗണ്ട് പ്രവേശനത്തിനായി റിപ്പോർട്ടു ചെയ്യുന്നവർക്ക് രണ്ടാംറൗണ്ടിൽ മെച്ചപ്പെട്ട കോഴ്സ്/കോളേജ് ഓപ്ഷനിൽ താത്പര്യം ഉള്ള പക്ഷം, അപ്ഗ്രഡേഷൻ ഓപ്റ്റ് ചെയ്യണം. ആ താത്പര്യം, പ്രവേശനം നേടുന്ന വേളയിൽ അറിയിക്കണം. രണ്ടാംറൗണ്ട് നടപടികൾ തുടങ്ങുമ്പോൾ പുതിയ ചോയ്സുകൾ നൽകി പ്രക്രിയയിൽ പങ്കെടുക്കാം. ആദ്യ റൗണ്ടിലേക്കു നൽകിയതും അവശേഷിക്കുന്നതുമായ ചോയ്സ് ഒന്നും തന്നെ നിലനിൽക്കില്ല.ഇപ്പോൾ കിട്ടിയ അലോട്ട്മെന്റിൽ പൂർണ തൃപ്തിയുള്ളവർ നോ അപ്ഗ്രഡേഷൻ ചോയ്സ് സ്വീകരിക്കണം. ഇവർക്ക് രണ്ടാംറൗണ്ടിലേക്ക് ചോയ്സ് നൽകാൻ കഴിയില്ല. അതുകൊണ്ടു തന്നെ, ഒരു മാറ്റവും ഇവർക്ക് ഉണ്ടാകില്ല. ഫ്രീ എക്സിറ്റ്ആദ്യറൗണ്ടിൽ അലോട്ട്മെന്റ് കിട്ടിയവർക്ക് അതു വേണ്ടന്നു തീരുമാനിക്കാം. സമയ പരിധിക്കകം, പ്രവേശനം നേടാത്തവർ, ഫ്രീ എക്സിറ്റ് സ്വീകരിച്ചതായി പരിഗണിക്കും. ഇതിനായി എവിടെയും പോകേണ്ടതില്ല. താത്പര്യമുള്ള പക്ഷം രണ്ടാംറൗണ്ടിൽ പുതിയ ചോയ്സുകൾ നൽകി (പഴയത് ഒന്നും നിലനിൽക്കില്ല) പങ്കെടുക്കാം. പുതിയ രജിസ്ട്രേഷൻ നടത്തേണ്ടതില്ല. രജിസ്ട്രേഷൻ ഫീസോ സെക്യൂരിറ്റി തുകയോ വീണ്ടും അടയ്ക്കേണ്ടതുമില്ല.രണ്ടാംറൗണ്ട് നടപടികൾ, ജൂലായ് ഒമ്പതിന് തുടങ്ങും.


​സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം

സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് പരിശീലനം_____________________________________ഇനി 100% പ്ലേസ്‌മെന്റോടുകൂടി കേന്ദ്ര സർക്കാരിന്റെ സൗജന്യ ഇലക്ട്രോണിക്സ് കോഴ്സ് (Embedded Engineering) പഠിക്കാംഗ്രാമീണ മേഖലയിലെ യുവതീയുവാക്കൾക്ക് സൗജന്യ പരിശീലനവും തുടർന്ന് ജോലിയും ഉറപ്പാക്കിക്കൊണ്ട് കേന്ദ്ര ഗ്രാമവികസന മന്ത്രാലയം വിജയകരമായി നടപ്പാക്കിവരുന്ന പദ്ധതിയാണ് ദീന ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന (DDU-GKY).DDU-GKY പദ്ധതി പ്രകാരം  കോട്ടയം ആർഷ ഡി ട്രസ്റ്റ് യുവതീയുവാക്കൾക്കായി  Embedded Engineering എന്ന ഇലക്ട്രോണിക്സ് കോഴ്സ്  2019 ആഗസ്റ്റ് 1  മുതൽ തുടങ്ങുന്നു. പൂർണമായും Residential ആയി 6 മാസക്കാലവധിയാണ് കോഴ്സിനുള്ളത്. അതിൽ ഇലക്ട്രോണിക്സ് ന് പുറമെ  Soft Skills, IT Skills, English Skills  കൂടാതെ അവസാന 2 മാസം ഓൺ ദി ജോബ് ട്രെയിനിങ്ങും ലഭിക്കും. ഭക്ഷണം, താമസം കൂടാതെ ഒരു കുട്ടിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കും. കോഴ്സിൽ പങ്കെടുക്കാൻ താല്പര്യമുള്ള കുട്ടികൾ CV മെയിൽ ചെയ്യുക....E-mail ID: arshadetrust@gmail.comMail Subject: DDU-GKY Applicationഅപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി:  ജൂലൈ 3 (03-07-19)കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക: 9446941128, 9645373091


​കുറഞ്ഞ ചെലവിൽ നഴ്സിങ് പഠിക്കാം

​നാലു വർഷത്തെ നഴ്‌സിങ് ബിഎസ്‌സിക്കു ചേരാൻ പ്രയാസമുള്ളവർക്കു, ജനറൽ നഴ്‌സിങ് & മിഡ്‌വൈഫറി ഡിപ്ലോമയ്‌ക്ക് പഠിക്കാൻ കേരളത്തിലെ സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ അവസരം. പറയത്തക്ക ഫീസൊന്നും ഇല്ലെന്നു മാത്രമല്ല, പ്രതിമാസം 700 രൂപ സ്‌റ്റൈപൻഡും ലഭിക്കും. 6 മാസത്തെ ഇന്റേൺഷിപ് ഉൾപ്പെടെ 3 വർഷമാണു കോഴ്സ്. ഇന്റേൺഷിപ് കാലത്ത് പ്രതിമാസം 2000 രൂപ സ്റ്റൈപൻഡ്. 14 ജില്ലകളിലും ഓരോ സ്‌കൂൾ വീതം. പുറമേ, കൊല്ലത്ത് (ആശ്രാമം) പട്ടികവിഭാഗക്കാർക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്.  ആകെ സീറ്റുകളുടെ 20% ആൺകുട്ടികൾക്ക്. ഡിപ്ലോമ നേടിയ ശേഷം സർക്കാർ ആവശ്യപ്പെടുന്ന പക്ഷം നിർദിഷ്‌ട വേതനത്തോടെ സേവനം അനുഷ്‌ഠിക്കേണ്ടിവരും.യോഗ്യതഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്‌ടു പരീക്ഷ 40% എങ്കിലും മാർക്കോടെ ജയിച്ചിരിക്കണം. പട്ടിക വിഭാഗക്കാർക്ക് പാസ്മാർക്ക്.  അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവൂ. എസ്‌എസ്‌എൽസി ബുക്കിൽ നിന്നു വ്യത്യസ്‌തമായ ജില്ലയിലേക്ക് അപേക്ഷിക്കണമെങ്കിൽ 5 വർഷമെങ്കിലും സ്‌ഥിരമായി താമസിച്ചതായി വില്ലേജ് ഓഫിസറുടെ സർട്ടിഫിക്കറ്റ് വേണം.പട്ടിക വിഭാഗക്കാർക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ (20 സീറ്റ്; ഇതിൽ നാലെണ്ണം ആൺകുട്ടികൾക്ക്) പ്രവേശനത്തിന് എല്ലാ ജില്ലക്കാർക്കും അപേക്ഷിക്കാം. അപേക്ഷ, സീറ്റുകൾസംസ്‌ഥാന ആരോഗ്യ ഡയറക്‌ടറുടെ വെബ്സൈറ്റിൽ നിന്ന് (www.dhs.kerala.gov.in) അറിയിപ്പും പ്രോസ്പെക്ടസും ഫോമും ‍‍ഡൗൺലോഡ് ചെയ്യാം. ഫോം പൂരിപ്പിച്ച് സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളും ട്രഷറി ചലാനും ചേർത്ത് അപേക്ഷകരുടെ ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പലിന്റെ ഓഫിസിൽ ജൂലൈ 10നകം എത്തിക്കണം. ഫീ 250 രൂപ 0210–80–800–88 എന്ന ശീർഷകത്തിൽ ട്രഷറിയിലടയ്‌ക്കാം. പട്ടികവിഭാഗക്കാർ 75 രൂപ. ആകെ 365 സീറ്റ് (60% മെറിറ്റ്; 40% സാമുദായികസംവരണം). ചുരുക്കം ചില സീറ്റുകൾ സ്‌പോർട്‌സ്, സൈനികരുടെ/പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതർ, അനാഥാലയങ്ങളിലെ അന്തേവാസികൾ മുതലായ വിഭാഗങ്ങൾക്ക്.  ഹെൽപ്‌ലൈൻക്ലാസുകൾ ഒക്‌ടോബറിൽ തുടങ്ങും. സംശയപരിഹാരത്തിന് ഏതെങ്കിലും നഴ്‌സിങ് സ്‌കൂളുമായി ബന്ധപ്പെടാം. ഫോൺ: എറണാകുളം – 0484 235 1314; തിരുവനന്തപുരം – 0471 2306395; കോഴിക്കോട് – 0495 2365977  


​കരുതലോടെ മുന്നേറാം; വാഹനങ്ങൾ മറികടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

​വാഹനങ്ങളെ മറികടക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയാണ് കേരളാ പോലീസ്. ഒദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കേരള പോലീസ് മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത് .ഓവർടേക്കിംഗ് : ശ്രദ്ധിക്കേണ്ട കാര്യങ്ങൾഅമിതവേതയിൽ തെറ്റായിട്ടുള്ള ഓവർടേക്കിംഗ് മൂലം കേരളത്തിലെ റോഡുകളിൽ നിരവധി ജീവിതങ്ങളാണ് ദിനംപ്രതി പൊലിയുന്നത്. വളരെയധികം ശ്രദ്ധയോടെ ചെയ്യേണ്ട ഒന്നാണ് ഓവര്‍ടേക്കിങ്.ധൃതി കാണിക്കാതെ, മുന്നിലും പുറകിലും വളരെയധികം ശ്രദ്ധിച്ച് അപകടം ഇല്ല എന്ന് ഉറപ്പ് വരുത്തി ഓവർ ടേക്ക് ചെയ്യുക.മുന്നിലെ റോഡ് വ്യക്തമായി കാണാന്‍ കഴിയുന്ന സാഹചര്യങ്ങളിൽ മാത്രമേ ഓവർ ടേക്ക് ചെയ്യാവൂ.ഓവർടേക്കിംഗിന് മുൻപ്, മുന്നിൽ വാഹനങ്ങളൊന്നും വരുന്നില്ല എന്നും ആവശ്യത്തിന് സ്ഥലമുണ്ടെന്നും ഉറപ്പുവരുത്തുക.മുന്നിൽ പോകുന്ന വാഹനത്തിന്റെ ഡ്രൈവറെ ഹോണടിച്ചു തന്റെ വാഹനം കയറി വരുന്നുണ്ടെന്ന സൂചന നൽകി കൊണ്ട് വളരെ പക്വതയോടുകൂടി ഓവർടേക്ക് ചെയ്യുക.വാഹനം കടന്നുപോകാൻ മുന്നിൽ കഷ്ടിച്ച് അൽപം വഴി മാത്രം ഉണ്ടായിരിക്കുകയും അപകടകരമായ രീതിയിൽ, എതിർ ദിശയിൽ നിന്നു വളരെ വേഗത്തിൽ വാഹനങ്ങൾ വന്നു കൊണ്ടിരിക്കുമ്പോൾ ചിലർ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കും. ഇത് വളരെയേറെ അപകടകരമാണ്.മുന്നിൽ പോകുന്ന വാഹനത്തിന്റേയും എതിർ ദിശയിൽ നിന്ന് വരുന്ന വാഹനത്തിന്റേയും ഇടയിലൂടെ അതിസാഹസികത കാണിച്ച്, മരണത്തെ മുന്നിൽ കണ്ട് കഷ്ടിച്ച് രക്ഷപെട്ട് ചിലർ ഓവർടേക്ക് ചെയ്യുന്നത് കാണാം. ഒന്നോ രണ്ടോ തവണ ഇങ്ങനെ ഓവർടേക്ക് ചെയ്യുമ്പോൾ രക്ഷപ്പെട്ടൂ എന്ന് വരാം. എന്നാൽ ഭാഗ്യം എപ്പോഴും കൂടെ ഉണ്ടാകണമെന്നില്ല.വാഹനം ഓടിക്കാൻ ശ്രമിക്കുന്ന തുടക്കകാർ പലപ്പോഴും വളരെ പേടിയോട്‌ കൂടെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരാണ്. മുന്നിൽ പോക്കുന്ന വാഹനത്തെ ഓവർടേക്ക് ചെയ്ത് തുടങ്ങുമ്പോൾ പേടി തോന്നിത്തുടങ്ങും. തൊട്ട് മുന്നിലുള്ള വാഹനത്തെ മറികടക്കാൻ കഴിയുമോ എന്ന് ആശങ്കപ്പെട്ട് മുന്നിൽ പോകുന്ന വാഹനത്തിന്റെ പകുതി കടന്നു ഓവർടേക്ക് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കാനാവാതെ ഒടുവിൽ പിൻ വാങ്ങേണ്ടി വരും. ഈ സമയത്ത് എതിർ ദിശയിൽ നിന്നു വേഗത്തിൽ വാഹനങ്ങൾ കടന്നു വന്നാൽ വലിയ അപകടം സംഭവിക്കാം. ആയതിനാൽ വാഹനം ഓടിച്ച് നല്ലവണ്ണം ആത്മവിശ്വാസം നേടിയ ശേഷം തിരക്കേറിയ നിരത്തുകളിൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുക.മുന്നിൽ പോകുന്ന വാഹനത്തിന്റെ പുറകിൽ മുട്ടി മുട്ടിയില്ല എന്ന തരത്തിൽ വാഹനം ഓടിച്ച് അൽ‌പം ഇടകിട്ടിയാൽ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ ശ്രദ്ധിച്ചിട്ടില്ലേ ? . ഇങ്ങനെ വാഹനം ഓടിക്കുമ്പോൾ മുന്നിൽ പോകുന്ന വാഹനത്തിന്റെ മറവ് കൊണ്ട്, എതിർ ദിശയിൽ നിന്ന് വരുന്ന വാഹനങ്ങളോ വഴിയോ കാണാൻ സാധിക്കില്ല. ഈ സമയത്ത് ഓവർടേക്ക് ചെയ്യുന്നത് എതിർ വശത്ത് നിന്ന് വരുന്ന വാഹനവുമായി കൂട്ടി ഇടിക്കുന്നതിന് കാരണമാകും.വാഹനം കടന്നു പോകാൻ വലത് വശത്ത് ആവിശ്യത്തിന് സ്ഥലം ഉണ്ടെങ്കിൽ കൂടിയും ഡ്രൈവിങ്ങിൽ താനൊരു വിദദ്ധനാണെന്ന് മറ്റുള്ളവരെ കാണിക്കാനാണ് ചിലർ അപകടകരമായി ഈ രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത്. മറ്റു വാഹനങ്ങൾക്ക് ഒരു തരത്തിലും അസൗകര്യമുണ്ടാക്കാത്ത തരത്തിലായിരിക്കണം എപ്പോഴും ഓവർ ടേക്ക് ചെയ്യേണ്ടത്.ഓവർടേക്ക് ചെയ്യുമ്പോൾ മറികടക്കേണ്ട വാഹനത്തോട് ചേർത്ത് തൊട്ട് തൊട്ടില്ല എന്ന രീതിയിൽ ഓവർ ടേക്ക് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുന്നു.ഒരു വാഹനം മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുമ്പോഴോ പിന്നില്‍നിന്നു വരുന്ന വാഹനം നമ്മുടെ വാഹനത്തെ മറികടക്കാൻ ശ്രമിക്കുമ്പോഴോ വാഹനത്തിന്റെ വേഗത കുറച്ച് അവർക്ക് ഓവർടേക്ക് ചെയ്യാൻ ഉള്ള അവസരം നൽകുക.വലതുവശത്തുകൂടി മാത്രമേ ഓവര്‍ടേക്ക് ചെയ്യാവൂ എന്നതാണ് നിയമം .എങ്കിലും ചില ആളുകൾ ഇടതുവശത്തൂടെയും ഓവർടേക്ക് ചെയ്യുന്നത് കാണാം. ഇടതുവശത്തുകൂടെയുള്ള ഓവർടേക്കിംഗ് നിർബന്ധമായും ഒഴിവാക്കുക.മുന്നിൽ പോകുന്ന വാഹനം റോഡിന്റെ മധ്യഭാഗത്ത് എത്തി വലത്തേയ്ക്ക് സിഗ്നൽ നൽകിയെങ്കിൽ മാത്രം ഇടതു വശത്ത് വഴി ഓവർ ടേക്ക് ചെയ്യാവുന്നതാണ്. എന്നാൽ ഇതു വളരെ ശ്രദ്ധയോട് കൂടി ചെയ്യണം.നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളെ ഓവർടേക്ക് ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കണം.ആ വാഹനത്തിൽ നിന്നു ഇറങ്ങുന്ന ആളുകൾ മിക്കപ്പോഴും ആ വാഹനത്തിന്റെ മുന്നിലൂടെയും പിന്നിലൂടെയും റോഡ് മുറിച്ച് കടക്കാൻ സാധ്യയുണ്ട്. അതു മനസ്സിൽ വെച്ച് കൊണ്ട് വേണം വാഹനം ഓടിക്കാൻ.ചില ആളുകൾ കയറ്റത്ത് ഓവർ ടേക്ക് ചെയ്യാൻ ശ്രമിക്കാറുണ്ട്. കയറ്റം കയറുമ്പോൾ വാഹനത്തിന്റെ വേഗത തീർത്തു കുറവായിരിക്കും ഈ സമയത്ത് എതിർ വശത്ത് നിന്നും അമിത വേഗത്തിൽ ആകാം വാഹനങ്ങൾ മിക്കവാറും കടന്നു വരിക. ഒരു വളവും കൂടിയാണ് എങ്കിൽ അപകടം സംഭവിക്കാനുള്ള സാധ്യത കൂടുതലാണ്.നാലും കൂടുന്ന കവലകൾ ,ഇടുങ്ങിയ പാലം, സീബ്രാലൈൻ, എന്നിവിടങ്ങളിൽ ഓവർ ടേക്കിങ്ങ് പാടില്ല.ഓവർടേക്ക് ചെയ്യാൻ ഉള്ള തീരുമാനം രണ്ടു പ്രധാനപ്പെട്ട കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഇരിക്കുന്നത്. ഇവയിൽ ആദ്യം വേണ്ടത് നല്ല ആത്മവിശ്വാസമാണ്. മുന്നിൽ പോകുന്ന വാഹനത്തെ മറികടന്ന് പോകാൻ ഉള്ള സ്ഥലം ഉണ്ട് എന്നും, എനിക്ക് അതിന് കഴിയും എന്ന വിശ്വാസം ആദ്യം ഉണ്ടായിരിക്കണം.ഡ്രൈവിങ്ങിൽ താനൊരു വൈദഗ്‌ദ്ധ്യമുള്ളവനാണെന്നും,”ഏതൊര് സാഹചര്യത്തിലും ഓവർ ടേക്ക് ചെയ്യാൻ എനിക്ക് കഴിയും” എന്നെക്കെയുള്ള അമിതമായ ആത്മവിശ്വാസം അപകടം വിളിച്ച് വരുത്തും .ഉള്ളിൽ വല്ലാത്ത ഭയത്തോടെയാണ് ഓവർ ടേക്ക് ചെയ്യുന്നതെങ്കിൽ മുന്നിൽ പോകുന്ന വാഹനത്തെ പൂർണ്ണമായും ഓവർ ടേക്ക് ചെയ്ത് കടന്ന് പോകാൻ സാധിച്ചെന്ന് വരില്ല. ഇതും അപകടം വരുത്തി വെക്കും.ഓവർടേക്കിംഗ് സമയത്ത് മുന്നിലെ വാഹനത്തെ മറികടക്കാൻ കഴിയും എന്ന് നൂറു ശതമാനം വിശ്വാസം ഉണ്ടായിരിക്കണം. അല്പം ഒന്നു ശ്രദ്ധിച്ചാൽ ഓവർ ടേക്കിങ്ങ് മൂലമുള്ള അപകടങ്ങൾ ഇല്ലാതാക്കാൻ കഴിയും.


​നവോദയയിൽ അധ്യാപക ഒഴിവ്

മലമ്പുഴമലമ്പുഴ ജവഹർ ന​​വോദയ വിദ്യാലയത്തിൽ പി.ജി.ടി. (കണക്ക്) താത്കാലിക ഒഴിവിലേക്ക് തിങ്കളാഴ്ച അഭിമുഖം നടത്തും. അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ഫോട്ടോയുമായി ഹാജരാകണം.കംപ്യൂട്ടർ (എഫ്.സി.എസ്.എ) അധ്യാപികയുടെ ഒഴിവിലേക്ക് ബയോഡാറ്റ മൂന്ന്, നാല് തീയതികളിൽ നേരിട്ട് സ്വീകരിക്കും. അഭിമുഖം ഉണ്ടാവില്ല. അധ്യാപക ഒഴിവ് ലക്കിടിപഴയലക്കിടി ഗവ. സീനിയർ ബേസിക് സ്കൂളിൽ അധ്യാപക ഒഴിവുണ്ട്. എൽ.പി./യു.പി. അറബിക് അധ്യാപക തസ്തികയിലാണ്‌ ഒഴിവുള്ളത്. ദിവസവേതനാടിസ്ഥാനത്തിലാണ്‌ നിയമനം. കൂടിക്കാഴ്ച മൂന്നിന്‌ രാവിലെ 11 മണിക്ക്‌ സ്കൂളിൽ നടക്കും.ആനക്കരകൂടല്ലൂർ ജി.ബി.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.എ.യുടെ ഒഴിവുണ്ട്. മൂന്നിന് രാവിലെ 10 മണിക്ക് ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്‌ക്ക് ഹാജരാകണം.ചെർപ്പുളശ്ശേരി ചെർപ്പുളശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം കണക്ക്, സോഷ്യൽ സയൻസ്, ഫിസിക്കൽ സയൻസ്, ബയോളജി, ഹിന്ദി, യു.പി. വിഭാഗം ഹിന്ദി (ജൂനിയർ) അധ്യാപകരുടെ താത്കാലിക ഒഴിവുകളുണ്ട്. കൂടിക്കാഴ്ച മൂന്നിന് 11മണിക്ക് സ്‌കൂൾ ഓഫീസിൽ.


​പ്ലസ് വണ്‍ പ്രവേശനം: ​​സ്‌കൂള്‍/കോമ്ബിനേഷന്‍ മാറ്റത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം : പ്ലസ് വണ്‍ സീറ്റുകളിലേക്കുള്ള മുഖ്യ അലോട്ട്‌മെന്റിനു ശേഷമുള്ള ഒഴിവില്‍ 20% മാര്‍ജിനല്‍ ഉള്‍പ്പെടുത്തിയ വര്‍ധിത സീറ്റില്‍ നിലവില്‍ ഒന്നാം ഓപ്ഷനില്ലാതെ മെരിറ്റ് ക്വാട്ടിയില്‍ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് കോമ്ബിനേഷന്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തിനോ/സ്‌കൂള്‍ മാറ്റത്തോടെയുള്ള കോമ്ബിനേഷന്‍ മാറ്റത്തിനോ ജൂണ്‍ ആറ് മുതല്‍ ഏഴിന് ഉച്ചയ്ക്ക് മുന്നു വരെ പ്രവേശനം നേടിയ സ്‌കൂളില്‍ അപേക്ഷ സമര്‍പ്പിക്കാം.വിശദ നിര്‍ദേശങ്ങളും​​ ഒഴിവുകളും അഡ്മിഷന്‍ വെബ്‌സൈറ്റിൽ ജൂണ്‍ ആറിന് രാവിലെ പത്തിന് ലഭ്യമാകും. സ്‌കൂള്‍/കോമ്ബിനേഷന്‍ ട്രാന്‍സ്ഫറിനു ശേഷമുള്ള വേക്കന്‍സി സപ്ലിമെന്ററി അലോട്ട്‌മെന്റ് ജൂണ്‍ പത്തിന് അഡ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും.20% മാര്‍ജിനല്‍ സീറ്റ് വര്‍ധന ഉള്‍പ്പെടുത്തി സംവരണതത്ത്വം പാലിച്ചുകൊണ്ടു പ്രസിദ്ധീകരിക്കുന്ന പ്രസ്തുത വേക്കന്‍സിയില്‍  മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും ഇതുവരെ അലോട്ട്‌മെന്റൊന്നും ലഭിച്ചിട്ടില്ലാത്തവര്‍ക്ക് നിലവിലുള്ള അപേക്ഷ പുതുക്കി പുതിയ ഓപ്ഷനുകള്‍ കൂട്ടിച്ചേര്‍ത്ത് സപ്ലിമെന്ററി അലോട്ട്‌മെന്റിന് അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കാന്‍ കഴിയാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ അവസരത്തില്‍ പുതിയ അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി അലോട്ട്‌മെന്റിനെ സംബന്ധിച്ചുള്ള വിശദ നിര്‍ദേശങ്ങള്‍ പിന്നീട് പ്രസിദ്ധീകരിക്കും.പൊതുവിദ്യാലങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പൊതുവിദ്യാലയങ്ങളില്‍ തന്നെ പ്രവേശനം ലഭിക്കുന്നതിനുള്ള സീറ്റുകള്‍ സപ്ലിമെന്ററി അലോട്ട്‌മെന്റില്‍ ലഭ്യമാണെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.


​കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റ്: ജൂൺ ആറു വരെ അപേക്ഷിക്കാം

 കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും ഡിജിറ്റൽ സേവ വഴി  ജൂൺ ആറു വരെ സമർപ്പിക്കാം  കേരള ടീച്ചേഴ്‌സ് എലിജിബിലിറ്റി ടെസ്റ്റിന് അപേക്ഷിക്കാം അവസാന തീയതി ജൂൺ ആറ് അപേക്ഷ സമർപ്പിച്ച് ഫീസടച്ചതിന് ശേഷം തിരുത്തലുകൾ അനുവദിക്കില്ലലോവർ പ്രൈമറി വിഭാഗം, അപ്പർ പ്രൈമറി വിഭാഗം, ഹൈസ്‌കൂൾ വിഭാഗം, സ്‌പെഷ്യൽ വിഭാഗം (ഭാഷാ - യു.പി തലം വരെ/ സ്‌പെഷ്യൽ വിഷയങ്ങൾ - ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അധ്യാപക യോഗ്യതാ പരീക്ഷ (കെ-ടെറ്റ്) നുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. കാറ്റഗറി ഒന്ന്, രണ്ട് പരീക്ഷകൾ ജൂൺ 22 നും കാറ്റഗറി മൂന്ന്, നാല് പരീക്ഷകൾ ജൂൺ 29നും കേരളത്തിലെ വിവിധ സെന്ററുകളിൽ നടക്കും. കെ-ടെറ്റ് ജൂൺ 2019ന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ അപേക്ഷയും ഫീസും  ജൂൺ ആറു വരെ സമർപ്പിക്കാം.ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും എസ്.സി/ എസ്.ടി/പി.എച്ച്/ബ്ലൈന്റ് വിഭാഗത്തിലുള്ളവർ 250 രൂപാ വീതവും അടയ്ക്കണം.   ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരുതവണ മാത്രമേ അപേക്ഷിക്കാൻ കഴിയൂ.അപേക്ഷ സമർപ്പിച്ച് ഫീസടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കില്ല.  പേര്, ജനനതിയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. നോട്ടിഫിക്കേഷനിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ തന്നെ അപ്‌ലോഡ് ചെയ്യണം. അഡ്മിറ്റ് കാർഡ് ജൂൺ 15 മുതൽ ഡൗൺലോഡ് ചെയ്യാം. കേരളത്തിലെ സർക്കാർ/ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമനത്തിന് യോഗ്യതാ മാനദണ്ഡമായി ടെറ്റ് പരീക്ഷാ യോഗ്യത പരിഗണിക്കും.


​പോളിടെക്‌നിക്കിന് പഠിക്കാം

സംസ്ഥാനത്തെ പോളിടെക്നിക്ക് കളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന രേഖകളുമായി സ്വയം ഓൺലൈൻ വഴിയോ, ​ഡിജിറ്റൽ സേവ കോമൺ സർവ്വീസ് സെന്റർമുഖേനയോ, അക്ഷയ കേന്ദ്രങ്ങൾ വഴിയോ  അപേക്ഷ സമർപ്പിക്കാവുന്നതാണ്1 അപേക്ഷ സമർപ്പിക്കുന്നതിന് ആവശ്യമായ രേഖകൾ (എല്ലാ സർട്ടിഫിക്കറ്റിന്റേയും കോപ്പികൾ മാത്രം)A ,     SSLC അഥവാ തതുല്യമായ സർട്ടിഫിക്കേറ്റ്B,    വരുമാന സർട്ടിഫിക്കറ്റ്  (1 ലക്ഷത്തിന് താഴെയുള്ളത് ഫീസ് ആനുകൂല്യത്തിന് അർഹതയുണ്ട്)C,       മതപരമായോ ജാതിപരമായോ സംവരണാനുകൂല്യങ്ങൾക്ക് അർഹതയുണ്ടക്കിൽ അത് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റ്D,    *പത്തനംതിട്ട  ഇടുക്കി പാലക്കാട് മലപ്പുറം വയനാട്  കാസർകോട് എന്നീ ജില്ലകളിൽ ജനിച്ചു വളർന്നവർക്ക് പിന്നോക്ക ജില്ലാ ആനുകൂല്യത്തിനർഹതയ്ക്കായ് നേറ്റിവിറ്റി സർട്ടിഫിക്കേറ്റ്* E. ആധാർ നമ്പർF,   കൂടാതെ സൈനികർ വിമുക്തഭടൻ സൈനിക സേവനത്തിടെ മരണപ്പെട്ടവർ പരിമിത അംഗവൈകല്യം ഉള്ളവർ എന്നീ ആനുകൂല്യത്തിന് അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്G,     VHSE , ITI വിജയിച്ചിട്ടുള്ള സർട്ടിഫിക്കറ്റ്2   പോളിടെക്നിക് അഡ്മിഷന് വേണ്ടി   അപേക്ഷയിൽ കാണിച്ചിരിക്കുന്ന സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പി സഹിതം  സർക്കാർ നിയന്ത്രണത്തിലുള്ള കേരളത്തിലെ ഏതെങ്കിലും പോളിടെക്നിക്കിൽ സമർപ്പിച്ച് അപേക്ഷ രജിസ്ട്രർ ചെയ്യാവുന്നതാണ്


​കല, ചരിത്രം, സംസ്ക്കാരം, സാഹിത്യം ഇവയില്‍ താല്പ്പര്യമുള്ളവരുടെ ശ്രദ്ധയ്ക്ക്

​സാംസ്ക്കാരിക ഗവേഷണങ്ങളുടെ പിന്‍ബലത്തോടെ നിങ്ങള്‍ക്ക് കലാപ്രവര്ത്തനത്തില്‍ ഒരു ജീവിതം സ്വരൂപിക്കാന്‍ അവസരമുണ്ട്. കേരളത്തിലെ ഫൈൻ ആർട്സ് കോളേജുകളിലെ Bachelor in Fine Arts (BFA) കോഴ്സുകളിലേക്കുള്ള 2019-20 അദ്ധൃയനവർഷത്തെ പ്രവേശനത്തിന് അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്. ഈ വർഷത്തിന്റെത ഒരു പ്രത്യേകത, കേരളത്തിൽ ആദൃമായി കലാചരിത്രത്തിൽ ബിരുദതലത്തിലുള്ള ഒരു കോഴ്സ്  തൃശൂർ ഫൈൻ ആർട്സ് കോളേജിൽ Art History & Visual Studies എന്ന പേരില്‍ തുടങ്ങുന്നു. വളരെ പ്രാഥമികമായ പരിശീലനത്തോടെ മിടുക്കരായ കലാചരിത്രഗവേഷകരെ വാര്ത്തെ ടുക്കുന്നത്തിനുള്ള പരിശ്രമമാണിത്. പ്ളസ് ടു പാസായതും, 2019 ജൂണ്‍ ഒന്നിന് ഇരുപത്തിയേഴു വയസ്സു കവിയാത്തവരുമായിരിക്കണം അപേക്ഷിക്കേണ്ടത്. സാങ്കേതികവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ഈ കോളേജ്. കോഴ്സുകള്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ അഫിലിയേറ്റ് ചെയ്തവയും. നിലവിലുള്ള BFA in Painting, Sculpture & Applied Arts എന്നിവക്കു പുറമേ് Art History & Visual Studies കോഴ്സിനും ഇനി മുതൽ കുട്ടികൾക്ക് ചേരാം.  http://www.admissions.dtekerala.gov.in  എന്ന technical education portal ൽ കയറി BFA admissions ൽ ഓൺലൈനായി അപേക്ഷിക്കണം. എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുന്നവരെ സഹായിക്കാൻ തൃശൂർ കോളേജ് ഓഫ് ഫൈൻ ആർട്സിൽ ഒരു ഹെൽപ്പ് ലൈൻ തിങ്കളാഴ്ച (മെയ് 27)മുതൽ പ്രവർത്തിക്കുന്നതാണ്. 0487-2323060പെയിന്റിംഗ് ,  ശില്പ്പകല അപ്ലൈഡ് ആര്ട്സ് എന്നിവ വര്ഷനങ്ങളായി ഈ കോളേജില്‍ നിലവിലുള്ള കോഴ്സുകള്‍ ആണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്ത്തിുക്കുന്ന അനവധി കലാകാരര്ക്കും  ഡിസൈനര്മാിര്ക്കും  കേരളത്തിലെ പ്രാഥമിക പാഠശാലയായി ഇവിടത്തെ ഫൈന്‍ ആര്ട്സ് കോളേജുകള്‍ പ്രവര്ത്തി ച്ചുവരുന്നു.  Art History & Visual Studies എന്ന ഈ പുതിയ കോഴ്സ് പൊതുവേ ആളുകൾക്ക് പരിചിതമല്ലെന്നതിനാൽ അതേക്കുറിച്ച് അൽപ്പം വിശദമാക്കട്ടെ. കല, സാഹിതൃം, സിനിമ, സംസ്ക്കാരം, ചരിത്രം, രാഷ്ട്രീയം, പൈതൃകപഠനം എന്നിവയെ അടിസ്ഥാനമാക്കിയ എഴുത്ത്, വായന എന്നിവയിൽ താൽപ്പരൃമുള്ളവർക്ക് പൊതുവായ ഗവേഷണം, അധ്യാപനം, ആർക്കൈവുകള്‍, മ്യൂസിയങ്ങള്‍ എന്നിവയില്‍ നടത്തുന്ന സംസ്ക്കാരരൂപങ്ങളുടെ ഗവേഷണം, സംരക്ഷണമാതൃകകള്‍, സമൂഹത്തില്‍ ഭാവനാത്മകമായ സാംസ്ക്കാരിക ഇടപെടലിനുള്ള രൂപങ്ങൾ ആവിഷ്ക്കരിക്കല്‍, സംഘാടനം, കണ്ടംപറ റി ആർട്ട് എക്സിബിഷൻ മാനേജ്മെൻ്റ്, ക്യൂറേഷൻ  ഇവയിൽ ഏതിലെങ്കിലും പ്രൊഫഷൻ കണ്ടെത്താനും ഉന്നതപഠനം നടത്താനും അവസരമൊരുക്കുന്നതാണ് ഈ കോഴ്സ്. സൈദ്ധാന്തികപഠനത്തോടൊപ്പം, കലയുടെ പ്രയോഗപരിശീലനവും നൽകുന്നവിധമുള്ള സിലബസ്സാണ് ഈ പുതിയ കോഴ്സിലുള്ളത്. കോളേജിലെ അധ്യാപകരെ കൂടാതെ, പ്രശസ്തരും പ്രഗല്ഭരുമായ വിസിറ്റിംഗ്  ഫാക്കല്‍റ്റികളുടെ സേവനം ധാരാളമായി ലഭിക്കുന്ന ഒരു അക്കാദമിക് സംവിധാനം സജീവമായി  ഇവിടെയുണ്ട്. ജൂൺ 30ന്,   objective type, short essay, reasoning ability, mental ability, imaging ability ഇവയെ അടിസ്ഥാനമാക്കി രണ്ട് മണിക്കൂർ എഴുത്തുപരീക്ഷ നടത്തും.അതിൽ ചുരുങ്ങിയത് 25% സ്ക്കോർ ചെയ്തവർക്ക് ജൂലൈ ഏഴിന് രാവിലെ രണ്ടു മണിക്കൂർ Creative painting ( ഒരു വിഷയം തന്നിട്ടു വരയ്ക്കേണ്ടുന്ന ജലച്ചായചിത്രം), അന്നുതന്നെ ഉച്ചയ്ക്ക് life study drawing (ഒരാളെ ഇരുത്തി പെൻസിൽ ഡ്രോയിങ് ചെയ്യണം) എന്നീ പരീക്ഷകൾ കൂടിയുണ്ട്.എഴുത്തുപരീക്ഷയിൽ നല്ല പ്രകടനം കാഴ്ച വെക്കുന്ന വർക്ക് കലാചരിത്ര കോഴ്സിൽ പ്രവേശനം ലഭിക്കാൻ  കൂടുതൽ സാധ്യതയുണ്ട്.


ഫൈൻ ആർട്ട് പഠിക്കാം അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരംസാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം, മാവേലിക്കര, തൃശൂർ എന്നിവിടങ്ങളിലെ  സർക്കാർ ഫൈൻ ആർട്സ് കോളേജിൽ ബിഎഫ്എ ഡിഗ്രി കോഴ്സിലേക്ക് പ്രവേശനത്തിനായി അപേക്ഷ 24 മുതൽ  ഓൺലൈനായി സമർപ്പിക്കാം. പ്രവേശന പ്രോസ്പെക്ടസും അപേക്ഷാഫോറവും ഓൺലൈൻ അപേക്ഷയുടെ  മാർഗനിർദേശങ്ങളും www.admissions.dtekerala.gov.in വെബ്സൈറ്റിൽ ലഭിക്കും.പ്ലസ് ടുവോ തത്തുല്യ യോഗ്യതയോ നേടിയവർക്ക് അപേക്ഷിക്കാം. പൊതുവിഭാഗത്തിന‌്  300 രൂപയും എസ‌്സി/എസ‌്ടി വിഭാഗത്തിന‌് 150 രൂപയുമാണ‌്  അപേക്ഷാഫീസ്. ജൂൺ 11 വരെ ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യാം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റും അനുബന്ധ രേഖകളുടെ പകർപ്പും ജൂൺ 18ന‌് വൈകിട്ട‌് അഞ്ചിന് മുമ്പ‌് തിരുവനന്തപുരത്തെ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ നടത്തുന്ന പ്രവേശന പരീക്ഷയുടെയും പ്രയോഗിക പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് ലിസ്റ്റിൽ നിന്നാണ് പ്രവേശനം. വിശദവിവരങ്ങൾ  വെബ്സൈറ്റിൽ ലഭിക്കും. ഫോൺ: 0471 2561313.


കലകളുടെ ഉള്ളറിഞ്ഞു പഠിക്കാം

കേരളത്തിലെ ഏറ്റവും വലിയ കലാപഠന കേന്രമായ ഗവണ്മെന്റ് ആർ എൽ വി കോളേജ് ഈവർഷത്തെ ബി എ, ബി എഫ് എ  ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു . അപേക്ഷകൾ ഈ മാസം പതിഞ്ചാം തീയതി മുതൽ കൊടുത്തു തുടങ്ങി  അവസാന തീയതി ഈമാസം ഇരുപത്തി ഒൻപതാണ് (29 -05 -2019 ) പ്രാക്ടിക്കൽ ടെസ്റ്റിന്റെയും  അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആയിരിക്കും അഡ്മിഷൻ ബി എ ( മ്യൂസിക് , വീണ വയലിൻ, മൃദംഗം, ഭരതനാട്യം , മോഹിനിയാട്ടം, കഥകളി വേഷം, കഥകളി ചെണ്ട, കഥകളി മദ്ദളം , കഥകളി സംഗീതം) തുടങ്ങിയവയിൽ മൂന്നുവര്ഷ ഡിഗ്രി കോസ്‌സുകളും , ബി എഫ് എ ( പരസ്യകല , ശിൽപ്പകല , പെയിന്റിംഗ് ) തുടങ്ങിയവയിൽ നാലു നാലു വർഷത്തെ ഡിഗ്രി കോസ്‌സുകളുമാണ് ഇവിടെ നടക്കുന്നത്. കൂടുതൽ വിവരങ്ങൾ കോളേജ് വെബ് സൈറ്റിൽ ലഭ്യമാണ്.https://rlvcollege.com/admissions/  


ഫാഷൻ, ഇന്റീരിയർ, ആനിമേഷൻ, ഗ്രാഫിക് ഡിസൈൻ മേഖലയിൽ തിളങ്ങാൻ

കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന  എൽദോ മാർ ബസേലിയോസ് കോളേജ് ഓഫ് മീഡിയ ആൻഡ്  ഡിസൈൻ  വർഷങ്ങളായി  ഈമേഖലയിലെ അതികായരാണ്. ഈ കോളേജ് കേരള ഗോവെന്മേന്റ് അംഗീകാരത്തോടെ മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിൽ അഫിലിയേറ്റ് ചെയ്ത കോളേജാണ്.    വർഷവും പഠിച്ചിറങ്ങുന്ന എല്ലാ വിദ്യാർത്ഥികൾക്കും നല്ലനിലവാരത്തിലുള്ള  പഠന സൗകര്യങ്ങളാണ് ഇവിടെ ഏർപ്പെടുത്തിയിരിക്കുന്നത്.   കാര്യക്ഷമമായ അധ്യാപകരുടെ മികവുറ്റ അധ്യാപനത്തിലും, പേരുകേട്ട ഈ കോളേജ് ഈമേഖലയിലെ  മറ്റുസ്ഥാപനങ്ങളെ അപേക്ഷിച്ചു വളരെ മുൻപന്തിയിലാണ്. ഈ കോളേജിൽ പഠിച്ചിറങ്ങുന്ന പൂരിപക്ഷം വിദ്യാർത്ഥികൾക്കും പ്ളൈസ്‌മെന്റ് നൽകുവാൻ മാനേജ് മെന്റ് ശ്രമിക്കാറുണ്ട്. ബി എ ആനിമേഷൻ, ഇന്റീരിയർ ഡിസൈൻ ,ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി , എം എ ഗ്രാഫിക് ഡിസൈൻ തുടങ്ങിയ കോഴ്‌സുകളാണ് ഇവിടെ നടക്കുന്നത്. അഡ്മിഷൻ പ്രാക്ടിക്കൽ റെസ്റ്റിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നടക്കുന്നത്.  കൂടുതൽ വിവരങ്ങൾക്ക് കോളേജ് വെബ്സൈറ്റ് സദർശിക്കുകയോ https://www.yeldocollege.org/  98461 10506 , 98468 77776 ഈ ഫോൺ നമ്പറുകളിൽ ബന്ധപെടുകയോ ചെയ്യാവുന്നതാണ് .


ആർ എൽ വി യിൽ അതിഥി അദ്ധ്യാപകരെ നിയമി ക്കുന്നു

തൃപ്പൂണിത്തുറ ആർ എൽ വി കോളേജിൽ 2019 -20 വർഷത്തേക്കുള്ള അതിഥി അധ്യാപകരെ നിയമിക്കുന്നതിനുളള ഇൻറർവ്യൂ ഡേറ്റ് തീരുമാനിച്ചു . 1 .വോക്കൽ, വീണ, വയലിൻ, ഭരതനാട്യം, മോഹിനിയാട്ടം, കഥകളി വേഷം, ചെണ്ട, മദ്ദളം, സംഗീതം , പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട് , ശിൽപ്പകല, അപ്ലൈയിഡ് ആർട്ട് തുടങ്ങിയ വിഷയങ്ങളിലാണ് ഒഴിവുകൾ ഉള്ളത്. യോഗ്യത:  ഒന്നാം / രണ്ടാം കാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിരുദാനന്തര ബിരുദം2 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടംയോഗ്യത:  ഒന്നാം / രണ്ടാം  ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ നേടിയിട്ടുള്ള ബിഎ / ബി പി എ / ഡിപ്ലോമ3 . സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടംയോഗ്യത:  ഒന്നാം / രണ്ടാം  ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി  എ / ബി പി എ അല്ലങ്കിൽ സർക്കാർ അംഗീകരത സർവകലാശാലയിൽ നിന്നും  നേടിയിട്ടുള്ള ഡിപ്ലോമ സർട്ടിഫിക്കറ്റ് 4 , സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ  കഥകളി  യോഗ്യത:  ഒന്നാം / രണ്ടാം ക്ലാസോടുകൂടിയ സർവ്വകലശാലയിൽ നിന്നുള്ള പ്രസ്തുത വിഷയത്തിൽ മൃദംഗത്തിൽ നേടിയിട്ടുള്ള ബി  എ / ഡിപ്ലോമ ( കേരളം കലാമണ്ഡലം )ഉദ്യോഗാർത്ഥികൾ താഴെ പറയുന്ന തീയതികളിൽ കോളേജിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ അസൽ  സർട്ടിഫിക്കറ്റ് സഹിതം  ഹാജാരാകാം എന്ന് പ്രിൻസിപ്പൽ അറിയിച്ചു. വിശദവിവരങ്ങൾക്ക്  0484 - 27797579 എന്ന നൗമ്പറിൽ ബന്ധപ്പെടാവുന്നതാണ് . വോക്കൽ , വീണ, വയലിൻ  20 - 05 19  രാവിലെ പത്തുമണിക്ക്  പെയിന്റിംഗ്, ഹിസ്റ്ററി ഓഫ് ആർട്ട്  21  - 05 19  രാവിലെ പത്തുമണിക്ക്ശിൽപ്പകല   21  - 05 19  ഉച്ചക്ക് 12 മണിക്ക് അപ്ലൈയിഡ് ആർട്ട്  22   - 05 19  രാവിലെ പത്തുമണിക്ക്മോഹിനിയാട്ടം 23    - 05 19  രാവിലെ പത്തുമണിക്ക്ഭരതനാട്യം  23    - 05 19  ഉച്ചക്ക് 12 മണിക്ക് സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് വോക്കൽ ഫോർ മോഹിനിയാട്ടം   24     - 05 -19 രാവിലെ പത്തുമണിക്ക് സപ്പോർട്ടിംഗ് ആർട്ടിസ്റ്റ് ഇൻ മൃദംഗം ഫോൾ മോഹിനിയാട്ടം   24     - 05 19   ഉച്ചക്ക് 12 മണിക്ക്സപ്പോർട്ടിങ് ആർട്ടിസ്റ് ചെണ്ട, മദ്ദളം ഫോർ  കഥകളി   25      - 05 -19 രാവിലെ പത്തുമണിക്ക് ചെണ്ട, മദ്ദളം  25      - 05 -19 രാവിലെ പത്തുമണിക്ക്   ഉച്ചക്ക് 12 മണിക്ക്കഥാകളി വേഷം സംഗീതം   27       - 05 -19 രാവിലെ പത്തുമണിക്ക് 


കലാമണ്ഡലത്തില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

​ കലാമണ്ഡലത്തില്‍ ആര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ആണ്‍കുട്ടികള്‍ക്കു മാത്രം അപേക്ഷിക്കാവുന്ന കഥകളി വേഷം (വടക്കന്‍/തെക്കന്‍), കഥകളി സംഗീതം, ചെണ്ട, മദ്ദളം, മിഴാവ്, തിമില - പഞ്ചവാദ്യം, മൃദംഗം, കൂടിയാട്ടം, പുരുഷവേഷം, ചുട്ടി, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അപേക്ഷിക്കാവുന്ന തുള്ളല്‍, കര്‍ണാടക സംഗീതം, പെണ്‍കുട്ടികള്‍ക്ക് മാത്രം അപേക്ഷിക്കാവുന്ന കൂടിയാട്ടം സ്ത്രീവേഷം, മോഹിനിയാട്ടം എന്നീ വിഷയങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എ എച്ച്‌ എസ് എല്‍ സി വിജയിച്ചവര്‍ക്ക് മുന്‍ഗണന നല്‍കും. അപേക്ഷകര്‍ക്ക് അഭിമുഖ പരീക്ഷയുണ്ടാകും. പത്താം ക്ലാസ് പാസായ, 2019 ജൂണ്‍ ഒന്നിന് 20 വയസ്സ് കവിയാത്ത വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനികള്‍ക്ക് അപേക്ഷിക്കാം.പട്ടികജാതി/പട്ടികവര്‍ഗ വിദ്യാര്‍ത്ഥികള്‍ക്ക് രണ്ടുവര്‍ഷത്തെ ഇളവുണ്ട്. പഠനത്തില്‍ മികവു പുലര്‍ത്തുന്നവര്‍ക്ക് എന്‍ഡോവ്‌മെന്റ് അവാര്‍ഡുകള്‍ നല്‍കും.ചെറുതുരുത്തി എസ് ബി ഐ ശാഖയില്‍ രജിസ്ട്രാര്‍, കേരള കലാമണ്ഡലം എന്ന പേരിലുള്ള 30238237798 അക്കൗണ്ട് നമ്ബറിലേക്ക് (ഐഎഫ്‌എസ്‌സി കോഡ് : എസ്ബിഐഎന്‍0070971) 200 രൂപ അടച്ചതിന്റെ കൗണ്ടര്‍ ഫോയില്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അല്ലാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. കൗണ്ടര്‍ ഫോയിലില്‍ അപേക്ഷകന്റെ പേരു ചേര്‍ക്കണം. പട്ടികജാതി/ പട്ടികവര്‍ഗ വിഭാഗക്കാര്‍ക്ക് 80 രൂപ അടച്ചാല്‍ മതി. ഡിഡിയോടു കൂടി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല.പൂരിപ്പിച്ച അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 21


​ഇൻഫോസിസ് 'വിദ്യാധൻ സ്കോളർഷിപ്പ് '

SSLC പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ അല്ലെങ്കിൽ A ലഭിച്ചിട്ടുള്ള  കുട്ടികൾക്ക് ( വാർഷിക വരുമാനപരിധി 2 ലക്ഷത്തിൽത്താഴെ) തുടർപഠനത്തിന് സ്കോളർഷിപ്പ് നൽകുന്ന ഒരു പദ്ധതി ബാംഗ്ലൂർ ആസ്ഥാനമായ ഇൻഫോസിസ് ഫൗണ്ടേഷൻ നടത്തുന്നുണ്ട്.+1, +2 പഠനത്തിന്പ തിനായിരം രൂപയും ( 10000/-)  പ്ലസ് 2 കഴിഞ്ഞുള്ള പഠനത്തിന് മൂന്ന് ലക്ഷത്തോളം രൂപയും (3 ലക്ഷം) നൽകുന്നുണ്ട്.വാർഷികപ്പരീക്ഷകളിൽ 90% മാർക്ക് നേടുന്ന പഠിതാക്കൾക്ക് പഠനകാലം മുഴുവൻ സ്കോളർഷിപ്പ് തുടരും. യാതൊരുവിധ തിരിച്ചടവ് ഉപാധികളുമില്ലാത്ത ഈ സ്കോളർഷിപ്പ് , പഠിക്കാൻ മിടുക്കരായ എന്നാൽ, സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്കും രക്ഷിതാക്കൾക്കും ഉപകാരമായിരിക്കും.പത്ത് വർഷത്തോളമായി തുടരുന്ന ഈ പദ്ധതിയിൽ കേരളത്തിൽ  നിന്നുള്ള അനേകം  കുട്ടികൾ ഉൾപ്പെടെ ആയിരത്തിലധികം പേർ നിലവിൽ സ്കോളേഴ്സായുണ്ട്.SSLC സിലബസ് അടിസ്ഥാനത്തിലുള്ള ഒരു എഴുത്തുപരീക്ഷയും അഭിമുഖവുമാണ്യോഗ്യതാ രീതി. ജൂൺ മാസത്തിൽ ഓരോ ജില്ലാ കേന്ദ്രങ്ങളിലും നടക്കുന്ന പരീക്ഷയ്ക്ക് ഓൺലൈൻ   ആയിട്ടാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന തിയ്യതിയും വിലാസവും മെയ് 15ന് ശേഷം പ്രമുഖ പത്രങ്ങളിൽ പ്രസിദ്ധീകരിക്കും.വിവരങ്ങൾക്ക് :9447362008.9446469046.9446941675.



​​പ്ളസ്ടു പ്രവേശനം - ​ഏകജാലക അപേക്ഷ തയ്യാറാക്കുന്ന വിധം

​സൈറ്റ് - www. Hscapkerala.gov.inApply online link click ചെയ്യുക  The scheme -SSLC March-2019Fee payment mode—fee paid at schoolമുതലായ വിവരങ്ങൾ നല്കി  submit  ചെയ്യുകഅടുത്ത പേജ് കാണാംപഠിച്ച School Select  ചെയ്യുക+2 ഇല്ലാത്ത School ആന്നെങ്കിൽ 12345- Select ചെയ്യുകവ്യക്തിഗത വിവരങ്ങൾ പരിശോധിക്കുക, category, Address, Mobile No. ഇവ നല്കി Suhmit ചെയ്യുകഅടുത്ത പേജ് കാണാംSSLC  ഗ്രേഡ് വിവരങ്ങൾ പരിശോധിക്കുക Submit ചെയ്യുകഅടുത്ത പേജ് കാണാംപ്രവേശനം ആഗ്രഹിക്കുന്ന  School,Course എന്നിവ ഓപ്റ്റ് ചെയ്യേണ്ടത് ഇവിടെയാണ്.( സൈറ്റിൽ നോക്കി School code,Course code എന്നിവ മുൻഗണനാക്രമത്തിൽ എഴുതി തയ്യാറാക്കുകഅതിനു ശേഷം ഓപഷ്ൻ നല്കുക*(പരമാവധി 50 ഓപ്ഷനുകൾ വരെ   നല്കാം )*school code box click ചെയ്ത് School Select ചെയ്യുക Course Code box click ചെയ്ത് course Select ചെയ്യുകഒരു സ്കൂളിൽ തന്നെ വിവിധ കോഴ്സുകൾ ഉണ്ട്ഉദാഹരണമായി ഗവ.സ്കൂൾ പാലാ School code 5006 Select ചെയ്തതിനു ശേഷം സയൻസ് Opt  ചെയ്യുന്നതിന്  O 1 സയൻസ്Select ചെയ്യുകകൊമേഴ്സ് Opt ചെയ്യുന്നതിന് 38 കൊമേഴ്സ് Select ചെയ്യുക ഹ്യുമാനിറ്റീസ് Opt ചെയ്യുന്നതിനു്10ഹ്യുമാനിറ്റീസ്   Select ചെയ്യുകഓപ്ഷൻ കൊടുക്കുമ്പോൾകോഴ്സ് സയൻസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ സയൻസ് കൊടുക്കണംകൊമേഴ്സ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ കൊമേഴ്സ് കൊടുക്കണംഹുമാനിറ്റീസ് വേണ്ടവർ ആദ്യ ഓപ്ഷനുകളിൽ ഹുമാനിറ്റീസും കൊടുക്കണംOption തയ്യാറാക്കി  submit ചെയ്താൽ നമ്മൾ തയ്യാറാക്കിയ അപേക്ഷ പൂർണ്ണമായി നമുക്ക് കാണാൻ കഴിയും*തെറ്റുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ Edit ചെയ്യാവുന്നതാണ്*.വിവരങ്ങൾ പരിശോധിച്ച് ഉറപ്പു വരുത്തിയതിന് ശേഷം Final Submit കൊടുക്കുക Print Application click ചെയ്ത്Print  എടുക്കുക*ജില്ലയിൽ ഏകജാലക*  *രീതിയിൽ**ഉൾപ്പെട്ട ഏത്* *സ്കൂളിൽ വേണമെങ്കിലും* അപേക്ഷയുടെPrint , അപേക്ഷ ഫീസ്, സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകപ്പ് എന്നിവ സമർപ്പികുക അപേക്ഷയിൽ ഇനിയും എന്തെങ്കിലും *തിരുത്തലുകൾ ആവശ്യമാണെങ്കിൽ* (ഉദാ-ഓപഷൻ തിരുത്തണമെങ്കിൽ Print ന് താഴെ കൃത്യമായ വിവരങ്ങൾ എഴുതി    ഒപ്പ് വച്ച്   നല്കുക) ഏകജാലക  അ പേ ക്ഷ വളരെSimple ആണ്*Smart phone* ൽ തയ്യാറാക്കാൻ കഴിയുംതെറ്റ് എന്തെങ്കിലും സംഭവിച്ചാൽവിവരം അപേക്ഷയുടെ അവസാനഭാഗത്ത് എഴുതി  നല്കിയാൽമതിയാകുന്നതാണ്.ഏകജാലക പ്രവേശനം പൂർണ്ണമായും മെറിറ്റ് അടിസ്ഥാനത്തിലാണ്*Online ചെയ്യുന്നതിന് തിരക്ക് കൂട്ടേണ്ടതില്ല**ഒരു കാര്യം കൂടി ശ്രദ്ധിക്കുക* നമ്മൾക്കിഷ്ടമുള്ള സ്കൂളും കോഴ്സും അല്ല കിട്ടിയതെങ്കിൽ *ആദ്യഘട്ട പ്രവേശനത്തിനു ശേഷം* ഒഴിവും മെരിറ്റും അടിസ്ഥാനമാക്കി ആ സ്ക്കൂളിലെ തന്നെ മറ്റ് കോഴ്സുകളിലേക്കോ ജില്ലയിലെ മറ്റ് സ്ക്കൂളുകളിലെയ്ക്കോ കോഴ്സുകളിലേക്കോ മാറാവുന്നതാണ്*ഇതും പൂർണമായും ഏകജാലകം വഴിയായിരിക്കും*


​​പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും

​സംസ്ഥാനത്തെ എസ്.എസ്.എൽ.സി. ഫലം  പ്രസിദ്ധീകരിച്ചു. പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം ആദ്യ അലോട്ട്‌മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.ഓൺലൈൻ അപേക്ഷ http://hscap.kerala.gov.in/ എന്ന ലിങ്കിൽ  10 മുതൽ ലഭ്യമാകുംമുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്‌മെന്റ് നടത്തും. മുഖ്യ അലോട്ട്‌മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്‌മെന്റ് ഉണ്ടാകും.പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ▪അപേക്ഷാസമർപ്പണം മേയ് 10 മുതൽ ▪അവസാനതീയതി - മേയ് 23▪ട്രയൽ അലോട്ട്മെന്റ് - മേയ് 28 ▪ആദ്യ അലോട്ട്മെന്റ് - ജൂൺ 4▪മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് - ജൂൺ 11 ▪ക്ലാസ് തുടങ്ങുന്നത് - ജൂൺ 13 ▪പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് - ജൂലായ് 24


കുട്ടികൂട്ടം വരച്ചു തകർത്തു

​കുട്ടികൾക്ക് വേനൽക്കാലമാണ് തുമ്പിയുടെ വാലിൽ പിടിക്കാൻ ഇന്ന് തുമ്പിയില്ല പൂക്കളുടെ അടുത്ത് കൂടി പാറിപ്പറക്കാൻ പൂമ്പാറ്റയും ഇല്ലാതെയായി- പൊടിപടലം കൊണ്ട് വർണ്ണം വിതറിയ മഴവില്ലും കാണാനില്ല - കുട്ടികൾ ഇന്ന് കുട്ടിത്തം നഷ്ടപ്പെട്ട് ഇന്റർനെറ്റിന്നും കമ്പ്യൂട്ടറിനും ഗെയിമുകൾക്കും ഒപ്പം യാത്ര ചെയ്യുമ്പോൾ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു കൂട്ടം കുട്ടികൾ ചിത്രം വരക്കുകയാണ്. ചായം തേക്കുകയാണ് വേനൽക്കാലം വർണ്ണങ്ങൾ കൊണ്ട് രേഖകൾ കൊണ്ട് നൃത്തം ചെയ്തപ്പോൾ വാട്ടർ കളർ അക്രിലിക്കയോൺസ്, പെൻസിൽ പിന്നെ കൈയ്യിൽ കിട്ടുന്നതെന്തും കൊണ്ട് വരക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്ന ഒരു കൂട്ടം കലാ അധ്യാപകരുടെ നേതൃത്വത്തിൽ നടന്ന സമ്മർ ക്യാമ്പ് പുതിയ അനുഭവമായി. പച്ചയും നീലയും കറുപ്പും എല്ലാം തേച്ചു - ചിത്രങ്ങൾ ക്യാൻവാസിലും പേപ്പറിലും നിറഞ്ഞു മൂന്ന് ദിവസം നീണ്ടു നിന്ന ക്യാമ്പിൽ കുട്ടികൾക്ക് ഒപ്പം രക്ഷിതാക്കളും പങ്കെടുത്തു. വരും വർഷങ്ങളിലും ഇനിയും ക്യാമ്പ് നടത്തുവാനാണ് കലാ അധ്യാപകരുടെ കൂട്ടായ്മയായ ടീച്ച് ആർട്ട് കൊച്ചിയുടെ തീരുമാനം


ഇനി പുസ്തകം ചുമക്കണ്ട

പ്ലസ് ടു വരെയുള്ള പാഠപുസ്തകങ്ങൾ സൗജന്യമായി സ്വാന്തമാക്കാം അടുത്ത അധ്യയന   വർഷത്തിലെ ഒന്ന് മുതൽ പന്ത്രണ്ടാം ക്ലാസ്സ്‌ വരെയുള്ള എല്ലാ പാഠപുസ്തകങ്ങളും ഇനി സൗജന്യമായി ഡൗൺലോഡ് ചെയ്യാം. പാഠപുസ്തകങ്ങൾ പി.ഡി.എഫ് രൂപത്തിൽ കേരള സർക്കാരിന്റെ സമഗ്ര പോർട്ടലിൽ ലഭ്യമാണ്.പ്രായ ബേധമില്ലായാതെ എല്ലാവർക്കും  പുസ്തകം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. 9, 10 ക്ലാസുകളിലെ ഭേദഗതി വരുത്തിയ പുസ്തകങ്ങളും ലഭ്യമാണ്. നിലവിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട എന്നി ഭാഷകളിലാണ്  പുസ്തകങ്ങൾ ലഭ്യമാവുക. നിങ്ങൾ ചെയ്‌യേണ്ടത് ഇത്രമാത്രം https://samagra.kite.kerala.gov.in/index.php/auth/login/ എന്ന വെബ്സൈറ്റ് തുറന്ന്, ഹോം പേജിൽ കാണുന്ന ടെക്സ്റ്റ്‌ ബുക്ക്‌ എന്ന ലിങ്കിൽ ക്ലിക് ചെയ്യുക. ആവശ്യമുള്ള ക്ലാസ്സ്‌ തിരഞ്ഞെടുത്തതിന് ശേഷം ഭാഷയും സെലക്ട്‌ ചെയ്യത് ഡൗൺലോഡ് ബട്ടൺ ക്ലിക്ക് ചെയ്താൽ പാഠപുസ്തകങ്ങൾ പി ഡി എഫ് രൂപത്തിൽ നിങ്ങൾക്കു സ്വന്തം. സ്വന്തമായി കമ്പ്യൂട്ടർ ഇല്ലാത്തവർക്ക് ഫോൺ വഴിയും പുസ്തകങ്ങൾ ഡൗൺലോഡ് ചെയ്യാം. പ്ലേ സ്റ്റോറിൽ നിന്നും സമഗ്ര ആപ്പ് ഡൗൺലോഡ് ചെയ്ത് പാഠപുസ്തകങ്ങൾ സ്വന്തമാക്കാം. എല്ലാം ഡിജിറ്റൽ രൂപത്തിൽ പുനർജന്മമെടുക്കന്ന ഈ കാലഘട്ടത്തിൽ ഡിജിറ്റൽ പാഠപുസ്തകങ്ങൾ കുട്ടികൾക്ക് പഠനം എളുപ്പമാകാൻ സഹായകരമാകും.


​സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

​സി ബി എസ് സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. വിജയം 83.4  ശതമാനം.ഉയർന്ന വിജയം ശതമാനം തിരുവനന്തപുരം സോണിലാണ്. 98.2 ആണ് തിരുവനന്തപുരത്തെ വിജയശതമാനം. ഡൽഹി സോണിൽ 91.87 ശതമാനം വിജയമാണ് ലഭിച്ചിരിക്കുന്നത്. 500 ൽ  499 മാർക്ക് കരസ്ഥമാക്കിയ രണ്ട് വിദ്യർത്ഥികളാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്തത്. ഡിപിഎസ് സ്കൂളിലെ ഹന്‍സിക ശുക്ലയും മുസഫര്‍ നഗറിലെ വിദ്യാര്‍ഥിയായ കരിഷ്മ അറോറയുമാണ് ഒന്നാം സ്ഥാനം പങ്കിട്ടെടുത്ത വിദ്യാർത്ഥികൾ. തുടര്‍ച്ചയായി ഇത് അഞ്ചാം തവണയാണ് സി ബി എസ് ഇ പരീക്ഷയില്‍ പെണ്‍കുട്ടികള്‍ ആദ്യ സ്ഥാനത്തെത്തുന്നത്. 497 മാര്‍ക്ക് നേടിയ 18 വിദ്യാര്‍ഥികളില്‍ 11 പേരും പെണ്‍കുട്ടികളാണ്. സിബി എസ് സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഫലങ്ങൾ ലഭ്യമാണ്. ഫലങ്ങള്‍ മേയ് മൂന്നാം വാരത്തോടെ പ്രഖ്യാപിക്കുമെന്നായിരുന്നു ആദ്യം വ്യക്തമാക്കിയിരുന്നതെങ്കിലും നേരത്തെയാക്കാന്‍ പിന്നീട് തീരുമാനിക്കുകയായിരുന്നു.



​'നീറ്റി'നു നന്നായി പഠിച്ചാൽ മാത്രം പോരാ, നന്നായി അണിഞ്ഞൊരുങ്ങി പോവണം

​മെഡിക്കൽ പഠനത്തിനുള്ള പ്രേവേശ പരീക്ഷ 'നീറ്റ്' ദേശിയ തലത്തിൽ മെയ്‌ 5 നു നടക്കും. നന്നായി പഠിച്ചാൽ മാത്രം പരിക്ഷ എഴുതാൻ സാധിക്കുകയില്ല. എൻ.ടി.എയുടെ നിർദ്ദേശ പ്രകാരം ഡ്രസ്സ്‌ കോഡും പാലിച്ചാൽ മാത്രമേ പരീക്ഷ ഹാളിലിൽ പ്രേവശനം ലഭിക്കു. നീറ്റ് കൃത്യതയോടെ നടത്തുവാൻ വേണ്ടിയാണ് നാഷണൽ ടെസ്റ്റിംഗ് ഏജൻസി നിബന്ധനകൾ കർശനമാക്കിയത്.മെയ്‌ 5നു  ഉച്ചക്ക് 2 മുതൽ 5വരെ നടക്കുന്ന പരീക്ഷക്കു പോകുമ്പോൾ പ്രധാനമായും ശ്രേധിക്കേണ്ട കാര്യങ്ങൾ ഇവയാണ്. ആൺകുട്ടികൾ ശ്രേധിക്കേണ്ടത് 1.ആൺകുട്ടികൾ ഇളം നിറത്തിലുള്ള അരകൈ ഷർട്ടും ജീൻസും. പോക്കറ്റുകൾ കൂടുതൽ ഉള്ളവ ഒഴിവാക്കണം. 2.കുർത്ത, പൈജാമ എന്നിവ അനുവദനീയമല്ല. 3.ഷൂ ഒഴിവാക്കണം. സാധാരണ ചെരിപ്പുകൾ ഉപയോഗിക്കാം. പെൺകുട്ടികൾ 1.ഇളം നിറത്തിലുള്ള അരകൈ ചുരിദാർ അല്ലെങ്കിൽ ടി ഷിർട്ടിനോടൊപ്പം സൽവാർ,ജീൻസ്, ലെഗിൻസ് ധരിക്കാം. 2.സാരി, ദുപ്പട്ട, ഷാൾ എന്നിവ അനുവദിക്കില്ല. 3.മുസ്ലിം പെൺകുട്ടികൾക്ക് മതാചാര പ്രകാരം ശിരോവസ്ത്രവും ബുർഖ എന്നിവ ധരിക്കാം. എന്നാൽ പരിശോധനക്കായി ഇവർ 12.30 മുൻപ് പരീക്ഷ കേന്ദ്രത്തിൽ എത്തണം. 3.ഷൂ, ഹൈ ഹീൽ ചെരിപ്പുകൾ ഒഴിവാക്കണം.ആഭരങ്ങൾ  ധരിക്കരുത്. 4.മുടി കെട്ടുന്നതിനു വേണ്ടി റബ്ബർ ബാൻഡ് മാത്രം  ഉപയോഗിക്കുക. പൊതുവായി ശ്രേധിക്കേണ്ട മറ്റു കാര്യങ്ങളും മറക്കരുത്. അതായത് അഡിമിറ്റ് കാർഡ്, തിരിച്ചറിയൽ രേഖ, പാസ്പോർട്ട്‌ സൈസ് ഫോട്ടോ എന്നിവ എടുക്കാൻ മറക്കരുതേ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, കൂളിംഗ്‌ ഗ്ലാസ്‌(ഡോക്ടർ നിർദ്ദേശിക്കുന്ന കണ്ണട ധരിക്കുന്നത് അനവദനീയമാണ്.), പെൻസിൽ ബോക്സ്‌, വാലറ്റ്, ഹാൻഡ് ബാഗ്, ഭക്ഷണ പദാർത്ഥങ്ങൾ എന്നിവ പൂർണമായും ഒഴിവാക്കണം. നീറ്റ് പരീക്ഷക്ക് തയ്യാർ എടുക്കുന്ന എല്ലാ വിദ്ധാർഥികൾക്കും  വിജയാശംസകൾ.