റിഫ് ചലച്ചിത്രമേള ബ്ലസി ഉദ്ഘാടനംചെയ്തു.

കാക്കനാട്: രാജഗിരി കോളേജ് ഓഫ് മാനേജ്മെന്റ് ആൻഡ് അപ്ലൈഡ് സയൻസസിലെ ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വിഭാഗം മാക്ടയുമായി ചേർന്ന് സംഘടിപ്പിക്കുന്ന ചലച്ചിത്രോത്സവം, റിഫ് സംവിധായകൻ ബ്ലസി ഉദ്ഘാടനം ചെയ്തു. ഇൻഡസ്ട്രി അക്കാദമി ഉച്ചകോടി കോൺഫ്ലുവൻസ് 2.0യുടെ ഭാഗമായാണ് ചലച്ചിത്രോത്സവം . പ്രശസ്ത സംവിധായകൻ കെ.ജി.ജോർജജിന്റെ 2ാം ചരമവാർഷിക ദിനത്തിൽ അദ്ദേഹത്തിന്റെ സിനിമകളുടെ പ്രദർശനവും അനുസ്മരണവും സംഘടിപ്പിച്ചു. കെ.ജി ജോർജ്ജിന്റെ മകൾ താരാ കെ.ജോർജ്ജ് ഓർമ്മകൾ പങ്കുവച്ചു. ചടങ്ങിൽ കെ ജി ജോർജിന് 1975 - ൽ ലഭിച്ച ചലച്ചിത്ര പുരസ്ക്കാരം നഷ്ടപ്പെട്ടിരുന്നു അത് കണ്ടെത്തി മാക്ട അംഗങ്ങൾ മകൾക്കു കൈമാറി. എസ്.എച്ച് പ്രൊവിഷ്യാൽ ഫാ. ബെന്നി നാൽക്കര സി.എം.ഐ.അധ്യക്ഷത വഹിച്ചു. കോളേജ് ഡയറക്ടർ ഡോ.മാത്യു വട്ടത്തറ സി. എം.ഐ., പ്രിൻസിപ്പൽ ഡോ. ലാലി മാത്യു, മാക്ട ചെയർമാൻ ജോഷി മാത്യു ,അമ്മ ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ, ഗാനരചയിതാവ് ഷിബു ചക്രവർത്തി, പിന്നണി ഗായിക സോണി സായ്, മാക്ട ജനറൽ സെക്രട്ടറി ശ്രീകുമാർ അരൂക്കുറ്റി, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈനിംഗ് വകുപ്പധ്യക്ഷൻ രഞ്ജു എ. സി എന്നിവർ സംസാരിച്ചു. രാജഗിരി അന്താരാഷ്ട്ര ചലച്ചിത്രോത്സവം(റിഫ്) 26ന് സമാപിക്കും. സമാപന സമ്മേളനത്തിൽ സിബി മലയിൽ, ലാൽ ജോസ് തുടങ്ങി ചലച്ചിത്ര ലോകത്തെ പ്രമുഖർ പങ്കെടുക്കും


പ്രിന്റിങ് പ്രെസ്സ് ഉടമയായ ദാദാസാഹിബ് ഫാൽക്കെയെ അറിയാം...

Facebook Post of Kavitha Balakrishnan                                                                                                                               ദാദാസാഹിബ് ഫാൽക്കെ യെ അറിയാത്ത എല്ലാ രാംഗോപാൽവർമ്മമാരും അറിയാൻ: എൻ്റെ സുഹൃത്ത് Raman VR, ഒരു കുട്ടിയുടെ ചോദ്യം അടിസ്ഥാനമാക്കി മോഹൻലാലിന് കിട്ടിയ അവാർഡിൻ്റെ പ്രാധാന്യം ആളുകൾ കൂടുതൽ ഗഹനമായി മനസ്സിലാക്കാൻ വേണ്ടി കുറിച്ചത് ഇവിടെ പങ്കുവയ്ക്കുന്നു: ഫാൾക്കെ എന്ന വഴിവെട്ടുകാരൻ മോഹൻലാലിന് ദാദാ സാഹിബ് ഫാൾക്കെ അവാർഡ് കിട്ടിയപ്പോഴാണ് ഈ പേര് കേരളത്തിൽ കൂടുതൽ പ്രശസ്തമായത്. അടൂർ ഗോപാലകൃഷ്ണനും 2004ൽ ഈ അവാർഡ് കിട്ടി എങ്കിലും അത് കേരളത്തിൽ ഇത്രയും ജനകീയ ചർച്ച ആയില്ല. പറഞ്ഞുവരുമ്പോൾ കേരളവുമായി മറ്റൊരു ബന്ധമുണ്ട് ധുണ്ഡിരാജ് ഫാൾക്കെ എന്ന, ദാദാ സാഹിബ് എന്ന് വിളിക്കപ്പെട്ട, ഫാൾക്കേക്ക്. അത് വഴിയെ പറയാം. അക്കാലം ബോംബെ പ്രസിഡൻസിയിൽ ഉൾപ്പെട്ട ഇന്ന് മഹാരാഷ്ട്രയിലെ നാസിക്കിൽ ജനിച്ച ഫാൾക്കെയുടെ കർമ്മഭൂമി ആദ്യം ബറോഡയും പിന്നീട് മുംബൈയും ആയിരുന്നു. ചലച്ചിത്രമേഖലയിൽ എത്തും മുമ്പ് ജെ ജെ സ്കൂൾ ഓഫ് ആർട്സ് ബോംബേ, കലാഭവൻ ബറോഡ എന്നിവിടങ്ങളിൽ നിന്ന് ചിത്രകല, വസ്ത്രകല എന്നിവ പഠിച്ച ഫാൾക്കേ ആദ്യകാലം ഫോട്ടോഗ്രാഫിയിൽ ഏറെ ആകൃഷ്ടൻ ആയി മികച്ച ക്യാമറകൾ സ്വന്തമാക്കി. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയിൽ ഫോട്ടോഗ്രാഫർ ആയി പ്രവർത്തിച്ചു പക്ഷേ ജോലിയിൽ സന്തോഷം കണ്ടെത്താൻ കഴിയാതെ അത് ഉപേക്ഷിച്ചാണ് അദ്ദേഹം ഫോട്ടോ പ്രിൻ്റിംഗിൽ എത്തിച്ചേർന്നത്. ആദ്യം കലാഭവനിൽ ഫോട്ടോ പ്രിൻ്റിംഗ് ലാബ് തുടങ്ങിയ ഫാൾക്കെ പിന്നീട് രാജാരവിവർമ്മ സ്ഥാപിച്ച ഇന്ത്യയിലെ ആദ്യകാല ലിത്ഥോ ബ്ലോക്ക് പ്രിൻ്റിംഗ് സ്ഥാപനമായ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് പ്രസ്സിൻ്റെ നടത്തിപ്പ് ജോലി ഏറ്റെടുത്തു. അദ്ദേഹത്തിൻ്റെ ജ്യേഷ്ഠൻ മരിച്ച ഒഴിവിൽ വേണമെങ്കിൽ ബറോഡ ദിവാൻ ആകാനുള്ള സാധ്യത തുറന്നുകിടപ്പുണ്ടായിരുന്നു ഫാൾക്കെയുടേ മുന്നിൽ എങ്കിലും അയാള് തിരഞ്ഞെടുത്തത് ഈ വേറിട്ട വഴിയാണ്. ഒരുപക്ഷെ ഫാൾക്കെയുടെ ഈ തെരഞ്ഞെടുപ്പും കലാപരമായ പ്രിൻ്റിംഗ് ക്ഷമതയും ഇല്ലായിരുന്നു എങ്കിൽ രാജാ രവിവർമ്മ കലാലോകത്ത് രാജാവ് തന്നെ ആയിരിക്കുമ്പോഴും ജനങ്ങൾക്കിടയിൽ ഇത്രമാത്രം എത്തുമായിരുന്നോ എന്നത് സംശയകരമാണ്. രാജാ രവിവർമ്മ, (അതുപോലെ ചുരുക്കം വേറെ ചില കലാകാരൻമാരും) മോഡലുകളെ മുന്നിൽ ഇരുത്തി സൃഷ്ടിച്ച പല ദേവീ ദേവതാ രൂപങ്ങൾ, സുന്ദരചിത്രങ്ങൾ എന്നിവയാണ് ഫാൾക്കെ നടത്തിയിരുന്ന ഇന്ത്യയിലെ ആദ്യത്തെ ലിത്ഥോഗ്രാഫിക്ക് ത്രീ കളർ പ്രിൻ്റിംഗ് പ്രസ്സ് ആയ ലക്ഷ്മി പ്രസ്സിൽ വലിയ തോതിൽ അച്ചടിക്കപ്പെട്ട് ജനിച്ചത്, പിന്നീട് ഇന്ത്യയൊട്ടാകെ ദൈവങ്ങളായി, സുന്ദരരൂപങ്ങളായി നമ്മുടെ പൂജാമുറികളെ, മറ്റിടങ്ങളെ ഒക്കെ അലങ്കരിച്ചത്. ഈ അർത്ഥത്തിൽ നമ്മുടെ മിക്കവാറും ദേവീദേവന്മാരുടെ ഇന്ന് നാം സങ്കൽപിക്കുന്ന സ്വരൂപങ്ങളുടെ അച്ഛനമ്മമാർ രവിവർമ്മയും ഫാൾക്കെയും ആണ്. ആദ്യകാലം ബോംബെ രാജാ രവിവർമ്മ ലിത്ഥോഗ്രാഫിക് (ബ്ലോക്ക്) പ്രസ്സ് നടത്തിപ്പുകാരൻ ആയിരുന്ന ഫാൽക്കെ പിന്നീടാണ് ലക്ഷ്മി പ്രസ്സ് തുടങ്ങിയത്. ഈ സ്ഥാപനവും പ്രധാനമായി അച്ചടിച്ചത് രവിവർമ്മച്ചിത്രങ്ങളുടെ ഭക്തിഭാവമോ രതിഭാവമോ ഉൾക്കൊള്ളുന്ന ചിത്രങ്ങളുടെ ഫോട്ടോകൾ തന്നെ. പിന്നീട് അയാള് ആദ്യകാല നിശ്ചല സിനിമകൾക്ക് വസ്ത്രവിധാനം, രംഗപടം, മേക്കപ്പ്, ഫോട്ടോഗ്രാഫി ഒക്കെ ചെയ്തു. കൂട്ടത്തിൽ മാജിക്കും പഠിച്ചു അയാൾ. ചലിക്കുന്ന ചിത്രങ്ങൾ എന്ന ഭാവന ഒരു പക്ഷെ ഫാൾക്കെയുടെ മനസ്സിൽ ഉദിച്ചതും ഫോട്ടോഗ്രഫിയിലും ലിത്ഥോഗ്രാഫിയിലും തുടങ്ങി പിന്നീട് സിനിമാലോകത്തേക്ക് നടന്ന ഈ വഴിത്താരയിൽ നിന്നാകണം. അതിനെ പിന്നീട് വളർത്തി മൂർത്തമായ ആശയമാക്കിയത് അയാളുടെ പുതിയ പുതിയ ടെക്നോളജികൾ അന്വേഷിച്ചുള്ള യൂറോപ്യൻ യാത്രകളും. അക്കാലം ബോംബെയിലെ അമേരിക്ക ഇന്ത്യ പിക്ചർ ഹൗസിൽ വിദേശ സിനിമകൾ കാണിച്ചു തുടങ്ങിയിരുന്നു. അങ്ങനെ 1907ൽ കണ്ട Amazing Animals എന്ന സിനിമയും, പിന്നീട് കുടുംബത്തോടൊപ്പം ഈ സിനിമ വീണ്ടും കാണാൻ പോയപ്പോൾ ഈസ്റ്റർ നാൾ ആകയാൽ The Life of Christ എന്ന ഫ്രഞ്ച് സിനിമയാണ് കളിച്ചത്, അതും കണ്ടു. ഈ സിനിമയാണ് ഹരിശ്ചന്ദ്രൻ, രാമൻ, കൃഷ്ണൻ, തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ സിനിമാ മാധ്യമത്തിലൂടെ സ്ക്രീനിൽ എത്തിക്കാൻ അയാളെ പ്രചോദിപ്പിച്ചത്. പിന്നീട് രണ്ടു കണ്ണിൻ്റെയും കാഴ്ച നന്നായി കുറയുന്ന തരത്തിൽ ഉറക്കം പോലും ഇല്ലാതെ സിനിമകൾ കണ്ടുകൊണ്ടിരുന്നു അദ്ദേഹം. പ്രിൻ്റിംഗ് പ്രസ്സ് ഉപേക്ഷിച്ച ശേഷം പണമില്ലാത്ത അവസ്ഥയിൽ, ആർക്കും ഫിനാൻസ് ചെയ്യാൻ വിശ്വാസം ഇല്ലാത്ത സ്ഥിതിയിൽ, തൻ്റെ ഇന്ഷുറൻസ് പോളിസികൾ പണയം വെച്ച് കടമെടുത്താണ് അദ്ദേഹം പിന്നീട് ഇംഗ്ലണ്ടിൽ പോയി മൂവി ക്യാമറ, ഫിലിം ഒക്കെ കണ്ട് സിനിമാ നിർമ്മാണത്തിൻ്റെ വിവിധ ഘട്ടങ്ങളും പിന്നണി സംവിധാനങ്ങളും ഒക്കെ മനസ്സിലാക്കുന്നത്. ശേഷം ക്യാമറ, ഫിലിം റോള് ഒക്കെ വാങ്ങി, ഫിലിം പെർഫോറേഷൻ ടെക്നോളജി പഠിച്ച്, കുടുംബക്കാരെ പഠിപ്പിച്ച്, ഫാൾക്കെ ഫിലിം കമ്പനി തുടങ്ങുന്നു. നാല് നാൽ കൊണ്ടാണ് ദാദറിലെ സ്റ്റുഡിയോ സെറ്റപ്പ് വരച്ച് സ്റ്റുഡിയോ സജ്ജീകരിച്ചത്. ആദ്യം ഒരു വിത്തിൽനിന്ന് ചെടി പിറന്നുവളരുന്ന ഒരു ലഘു ചിത്രമാണ് ഇവിടെ ഉണ്ടാക്കിയത്. 1913ൽ രാജാ ഹരിശ്ചന്ദ്ര എന്ന ഇന്ത്യയിലെ ആദ്യത്തെ ചലിക്കുന്ന സിനിമ അഥവാ മൂവി പിറക്കുന്നതും പിന്നീട് ഇന്ത്യൻ സിനിമയുടെ ആണിക്കല്ലായി അദ്ദേഹം മാറുന്നതും ഇങ്ങനെയുള്ള അന്വേഷണ ശേഷിയുടെ ഭാഗമായാണ്. പുരാണകഥകൾ ആസ്പദമാക്കി അയാള് പിന്നെയും കുറെ സിനിമകൾ സൃഷ്ടിച്ചു, ശബ്ദചിത്രങ്ങൾ അടക്കം പുതിയ സിനിമാ ടെക്ക്‌നോളജികൾ അവതരിപ്പിച്ചു. 1922ൽ സിനിമയിൽ നിന്ന് റിട്ടയർ ചെയ്യാൻ തീരുമാനിച്ച് കുടുംബസമേതം കാശിയാത്രക്ക് തിരിച്ച ഫാൾക്കെ പക്ഷെ തിരിച്ച് വരികയും തൻ്റെ കമ്പനിയെ രത്തൻജി ടാറ്റ, ബാലഗംഗാധര തിലകൻ എന്നിവരുടെ സഹായത്തോടെ ഹിന്ദുസ്ഥാൻ ഫിലിംസ് ലിമിറ്റഡ് എന്ന വലിയ കമ്പനി ആയി വളർത്തി അതിലെ വർക്കിംഗ് പാർട്ണർ ആവുകയും ചെയ്തു. പലതരം ഉയർച്ച താഴ്ചകളെ തരണം ചെയ്ത് ആ ജീവിതം ഇന്ത്യൻ സിനിമയിൽ ഒരുപാട് ചരിത്രങ്ങൾ രചിച്ചു. Click to view original post


കാക്കനാട് രാജഗിരി കോളേജിൽ അന്താരാഷ്‌ട്ര ചലച്ചിത്രമേള

കാക്കനാട് രാജഗിരി കോളേജ് ഓഫ്  മാനേജ്‌മെന്റ്  ആൻഡ് അപ്പളയിഡ് സയൻസസിൽ സെപ്റ്റംബർ 24,25,26 തീയതികളിൽ ആനിമേഷൻ ഗ്രാഫിക് ഡിസൈൻ ഡിപ്പാർട്മെന്റും മാക്ടയുമായി സഹകരിച്ചു അന്താരാഷ്ട്ര ചലച്ചിത്രമേള ‘മാക്ട റിഫ് 2025’ നടത്തപ്പെടുന്നു.   പ്രശസ്ത സംവിധായകൻ ബ്ലസി മേളയുടെ ഉദ്ഘാടനം നിർവഹിക്കും. കെ ജി ജോർജിൻ്റെ ഓർമ്മ ദിവസമായ 24 ന്   ഒൻപതു മണിക്ക് പഞ്ചവടിപ്പാലം പ്രദർശനം,  തുടർന്ന് നടക്കുന്ന അനുസ്മരണ യോഗത്തിൽ കെ ജി ജോർജിൻ്റെ മകൾ താര ജോർജ് സംബന്ധിക്കും. മൂന്ന് ദിവസങ്ങളിലായി മേളയോട് അനുബന്ധിച്ചു  ദേശിയ അന്തർദേശിയ സിനിമകൾ, ഡോക്യൂമെന്ററികൾ എന്നിവയുടെ പ്രദർശനവും വിവിധ  ചലച്ചിത്ര ചർച്ചകൾ, പരിശീലന ക്ലാസുകൾ എന്നിവയും നടത്തപ്പെടും. മേളയിൽ സിബി മലയിൽ, ലാൽ ജോസ്, വേണു, സുന്ദർദാസ്, സിദ്ധാർഥ് ശിവ, സണ്ണി ജോസഫ്, വി കെ അനിൽകുമാർ, മധുപാൽ, ആശാ അച്ചി ജോസഫ്, ഷിബു ചക്രവർത്തി, കുക്കു പരമേശ്വരൻ, വി സജൻ , അപ്പു ഭട്ടതിരി, അപർണ രാജീവ്, ജോസ് തോമസ്,  ആദം അയൂബ്,  ഉദ്‌പ്പൽ നയനാർ, ബാബു പള്ളാശ്ശേരി തുടങ്ങിയവർ വിവിധ ചർച്ചകളും ക്ലാസ്സുകളും നയിക്കും. വിദ്യാർഥികൾക്കും പുറത്തുനിന്നുള്ളവർക്കും മേളയിൽ പ്രവേശനം ഉണ്ടായിരിക്കും. രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 9847043280 എന്ന നമ്പറിൽ ബന്ധപ്പെടുക.


പ്രേംകുമാറിനെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത് - ശ്രീകുമാരൻ തമ്പി

''ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി (അഞ്ചും ഏഷ്യാനെറ്റ്), അളിയന്മാരും പെങ്ങന്മാരും, കോയമ്പത്തൂർ അമ്മായി (രണ്ടും അമൃത ടി വി.) പാട്ടുകളുടെ പാട്ട്, (സൂര്യ ടി.വി.) ബന്ധുവാര് ശത്രുവാര് (മഴവിൽ മനോരമ) എന്നീ പരമ്പരകൾ സ്വന്തമായി നിർമ്മിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് ഞാൻ.ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്കു മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്. സ്വന്തമായി പരമ്പര നിർമ്മിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാൻ ഈ അഭിപ്രായം തുറന്നു പറഞ്ഞത്, ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടി വിയും മറ്റും അക്കാലത്തു ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ. പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോടു പൂർണ്ണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം. ഇപ്പോൾ പ്രദർശിപ്പിച്ചുകൊണ്ടിരിക്കുന്ന പരമ്പരകളിലെ ചില രംഗങ്ങളെങ്കിലും ''എൻഡോസൽഫാനേ''ക്കാൾ കൂടുതൽ വിഷം വിളമ്പുന്നവയാണ്. ഒരു സ്ത്രീയെ നശിപ്പിക്കാനായി എന്തു ദ്രോഹവും ചെയ്യാൻ മറ്റൊരു സ്ത്രീയോ സ്ത്രീകളോ തയ്യാറാകുന്നതാണ് പ്രധാന പ്രമേയം. ഈ കൂട്ടത്തിൽ അമ്മയും അമ്മായിയമ്മയും സഹോദരികളും നാത്തൂന്മാരുമൊക്കെ മാറിമാറിയോ ഒരുമിച്ചോ വരും. മലയാളിസ്ത്രീകൾ മുഴുവൻ കുശുമ്പികളും കുന്നായ്മക്കാരികളും ആണെന്ന് സ്ഥാപിക്കപ്പെടുന്ന കഥകൾ.ഈ അനീതിക്ക് അവസാനമുണ്ടായേ മതിയാകൂ. സീരിയൽ രംഗത്തു പ്രവർത്തിക്കുന്നവരും ബന്ധപ്പെട്ട ചാനലുകളും ഇനിയെങ്കിലും ഒരു ആത്മപരിശോധനയ്ക്കു തയ്യാറാകണം . അല്ലാതെ സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത്.''( ശ്രീകുമാരൻ തമ്പി )


"കട്ടപ്പാടത്തെ മാന്ത്രികൻ്റെ" ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു

പ്രണയത്തിന്റെയും നർമ്മത്തിന്റെയും പശ്ചാത്തലത്തിൽ നാട്ടിൻപുറത്തെ മാന്ത്രികൻ്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ തിയ്യേറ്റർ റിലീസിന് തെയ്യാറായി.ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ജൂലൈ 22ന് സോഷ്യൽ മീഡിയയിലൂടെ റിലീസ് ചെയ്തു. വിനോദ് കോവൂരും സുമിത്ത് എം.ബിയുമാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.നിരവധി ഷോർട്ട് ഫിലിമുകളും ഡോക്യുമെൻ്ററികളും ഒരുക്കി ശ്രദ്ധേയനായഫൈസൽ ഹുസൈൻ കഥയും തിരക്കഥയും എഴുതി സംവിധാനവും ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് "കടപ്പാടത്തെ മാന്ത്രികൻ". അൽ അമാന പൊഡക്ഷക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ് ചിത്രത്തിന്റെ നിർമ്മാണം.ശിവജി ഗുരുവായൂർ, നീമാ മാത്യു, പ്രിയ ശ്രീജിത്ത്, വിജയൻ കാരന്തൂർ, ഷുക്കൂർ വക്കീൽ, ഫാറൂഖ് മലപ്പുറം, തേജസ്സ്, നിവിൻ തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തുന്നു.സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി .  വി.പി.ശ്രീകാന്ത് നായരുടെയും നെവിൻ ജോർജിന്റെയും വരികൾക്ക് സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സിബു സുകുമാരനും, മിഥുലേഷ് ചോലക്കലും ചേർന്നാണ്.പ്രോജക്റ്റ് കോഡിനേറ്റർ സലാം ലെൻസ് വ്യൂ . വിതരണം മൂവി മാർക്ക്.


സുരേഷിന്റെ രാഷ്ട്രീയയാത്ര: ഒരു വിയർപ്പിന്റെ കഥ

തിരക്കുകളെല്ലാമൊഴിയാൻ കാത്തു നിന്നു.എൻ്റെ കൺഗ്രാറ്റ്സ് മെസേജ് , മിസ്ഡ് കാൾ കണ്ടിട്ടാകണം സുരേഷിൻ്റെ ഫോൺ . ഞാൻ ചോദിച്ചു." സുരേഷേ, കേരള രാഷ്ട്രീയത്തിലെ ഒരു ചരിത്ര നിയോഗ നിമിഷത്തിലാണ് നിങ്ങളെന്നറിയാമോ?""വേണൂ, എൻ്റെ മനസിൽ വേറൊന്നുമില്ല. ഞാൻ ജയിച്ചാൽ കേരളത്തിലെ ജനങ്ങൾക്ക് കൊള്ളാം. തോറ്റാൽ രാധികയ്ക്കും മക്കൾക്കും കൊള്ളാം"ഈ മനുഷ്യൻ എന്നുമിങ്ങനെയായിരുന്നു. പ്രത്യേകിച്ചൊരു ആസക്തി ഒന്നിനോടുമില്ലാതെ, തന്നിലേക്ക് എത്തിച്ചേരുന്ന ജോലി പൂർണ്ണതയോടെ ചെയ്യാൻ തന്നെ തന്നെ മെഴുകുതിരി പോൽ ഉരുക്കിയൊഴിക്കുന്നൊരുത്തൻ.മുപ്പത്തിയെട്ട് വർഷങ്ങൾക്ക് മുൻപ് ഞാൻ പരിചയപ്പെട്ട അഭിനയമോഹിയായ ആ സുന്ദരൻ ചെറുപ്പക്കാരനെ ഞാനോർത്തെടുക്കാൻ ശ്രമിച്ചു. ഇഷ്ടപ്പെട്ട ഇടങ്ങളിൽ നിന്ന് കടുത്ത വാക്കുകൾ നേരിടേണ്ടി വന്നാൽ കണ്ണ് നിറച്ചിരുന്ന ഒരു സുരേഷിനെ എനിക്കറിയാം. പിൽക്കാലത്ത് അറയ്ക്കുന്ന ആക്ഷേപ വാക്കുകളും ചതിയുടെ പതിനെട്ടടവുകളും നേരിടേണ്ടി വരുമ്പോൾ ഉള്ളിൽ രോഷം പതഞ്ഞു പുകഞ്ഞ് നിയന്ത്രണം വിട്ടു പെരുമാറുന്ന സുരേഷിനെയും എനിക്കറിയാം. പക്ഷേ അവിടെയൊന്നും കൗശലക്കാരനായ ഒരു കാരിയറിസ്റ്റ് സുരേഷിനെ ഞാൻ കണ്ടിട്ടില്ല. പൊളിറ്റിക്കലി കറക്റ്റ് ആയ വാക്കുകളൊരിക്കലും സുരേഷ് പറഞ്ഞിട്ടില്ല. സുരേഷിനെ ഇഷ്ടപ്പെടുന്നവർ അത് പ്രതീക്ഷിച്ചുമില്ല.പത്ത് വർഷങ്ങൾക്ക് മുൻപ് ശ്രീ നരേന്ദ്ര മോദിയുടെ സന്ദേശവാഹകൻ സുരേഷിനെ തേടിയെത്തുമ്പോൾ സന്ദർഭവശാൽ ഞാൻ സുരേഷിനൊപ്പമുണ്ട്. ഇഷ്ടമുള്ളൊരു നേതാവിനെ കാണാൻ, സംസാരിക്കാനായിരുന്നു അന്ന് സുരേഷിന് താൽപര്യം. കേരള ബി.ജെ. പി യുടെ നായകസ്ഥാനം സുരേഷിലേക്കെത്തിച്ചേരുന്നു എന്നു കേട്ടപ്പോൾ ഞാൻ വിളിച്ചു. " ഒരിക്കലും ഞാനത് ഏറ്റെടുക്കില്ല" എന്ന് പറഞ്ഞു. പിൽക്കാലത്ത് കേന്ദ്രമന്ത്രിപദം ഒരു തളികയിൽ വച്ചു നീട്ടി അതേ സന്ദേശവാഹകൻ എത്തുമ്പോൾ സുരേഷ് കൃത്യമായി പറഞ്ഞു. "ഞാനാദ്യം ഒരു ഇലക്ഷൻ ജയിക്കട്ടെ, എന്നിട്ട് മതി"."രാഷ്ട്രീയത്തിൽ ഇത്രയും ഒഴിഞ്ഞു മാറലുകൾ സാധ്യമാണോ? മേലാളന്മാർ അത് സമ്മതിക്കുമോ?" ഞാൻ ചോദിച്ചു."എന്നെ ജനത്തിനും പാർട്ടിക്കും വേണമെങ്കിൽ മതി വേണൂ. ആ ഒരു അവസരം വരട്ടെ. ഇല്ലെങ്കിൽ വേണ്ട "ബി.ജെ.പി. പോലത്തെ ഒരു കാഡർ ബേസ്ഡ് പാർട്ടിയിൽ അതോടെ സുരേഷ് നിഷ്പ്രഭനാകുമെന്ന് ഞാനുൾപ്പെടെ പലരും വിശ്വസിച്ചു. ഇത്തവണത്തെ ഇലക്ഷന് മുൻപ് സുരേഷ് പാർട്ടിക്ക് മുൻപിൽ വച്ച ഒരാവശ്യം, രണ്ട് വർഷം തനിക്ക് സിനിമയ്ക്ക് വേണ്ടി മാറ്റി വയ്ക്കണമെന്നതാണ് . "എൻ്റെ വരുമാനം അതാണ്. കുടുംബത്തെ പോറ്റണം." കിട്ടിയതിനെക്കാളേറെ കൊടുത്തിട്ടുള്ളൊരുത്തനാണ് സുരേഷ് എന്നത്, ജനങ്ങളെപ്പോലെ പാർട്ടിയും തിരിച്ചറിഞ്ഞു. അത്യപൂർവ്വമായ ഈ നിസ്സംഗ സേവന സ്വഭാവം മറ്റുള്ളവരിൽ നിന്നെല്ലാം സുരേഷിനെ മാറ്റി നിർത്തുന്നു. ഇലക്ഷൻ കാമ്പയിൻ കഴിഞ്ഞ് തളർന്ന് തരിപ്പണമായി വീട്ടിൽ ചികിത്സയുമായ് കഴിയുന്ന സുരേഷിനെ ഞാൻ മടിച്ചു മടിച്ചു വിളിച്ചു. "എനിക്കെത്തിച്ചേരാൻ സാധിച്ചില്ല. വിജയം ആശംസിക്കുന്നു". സുരേഷ് പറഞ്ഞു. "എന്നോടടുപ്പമുള്ളവരോടെല്ലാം ഞാൻ പറഞ്ഞതാണ്. ആരുമെൻ്റെ കാമ്പയിനിങ്ങിന് വരണ്ട. സോഷ്യൽ മീഡിയയിലെ തെറി എനിക്ക് പരിചിതമാണ്. നിങ്ങൾക്കത് ബുദ്ധിമുട്ടാകും. ഇവിടെ കേരളത്തിൽ തൊട്ടു കൂടാത്ത, തീണ്ടിക്കൂടാത്ത പാർട്ടിയാണ് ബി.ജെ.പി. അത് മാറി വരും''എം.പി. ആയാലുമില്ലെങ്കിലും, മന്ത്രിയായാലുമില്ലെങ്കിലും, സുരേഷ് നല്ലത് മാത്രമേ ആഗ്രഹിക്കൂ , എതിരാളികൾക്കും.കേരളത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യുമാറാകട്ടെ സുരേഷേ.ചന്ദനം പോലെ മുഴുവനങ്ങ് അരഞ്ഞരഞ്ഞില്ലാണ്ടാകേണ്ട ആവശ്യമില്ലെന്ന് ഞാൻ സുരേഷിനെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്താറുണ്ട്.ഒരൽപ്പം തടി, പരിമളം, ആരോഗ്യം, രാധികയ്ക്കും കുടുംബത്തിനും, ഞങ്ങൾ കുറച്ച് സുഹൃത്തുക്കൾക്കും ബാക്കി വയ്ക്കുക! - VG


28-ാമതു കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരിതെളിഞ്ഞു; ലോകത്തെ ഏതു മേളയോടും കിടപിടിക്കുന്ന മേളയെന്നു മുഖ്യമന്ത്രി

28-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്കു തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പ്രദർശിപ്പിക്കുന്ന സിനിമകളുടെ രാഷ്ട്രീയ ഉള്ളടക്കത്തിന്റെ കാര്യത്തിൽ ഐ.എഫ്.എഫ്.കെ. ലോകത്തെ ഏതു ചലച്ചിത്ര മേളയോടും കിടപിടിക്കുമെന്നതിൽ സംശയമില്ലെന്നു മേള ഓൺലൈനായി ഉദ്ഘാടനം ചെയ്തു മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢമായ ചടങ്ങിൽ പ്രശസ്ത നടൻ നാനാ പടേക്കർ മുഖ്യാതിഥിയായി പങ്കെടുത്തു.ഇത്തവണത്തെ ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കുന്ന പലസ്തീൻ ഐക്യദാർഢ്യ ചിത്രങ്ങൾ പൊരുതുന്ന പലസ്തീൻ ജനതയോടുള്ള കേരളത്തിന്റെ ഐക്യദാർഢ്യം ലോകത്തെ അറിയിക്കുന്നതുകൂടിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. അപൂർവം മേളകൾക്കു മാത്രമേ ഇത്തരമൊരു സവിശേഷത അവകാശപ്പെടാനാകൂ. കെനിയൻ സംവിധായിക വനുരി കഹിയുവിനാണ് ഇത്തവണത്തെ സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സമ്മാനിക്കുന്നത്. കൊളോണിയലിസത്തിന്റെ ശേഷിപ്പുകൾ ഇപ്പോഴും അവശേഷിക്കുന്ന കെനിയൻ സാഹചര്യത്തിൽ വിലക്കുകൾക്കും സെൻസർഷിപ്പുകൾക്കുമെതിരേ പടവെട്ടി മുന്നേറുന്ന കലാകാരിയാണ് വനുരി കഹിയു. ഈ കലാപ്രവർത്തകയെ ആദരിക്കുകവഴി ഈ ചലച്ചിത്രോത്സവവും നമ്മുടെ നാടും ആർക്കൊപ്പമാണു നിൽക്കുന്നതെന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഓൺലൈനായി അധ്യക്ഷത വഹിച്ചു. സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം വനുരി കഹിയുവിന് മേയർ ആര്യ രാജേന്ദ്രൻ ചടങ്ങിൽ സമർപ്പിച്ചു. ഫെസ്റ്റിവൽ കാറ്റലോഗ് വി.കെ പ്രശാന്ത് എം.എൽ.എ സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധിബോർഡ് ചെയർമാൻ മധുപാലിന് നൽകി പ്രകാശനം ചെയ്തു.ഐ.എഫ്.എഫ്.കെ. ഡെയ്‌ലി ബുള്ളറ്റിൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ സാംസ്‌കാരിക വകുപ്പ് ഡയറക്ടർ എൻ. മായയ്ക്കു നൽകി പ്രകാശനം ചെയ്തു. അക്കാദമി ജേണൽ ചലച്ചിത്രസമീക്ഷയുടെ ഫെസ്റ്റിവൽ പതിപ്പിന്റെ പ്രകാശനം ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടി ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാറിന് നൽകി നിർവഹിച്ചു.        ഫെസ്റ്റിവൽ ക്യൂറേറ്റർ ഗോൾഡാ സെല്ലം 28ാമത് ഐ.എഫ്.എഫ്.കെയിലെ പാക്കേജുകൾ പരിചയപ്പെടുത്തി. അന്താരാഷ്ട്ര മത്സര വിഭാഗം ജൂറി ചെയർപേഴ്‌സണും പോർച്ചുഗീസ് സംവിധായികയുമായ റീത്ത അസെവെദോ ഗോമസ്, ലാറ്റിനമേരിക്കൻ പാക്കേജ് ക്യുറേറ്റർ ഫെർണാണ്ടോ ബ്രണ്ണർ, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്, ഫിലിം ചേംബർ പ്രസിഡന്റ് ബി.ആർ.ജേക്കബ്, അക്കാദമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.        ഉദ്ഘാടന ചടങ്ങിനെത്തുടർന്ന് ഉദ്ഘാടന ചിത്രമായ ഗുഡ് ബൈ ജൂലിയ പ്രദർശിപ്പിച്ചു. മുഹമ്മദ് കോർദോഫാനി സംവിധാനം ചെയ്ത ഈ സിനിമ കാൻ ചലച്ചിത്രമേളയിൽ ഔദ്യോഗിക സെലക്ഷൻ ലഭിച്ച ആദ്യ സുഡാൻ ചിത്രമാണ്. ഉദ്ഘാടനച്ചടങ്ങിനു മുന്നോടിയായി കേന്ദ്രസംഗീത നാടക അക്കാദമി അവാർഡ് ജേതാവും കർണാടക സംഗീതജ്ഞയുമായ സുകന്യ രാംഗോപാൽ നയിക്കുന്ന സ്ത്രീ താൽ തരംഗിന്റെ 'ലയരാഗ സമർപ്പണം' എന്ന സംഗീതപരിപാടിയും അരങ്ങേറി.


കട്ടപ്പാടത്തെ മാന്ത്രികൻ ടൈറ്റിൽ പോസ്റ്റർ മന്ത്രി ജി.ആർ.അനിൽ പ്രകാശനം ചെയ്തു.

തിരുവനന്തപുരം : നാട്ടിൻപുറത്തെ ഒരു മാന്ത്രികന്റെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ ചിത്രത്തിന്റെ പ്രൊഡ്യൂസർ നജീബ് അൽ അമാനയ്ക്ക് നൽകി പ്രകാശനം ചെയ്തു. വിനോദ് കോവൂർ, ശിവജി ഗുരുവായൂർ, ഷുക്കൂർ വക്കീൽ, വിജയൻ കാരന്തൂർ, നിവിൻ, തേജസ് തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അമ്പതോളം നവാഗതരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഷോർട്ട് ഫിലീമുകളിലൂടെയും ഡോക്യുമെന്ററികളിലൂടെയും ശ്രദ്ധേയനായ ഫൈസൽ ഹുസൈൻ ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും നിർവ്വഹിക്കുന്നത്. നിർമ്മാണം അൽ അമാന  പ്രൊഡക്ഷൻസിന്റെ ബാനറിൽ നജീബ് അൽ അമാനയാണ്. സിമ്പു സുകുമാരനാണ് ചിത്രത്തിന് പശ്ചാത്തല സംഗീതം ഒരുക്കുന്നത്. ക്യാമറ ചലിപ്പിക്കുന്നത് പ്രബീഷ് ലിൻസി ആണ്.ക്ലാസിൽ ഇരുന്ന് അഞ്ചന ടീച്ചറുടെ പാട്ടിനൊത്ത് ബെഞ്ചിൽ കൊട്ടി വൈറലായ അഭിജിത്ത് ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാണ് കട്ടപ്പാടത്തെ മാന്ത്രികൻ. അഞ്ചന ടീച്ചർ ഇതിൽ മനോഹരമായ ഗാനം ആലപിക്കുന്നുണ്ട്.വി.പി.ശ്രീകാന്ത് നായരും, നെവിൻ ജോർജ്ജും വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം സിബു സുകുമാരനും മിഥുലേഷ് ചോലക്കലും ചേർന്ന് നിർവ്വഹിക്കുന്നു. പ്രോജക്റ്റ് കോഡിനേറ്റർ - സലാം ലെൻസ് വ്യൂ, സ്റ്റിൽസ് - അനിൽ ജനനി, പി.ആർ.ഒ - സുഹാസ് ലാംഡ, ലൊക്കേഷൻ മാനേജർ - ഷരീഫ് അണ്ണാൻ തൊടി ,ജംഷിദ് പോസ്റ്റർ ഡിസൈൻ - അഖിൽ ദാസ്, നൃത്ത സംവിധാനം -അദുൽ കമാൽ, മേക്കപ്പ് - അനീഷ് പാലോട്പ്രണയത്തിനും നർമ്മത്തിനും പ്രാധാന്യം നൽകി കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന കട്ടപ്പാടത്തെ മാന്ത്രികൻ ഗ്രാമീണ പശ്ചാത്തലത്തിലാണ് ഒരുക്കുന്നത്.


ശ്രദ്ധനേടി ജെല്ലിക്കെട്ട് ലൊക്കേഷൻ ചിത്രങ്ങൾ 

അങ്കമാലി ഡയറീസ്, ഈമായൗ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജല്ലിക്കെട്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് സിനിമയുടേതായി പുറത്തിറങ്ങുന്ന ചില ചിത്രങ്ങള്‍. ടൊറന്റോ ചലച്ചിത്രമേളയില്‍ ജല്ലിക്കെട്ട് പ്രദര്‍ശിപ്പിക്കും. നാട്ടിലെ ഒരു ഗ്രാമത്തില്‍ നിന്നും ഒരു പോത്ത് രക്ഷപ്പെടുന്നതും തുടര്‍ന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നതെന്നാണ് ടൊറന്റോ മേളയുടെ ഔദ്യോഗിക സൈറ്റില്‍ കുറിച്ചിരിക്കുന്നത്. സാഹസികത നിറഞ്ഞ രംഗങ്ങളാണ് സിനിമയില്‍ ഒരുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇത് ശരിവയ്ക്കുന്നതാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ സ്റ്റില്‍സും.


'ഇത് പത്മനാഭന്റെ മണ്ണ്'; സസ്‍പെൻസ് നിറച്ച് പട്ടാഭിരാമൻ ട്രെയ്‌ലർ

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പട്ടാഭിരാമൻ എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ജനപ്രിയ നടൻ ദിലീപ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ റിലീസ് ചെയ്‌തത്. ആകാംഷയും ഹാസ്യവും നിറച്ചാണ് ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രം ഈ മാസം പതിനഞ്ചിന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ പോസ്റ്ററുകളും ഗാനങ്ങളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ഇതാണ് 'അമ്പിളി'യിലെ മനോഹര ഗാനം

‘ഒരു ചെറു കിളിയുടെ…’ എന്നു തുടങ്ങുന്ന മനോഹര ഗാനവുമായി അമ്പിളി. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിലെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിയ്ക്കുന്നത്. ബെന്നി ദയാല്‍ ആണ് ഗാനം ആലപിച്ചിരിയ്ക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്‍. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. അതേസമയം സൗബിൻ സാഹിറിനൊപ്പം നസ്രിയയുടെ സഹോദരന്‍ നവീനും ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. നവീന്റെ അരങ്ങേറ്റ ചിത്രമാണ് അമ്പിളി. ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നു അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.


പിറന്നാൾ നിറവിൽ ഫഹദ്; 'ട്രാൻസ്' ലൊക്കേഷനിൽ പിറന്നാൾ ആഘോഷിച്ച് താരങ്ങൾ

മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലിന് ഇന്ന് 37 ആം പിറന്നാൾ. ഫഹദ് പ്രധാന കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ട്രാൻസിന്റെ ലൊക്കേഷനിൽ വച്ചാണ് ഇത്തവണ പിറന്നാൾ ആഘോഷിച്ചത്. നസ്രിയയ്ക്കും അണിയറ പ്രവർത്തകർക്കും ഒപ്പമാണ് പിറന്നാൾ ആഘോഷിച്ചത്. കുറച്ചു നാളുകളായി പ്രേക്ഷകർ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ട്രാൻസ്. രണ്ടുവർഷത്തിലധികമായി അനൗൺസ് ചെയ്ത ചിത്രത്തിലെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രം ഡിസംബറിൽ തിയേറ്ററുകളിൽ എത്തും. നിരവധി ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ ഫഹദ് ഫാസിൽ നായകനായെത്തുന്ന അൻവർ റഷീദ് ചിത്രം ‘ട്രാൻസ് തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായിരിക്കുമെന്ന് ഫഹദ് നേരത്തെ അറിയിച്ചിരുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ജീവിതത്തിലെ വിവിധ ഘട്ടത്തിലൂടെയാണ് കഥ വികസിക്കുന്നത്.


ബേബി മോൾ ഇനി ഹെലൻ; നിർമ്മാണം വിനീത് ശ്രീനിവാസൻ, പുതിയ ചിത്രം ഉടൻ

ആദ്യ ചിത്രത്തിലൂടെത്തന്നെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ താരമാണ് ബേബി മോൾ അഥവാ അന്ന ബെൻ. അന്ന ബെന്‍ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘ഹെലെന്‍’. ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ മാത്തുക്കുട്ടി സേവ്യര്‍ ആണ്. ചിത്രം ഹാബിറ്റ് ഓഫ് ലൈഫിന്റെ ബാനറില്‍ വിനീത്  ശ്രീനിവാസനാണ് നിര്‍മ്മിക്കുന്നത്. വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലൻ. ‘ദി ചിക്കന്‍ ഹബ്ബ്’ എന്ന പേരിലുള്ള റസ്റ്റോറന്റിലെ വെയ്ട്രസ് ആണ് അന്നയുടെ കഥാപാത്രമെന്നാണ് സൂചന. ലാല്‍ പോള്‍, അജു വര്‍ഗീസ്, റോണി ഡേവിഡ് രാജ് എന്നിവര്‍ക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ എത്തുന്നുണ്ട്.


25 വ്യത്യസ്ഥ ഗെറ്റപ്പിൽ വിക്രം ; അതിശയിപ്പിച്ച് പുതിയ ചിത്രം

 പലപ്പോഴും ചലച്ചിത്രലോകത്ത് വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കുന്ന താരമാണ് വിക്രം. വേഷപ്പകര്‍ച്ചകൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാന്‍ താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ഇത്തവണ ഒന്നും രണ്ടും വേഷപ്പകര്‍ച്ചകള്‍ അല്ല, മറിച്ച് 25 വിത്യസ്ത വേഷങ്ങളിലാണ് താരം ഈ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. അജയ് ജ്ഞാനമുത്തു സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. പ്രിയ ഭവാനി ശങ്കറും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. അതേസമയം ചിത്രത്തിന്റെ പേര് പുറത്തെത്തിയിട്ടില്ല. വിക്രമിന്റെ 58-ാമത്തെ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം 18 സ്റ്റുഡിയോസും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


പ്രളയകാലത്തിന്റെ ഓർമ്മപെടുത്തലുമായി മൂന്നാം പ്രളയം ഒരുങ്ങുന്നു

പ്രളയം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മൂന്നാം പ്രളയം. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ കാരക്ടര്‍ പോസ്റ്ററുകള്‍. നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. നവാഗതനായ രതീഷ് രാജു ആണ് മൂന്നാം പ്രളയം എന്ന സിനിമയുടെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അഷ്‌കര്‍ സൗദാനാണ് ചിത്രത്തില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സായ്കുമാര്‍, അനില്‍ മുരളി, അരിസ്റ്റോ സുരേഷ്, സദാനന്ദന്‍ ചേപ്പറമ്പ്‌ തുടങ്ങി നിരവധി താരങ്ങള്‍ മൂന്നാം പ്രളയം എന്ന സിനിമയില്‍ അണിനിരക്കുന്നുണ്ട്.


സസ്‌പെൻസും തമാശയും നിറച്ച് ‘ഫാൻസി ഡ്രസ്സ്’ ട്രെയ്‌ലർ

ഗിന്നസ്  പക്രു പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഫാന്‍സി ഡ്രസ്സ്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഗിന്നസ് പക്രുവിനൊപ്പം ഹരീഷ് കണാരനും മുഖ്യ കഥാപാത്രമായി വരുന്ന ചിത്രത്തിൽ ഇരുവരും സഹോദരന്മാരായാണ് എത്തുന്നത്. ആഗസ്റ്റ് 2 ന് ചിത്രം തീയറ്ററുകളിലെത്തും. ഗിന്നസ് പക്രുവിന്റെ തികച്ചും വിത്യസതമായ ലുക്ക് തന്നെയാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണം. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.


മനോഹരം ഈ ഗാനം ; മാര്‍ഗംകളി’യിലെ പുതിയ ഗാനം കാണാം

ബിബിന്‍ ജോര്‍ജും നമിതാ പ്രമോദും ഗൗരി ജി കിഷനും ഒരുമിച്ച് വെള്ളിത്തിരയില്‍ എത്തുന്ന ചിത്രമാണ് മാര്‍ഗംകളി. ശ്രീജിത്ത് വിജയനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. വലിയൊരു താരനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബൈജു സന്തോഷ്, സിദ്ദിഖ്, ഹരീഷ് കണാരാന്‍, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിന്ദു പണിക്കര്‍, ശാന്തി കൃഷ്ണ, സുരഭി സന്തോഷ്, സൗമ്യ മേനോന്‍ തുടങ്ങി നിരവധി താരങ്ങള്‍ വിത്യസ്ത കഥാപാത്രങ്ങളായി ചിത്രത്തിലെത്തുന്നു. ഗോപി സുന്ദറാണ് മാര്‍ഗംകളി എന്ന സിനിമയുടെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഓഗസ്റ്റില്‍ ചിത്രം തീയറ്ററുകളിലെത്തും.


കെ ജി എഫിന്റെ രണ്ടാം ഭാഗം വരുന്നു; വില്ലനായി സഞ്ജയ് ദത്ത് 

കെ ജി എഫ് രണ്ടാമ ഭാഗത്ത് വില്ലനായി  സഞ്ജയ് ദത്ത് എത്തുന്നു. വില്ലൻ അധീരയെന്ന കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്.ചിത്രത്തിന്‍റെ  ആദ്യഭാഗത്തില്‍ മുഖംമൂടി അണിഞ്ഞ് പ്രത്യക്ഷപ്പെടുന്ന അധീരയെന്ന വില്ലൻ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുക. സഞ്ജയ് ദത്തിന്റെ അറുപതാം പിറന്നാളിനോടനുബന്ധിച്ചാണ് ഫസ്റ്റ് ലുക്ക് താരം പുറത്തുവിട്ടത്. കഴിഞ്ഞ ഡിസംബർ 21-നാണ് കെ ജി എഫിന്‍റെ ആദ്യ ഭാഗം ഇന്ത്യയിൽ റിലീസ് ചെയ്തത്. പ്രശാന്ത് നീൽ ആണ് ചിത്രം സംവിധാനം ചെയ്തത്. കന്നഡ സൂപ്പർ താരം യാഷ് പ്രധാന വേഷത്തിലെത്തുന്ന സിനിമയിൽ ശ്രിനിധി ഷെട്ടി, രമ്യ കൃഷ്ണ, ആനന്ദ് നാഗ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.


‘ഞാന്‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ…’;’അമ്പിളി’മനോഹര ഗാനമിതാ

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ വിത്യസ്തത പുലര്‍ത്തിയ ചിത്രമായിരുന്നുസൗബിൻ സാഹിർ പ്രധാന കഥാപത്രമായി എത്തുന്ന  അമ്പിളി. പൂക്കള്‍ക്കു നടുവില്‍ കൈയില്‍ നിറയെ പൂക്കളും മുഖത്ത് നിറ പുഞ്ചിരിയുമായ് നില്‍ക്കുന്ന സൗബിന്‍ സാഹിറാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. പുതിയതായി പുറത്തെത്തിയ ഗാനവും ടീസറുമെല്ലാം ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.ഇപ്പോഴിതാ ചിത്രത്തിലെ മനോഹര ഗാനം പിറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.‍ ജാക്‌സനല്ലടാ… ന്യൂട്ടനല്ലടാ… എന്ന ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റേതാണ് ഗാനത്തിലെ വരികള്. വിഷ്ണു വിജയ് സംഗീതം പകര്‍ന്നിരിക്കുന്നു. ആന്റണി ദാസനാണ് ആലാപനം.ചുരുങ്ങിയ കാലയളവുകൊണ്ട് പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു നില്‍ക്കുന്നു.


ശ്യാമ പ്രസാദ് ചിത്രം കാസിമിന്റെ കടൽ ഒരുങ്ങുന്നു...

മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ സംവിധായകനാണ് ശ്യാമ പ്രസാദ്. അദ്ദേഹം തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘കാസിമിന്റെ കടല്‍’ എന്നാണ് ചിത്രത്തിന്റെ പേര്. ശ്യാമപ്രസാദ് തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നതും. അതേസമയം കാസിമിന്റെ കടല്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണം ആരംഭിച്ചു.ജനിച്ചുവളര്‍ന്ന നാട്ടില്‍ തന്റെ അവസാന നാളുകള്‍ ചെലവിടണമെന്ന വാപ്പയുടെ ആഗ്രഹപ്രകാരം വലിയൊരു നഗരത്തില്‍നിന്ന് ചെറിയൊരു കടലോരപ്പട്ടണത്തിലേക്ക് പറിച്ചുനടപ്പെടുന്ന കാസിം എന്ന കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ശ്യാമപ്രസാദ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.കേന്ദ്രസാഹിത്യഅക്കാദമി പുരസ്‌കാര ജേതാവ് അനീസ് സലീമിന്‍റെ 'എ സ്‌മോള്‍ ടൗണ്‍ സീ' എന്ന നോവലിനെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. നോവലിസ്റ്റ് അനീസ് സലീമിന്റെ ജന്മനാടായ വര്‍ക്കലയിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് നടക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ ശ്യാംദത്തിന്‍റെ മകന്‍ തഷി ശ്യാംദത്താണ് കഥയിലെ കേന്ദ്രകഥാപാത്രമായ കാസിമിന്‍റെ വേഷത്തില്‍ എത്തുന്നത്.യുവനടന്‍ ഹരീഷ് ഉത്തമനാണ് കാസിമിന്‍റെ പിതാവിന്‍റെ വേഷം ചെയ്യുന്നത്. മുംബൈ പൊലീസ്, മായാനദി, തനി ഒരുവന്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത ഹരീഷിന്‍റെ കരിയറിലെ മികച്ച ബ്രേക്കായിരിക്കും കാസിമിന്‍റെ കടല്‍ എന്നാണ് കണക്കുകൂട്ടുന്നത്. ആര്യ സലീം, നിരഞ്ജന്‍, കൂത്താട്ടുകുളം ലീല, മായ, കൃഷ്ണപ്രിയ നസീര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. മനോജ് നരേയ്‌നാണ് ഛായാഗ്രഹണം


സമൂഹ മാധ്യമങ്ങളിൽ കൈയടി നേടി തണ്ണീര്‍മത്തന്‍ ദിനങ്ങളിലെ പുതിയ ഗാനം

വിനീത് ശ്രീനിവാസനും  മാത്യു തോമസും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മൂക്കുത്തി എന്ന ഹ്രസ്വചിത്രത്തിലൂടെ ശ്രദ്ധേയനായ ഗിരീഷ് എ ഡിയാണ് ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലെ പുതിയ ഗാനം. ശ്യാമ വര്‍ണ്ണരൂപിണി എന്നു തുടങ്ങുന്ന പരമ്പരാഗത ഗാനത്തിന്റെ വരികളില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടുകൊണ്ടാ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. പ്രദീപ് പള്ളുരുത്തിയാണ് ഗാനത്തിന്റെ ആലാപനം. മികച്ച പ്രതികരണമാണ് ഗാനത്തിന് ലഭിക്കുന്നത്. തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ജൂലൈ 26 മുതല്‍ തീയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.


ഇ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; പ്രധാന കഥാപാത്രമായി ജയസൂര്യ

മലയാളികളുടെ പ്രിയപ്പെട്ട മെട്രോമാൻ ഈ ശ്രീധരന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ശ്രീധരനായി ജയസൂര്യ. വി കെ പ്രകാശാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. സുരേഷ് ബാബുവാണ് ചിത്രത്തിനു വേണ്ടിയുള്ള തിരക്കഥ ഒരുക്കുന്നത്. അരുണ്‍ നാരായണനാണ് നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്. ഇന്ദ്രന്‍സും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. 1964 ലെ പാമ്പന്‍ പാലം പുനര്‍നിര്‍മ്മാണം മുതല്‍ കൊച്ചി മെട്രോ വരെ നീളുന്ന ഇ ശ്രീധരന്റെ ഔദ്യോഗിക ജീവിതകാലമാണ് ചിത്രത്തിന് പ്രമേയമാകുന്നത്.  സിനിമയുടെ ചിത്രീകരണം അടുത്ത ജനുവരിയിൽ ആരംഭിക്കുമെന്നാണ് സൂചന.



കാക്കിയിലും സുന്ദരിയായി ജ്യോതിക; ജാക്ക്പോട്ട് ട്രെയ്‌ലർ കാണാം 

ജ്യോതിക പ്രധാന കഥാപത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ജാക്ക്പോട്ട. ചിത്രത്തിൽ പോലീസ് ഓഫീസറായാണ് താരം വേഷമിടുന്നത്. രേവതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുണ്ട്. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. എസ് കല്യാണ്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ജാക്ക്‌പോട്ട്. സൂര്യയാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആക്ഷന്‍ കോമഡി എന്റര്‍ടെയ്‌നറാണ് ജാക്ക്‌പോട്ട് എന്ന സിനിമയെന്നാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ആനന്ദരാജ്, രാജേന്ദ്രന്‍, മന്‍സൂര്‍ അലിഖാന്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. അതേസമയം രാക്ഷസിയാണ് താരത്തിന്റേതായി സ്‌ക്രീനിൽ എത്തിയ അവസാന ചിത്രം. ചിത്രത്തിനും മികച്ച പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്.



പുതിയ ലുക്കിൽ മമ്മൂട്ടി; ശ്രദ്ധനേടി കാലസദൻ ഉല്ലാസ്

മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. രമേശ് പിഷാരടിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തില്‍ ഗാനമേള ഗായകനായ കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക്. ഗാനഗന്ധര്‍വ്വന്‍ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടിയിരിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ ജയനെയും ചിത്രത്തില്‍ കാണാം. ഗാനഗന്ധര്‍വ്വന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ക്കെ ചിത്രത്തിനുവേണ്ടിയുള്ള മമ്മൂട്ടിയുടെ ലുക്ക് ചലച്ചിത്രലോകത്ത് ശ്രദ്ധ ആകര്‍ഷിച്ചിരുന്നു.


മനോഹര വിരുന്നൊരുക്കി പട്ടാഭിരാമനിലെ ഗാനം

ജയറാം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം നിർവഹിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട്ടാഭിരാമൻ. ചിത്രത്തിലെ ഒരു മനോഹരഗാനമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്. ഉണ്ണി ഗണപതിയേ എന്ന് തുടങ്ങുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് കൈതപ്രമാണ്. എംജി ശ്രീകുമാറാണ് ആലാപനം. ആടുപുലിയാട്ടം, അച്ചായൻസ് എന്നീ ചിത്രങ്ങൾക്ക് ശേഷം ജയറാമും കണ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് പട്ടാഭിരാമൻ. പ്രധാനമായും തിരുവനന്തപുരം കേന്ദ്രമാക്കിയണ് സിനിമ ചിത്രീകരിക്കുന്നത്. ജയറാമിനൊപ്പം ഷീലു എബ്രഹാം, ജനാർദ്ദനൻ, മിയ ജോർജ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ബൈജു സന്തോഷ്, ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, രമേശ് പിഷാരടി, നന്ദു, സായികുമാർ, തമിഴ് നടൻ മഹീന്ദ്രൻ, പ്രജോദ് കലാഭവൻ, ഷംനാ കാസിം, പാർവതി നമ്പ്യാർ, ലെന, തെസ്‌നിഖാൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.


ചിരി നിറച്ച് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ

പ്രണയത്തിനും കുടുംബ ബന്ധങ്ങള്‍ക്കുമെല്ലാം പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുങ്ങുന്ന ചിത്രമാണ് ചില ന്യൂജെൻ നാട്ടുവിശേഷങ്ങൾ. ചിത്രം ഈ മാസം 26ന് തീയറ്ററുകളിലെത്തും. ചിരി നിറച്ചുകൊണ്ട് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍’ എന്ന സിനിമയുടെ ട്രെയ്‌ലറും അടുത്തിടെ പുറത്തെത്തിയിരുന്നു.ഈസ്റ്റ് കോസ്റ്റ് വിജയനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.അഖില്‍ പ്രഭാകരനാണ് ‘ചില ന്യൂജെന്‍ നാട്ടുവിശേഷങ്ങള്‍ എന്ന സിനിമയില്‍ നായക കഥാപാത്രമായെത്തുന്നത്. നെടുമുടി വേണു, സുരാജ് വെഞ്ഞാറമൂട്, ഹരീഷ് കണാരന്‍, ദിനേശ് പണിക്കര്‍, ജയകൃഷ്ണന്‍, നോബി, ബിജുക്കുട്ടന്‍, സാജു കൊടിയന്‍ എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായെത്തുന്നുണ്ട്. ശിവകാമി, സോനു എന്നീ രണ്ട് നായികമാരുമുണ്ട് ചിത്രത്തില്‍.


അമ്പിളി' സൂപ്പറാണ്; തരംഗമായി പുതിയ ചിത്രത്തിന്റെ ടീസർ

സൗബിന്‍ സാഹിര്‍ കേന്ദ്ര കഥാപാത്രമായി പുതിയ ചിത്രമെത്തുന്നു ‘അമ്പിളി’ എന്നാണ് ചിത്ത്രതിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍. പുതിയതായി പുറത്തെത്തിയ ടീസറും ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷ വര്‍ധിപ്പിക്കുന്നുണ്ട്. ടൊവിനോ തോമസ് നായകനായെത്തിയ ‘ഗപ്പി’ എന്ന ചിത്രത്തിനു ശേഷം ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘അമ്പിളി’. ഗപ്പി എന്ന സിനിമയിലൂടെ പ്രേക്ഷക പ്രീതി നേടിയ സംവിധായകനാണ് ജോണ്‍പോള്‍ ജോര്‍ജ്. അമ്പിളിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് സൗബിനെത്തുന്നത്. നടി പുതുമുഖമായ തന്‍വി റാം ആണ് ചിത്രത്തില്‍ നായികയായെത്തുന്നത്.


ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി മിഷന്‍ മംഗള്‍; ആകാംഷനിറച്ച് ട്രെയ്‌ലർ

ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. അക്ഷയ് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ജഗന്‍ ശക്തിയാണ് സംവിധാനം ചെയ്യുന്നത്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ. ചലച്ചിത്രലോകത്ത് ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയ്‌ലര്‍. ആകാംഷയും സസ്‌പെന്‍സും എല്ലാം ട്രെയ്‌ലറില്‍ ഇടം നേടിയിട്ടുണ്ട്. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഓഗസ്റ്റ് പതിനഞ്ചിന് മിഷന്‍ മംഗള്‍ എന്ന ചിത്രം തീയറ്ററുകളിലെത്തും.


ഗായകനായി ദുൽഖർ, ശ്രദ്ധ നേടി 'ഡിയർ കോമ്രേഡി'ലെ ടീസർ

വിജയ് ദേവരകൊണ്ട നായകനാവുന്ന എറ്റവും പുതിയ ചിത്രമാണ് ‘ഡിയര്‍ കോമ്രേഡ്’. ചിത്രത്തിലെ മറ്റൊരു ഗാനത്തിന്റെ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഈ ഗാനം ആലപിച്ചിരിക്കുന്നത് ദുൽഖർ സൽമാൻ ആണെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. മൂന്ന് ഭാഷകളിലായി എത്തുന്ന ചിത്രത്തിലെ ‘സഖാവേ’എന്ന് തുടങ്ങുന്ന ഗാനമാണ് ദുല്‍ഖര്‍ ആലപിച്ചിരിക്കുന്നത്. നാല് ഭാഷകളിലായി ചിത്രീകരിക്കപ്പെടുന്ന ചിത്രത്തിലെ മലയാളം വേർഷനിലാണ് ദുൽഖർ പാടുന്നത്. തമിഴില്‍ മക്കള്‍ശെല്‍വന്‍ വിജയ് സേതുപതിയാണ് കോമ്രേഡ് ഗാനമാലപിക്കുന്നത്.


ബിജു മേനോന്റെ 'ആദ്യരാത്രി' ഒരുങ്ങുന്നു

മലയാളികളുടെ ഇഷ്ടനായകനാണ് ബിജു മേനോൻ. ബിജു മേനോനെ നായകനാക്കി സംവിധായകന്‍ ജിബു ജേക്കബ്ബ് ഒരുക്കുന്ന പുതിയ ചിത്രമാണ് ആദ്യരാത്രി. വെള്ളിമൂങ്ങ’യ്ക്കു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്. ഷാരിസും ജെബിനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബിജിബാലാണ് സംഗീത സംവിധാനം. വട്ടക്കായലിന്റെ കുഞ്ഞോളങ്ങള്‍ തഴുകുന്ന ‘മുല്ലക്കര’ എന്ന കൊച്ചു ഗ്രാമത്തിലെ വിശേഷങ്ങള്‍ ഇവരിലൂടെ തുടങ്ങുന്നു എന്നു കുറിച്ചുകൊണ്ടാണ് സംവിധായകന്‍ ജിബു ജേക്കബ് പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.


ശാസ്ത്രജ്ഞരുടെ കഥ പറഞ്ഞ് മിഷൻ മംഗൾ; ശ്രദ്ധനേടി പോസ്റ്റർ

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് മിഷന്‍ മംഗള്‍. ഇന്ത്യയുടെ ചൊവ്വാ ദൗത്യം പ്രമേയമാക്കി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് . ജഗന്‍ ശക്തിയാണ്. ഐഎസ്ആര്‍ഒയുടെ മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്റെ കഥയാണ് മിഷന്‍ മംഗള്‍ എന്ന സിനിമയ്ക്ക് പ്രചോദനമായിരിക്കുന്നത്. അതേസമയം മാര്‍സ് ഓര്‍ബിറ്റല്‍ മിഷന്‍ പ്രൊജക്ടിന്റെ ഭാഗമായിട്ടുള്ള വനിതാ എഞ്ചിനിയര്‍മാര്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള ആദരവ് കൂടിയാണ് മിഷന്‍ മംഗള്‍ എന്ന സിനിമ എന്ന് അക്ഷയ് കുമാര്‍ വ്യക്തമാക്കുന്നു. വിദ്യാബാലന്‍, സോനാക്ഷി സിന്‍ഹ, തപ്‌സി, നിത്യ മേനോന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നു



സിനിമ ടിക്കറ്റിന് ഏർപ്പെടുത്തിയ അധിക നികുതി പിൻവലിച്ചു

സിനിമാ ടിക്കറ്റിന് അധിക വിനോദ നികുതി ഈടാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം താല്‍കാലികമായി പിന്‍വലിച്ചു. ഇതുപ്രകാരം സിനിമാ ടിക്കറ്റിന് ജിഎസ്ടി കൂടാതെ 10 ശതമാനം വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സര്‍ക്കാല്‍ തല്‍ക്കാലം നടപ്പാക്കില്ല. ഇതുസംബന്ധിച്ച് അഡീഷ്ണല്‍ ചീഫ് സെക്രട്ടറി രേഖാമൂലം പ്രത്യേക നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.സിനിമാ ടിക്കറ്റിനു ജിഎസ്ടിക്കു പുറമേ 10% വിനോദ നികുതി ഈടാക്കാനുള്ള തീരുമാനം സർക്കാർ തൽക്കാലം നടപ്പാക്കില്ല. ഇതു സംബന്ധിച്ചു പഞ്ചായത്ത്, നഗരകാര്യ ഡയറക്ടർമാർക്ക് അഡീഷനൽ ചീഫ് സെക്രട്ടറി രേഖാമൂലം നിർദേശം നൽകി.


‍കലിപ്പ് ലുക്കിൽ നിവിനും അജുവും

കലിപ്പ് ലുക്കിൽ നിവിനും അജുവുംശ്രദ്ധനേടി പുതിയ പോസ്റ്റർധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘ലൗ ആക്ഷന്‍ ഡ്രാമ. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ പോസ്റ്റര്‍. കലിപ്പ് ലുക്കിലുള്ള നിവിന്‍ പോളിയും അജു വര്‍ഗീസും ആണ് പോസ്റ്ററിലുള്ളത്. അതേസമയം സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി.ചിത്രത്തില്‍ മുഖ്യകഥാപാത്രങ്ങളായി എത്തുന്നത് നിവിന്‍ പോളിയും നയന്‍ താരയുമാണ്. അജു വര്‍ഗീസ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രംകൂടിയാണ് ലൗ ആക്ഷന്‍ ഡ്രാമ. അജു വര്‍ഗീസിനൊപ്പം വിശാല്‍ സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഷാന്‍ റഹ്മനാണ് ചിത്രത്തിലെ സംഗീത സംവിധായകന്‍. പ്രദീപ് വര്‍മ്മ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. വിവേക് ഹര്‍ഷനാണ് എഡിറ്റിങ് നിര്‍വ്വഹിക്കുന്നത്.



ബാക്കി "Aftermath" | Traffic Awareness Short Movie

നമ്മുടെ ആണ്കുട്ടികളുടെ കുതിപ്പുകൾ ജിവിതത്തിലേക്കുള്ള പടവുകളായി നമ്മുക്ക് കൈതാങ്ങാകട്ടെ ! അമിത വേഗത ആവേശമാണ് എന്നാൽ അതിലൂടെ ഉണ്ടാകുന്ന ദുരന്ത ഫലങ്ങൾ അത് ജീവിച്ചിരിക്കുന്നവരിൽ ഉണ്ടാക്കുന്ന മുറിവ്, ആ ജീവിച്ചിരിക്കുന്ന ബാക്കി ആയവരാണ് ചെറിയ തെറ്റിന്റെ വലിയ ശേഷിപ്പുകൾ.ഹരി ചെമ്മനാട് കഥയെഴുതി സംവിധാനം നിർവ്വഹിച്ച ട്രാഫിക്ക് അവയർനസ് സിനിമ നാളെ റിലീസ് ചെയ്യുകയാണ്. ഈ ചെറു സംരഭത്തെ എല്ലാവരും അകമഴിഞ്ഞ് കണ്ട് അഭിപ്രായങ്ങൾ പങ്ക് വയ്ക്കുമല്ലോ? ഹ്രസ്വ സിനിമ സിനിമ കാണുവാനായി നേതാവ് മീഡിയുടെ ഫേസ്ബുക് പേജും യൂട്യൂബ് ചാനലും ഇന്നുതന്നെ സബ്സ്ക്രൈബും ലൈകും ചെയുക . . . https://www.facebook.com/pg/Nethavudotcom-1438541216448460/posts/https://www.youtube.com/watch?v=sI_9sZHQa0Q&t=206s




​ചിത്രീകരണം പൂർത്തിയാക്കി ഇട്ടിമാണി ടീം; ലാലേട്ടൻ ഇനി 'ബിഗ് ബ്രദറി'ലേക്ക്

​മോഹന്‍ലാല്‍ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. നവാഗതരായ ജിബി ജോജു രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കി. ചിത്രത്തിൽ ടൈറ്റില്‍ കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ മോഹന്‍ലാലിന്റെ കാരക്ടര്‍ പോസ്റ്ററുകളും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം താരം തൃശൂര്‍ ഭാഷയുമായി എത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.’


തിരിച്ചുവരവിലും കൂടുതൽ സുന്ദരിയായി സംവൃത സുനിൽ

ബിജു മേനോനും സംവൃതാ സുനിലും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് സത്യം പറഞ്ഞാൽ വിശ്വസിക്കുവോ. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ‘അംബരം പൂത്തപോലെ’ എന്നാരംഭിക്കുന്ന ഗാനം കേള്‍വിയില്‍ ഏറെ പുതുമ പകരുന്നുണ്ട്. സുജേഷ് ഹരിയുടെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് വിശ്വജിത്താണ്. കെ എസ് ഹരിശങ്കറാണ് സംഗീതം ആലപിച്ചിരിക്കുന്നത്. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.


'വികൃതി'യൊരുക്കി സൗബിനും സുരാജും; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് ഫഹദ് 

ജൂനിയർ ആർട്ടിസ്റ്റായി സിനിമയിൽ എത്തി വെള്ളിത്തിരയിലെ തിരക്കുള്ള താരമായി മാറിയ താരമാണ് സൗബിൻ സാഹിർ. താരത്തിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. സൗബിനും സൂരജ് വെഞ്ഞാറമൂടും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് വികൃതി. ഫഹദ് ഫാസിൽ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ചത്. നവാഗതനായ എം.സി. ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബാബുരാജ്, ഭഗത് മാനുവല്‍, സുധി കോപ്പ, ഇര്‍ഷാദ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. അജീഷ് പി തോമസ് കഥയും തിരക്കഥയും എഴുതുന്ന ചിത്രത്തിന്‍റെ സംഭാഷണം ജോസഫ് വിജീഷ്, സനൂപ് എന്നിവര്‍ ചേര്‍ന്നാണ് രചിക്കുന്നത്.



കൗതുകമുണർത്തി ഗാനഗന്ധർവന്റെ പോസ്റ്റർ

രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഗാനഗന്ധർവൻ. മമ്മൂട്ടി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിലെ പുതിയു പോസ്റ്റാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധയാർശിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തിൽ ഒരു ഗാനമേള ടീമിന്റെ പോസ്റ്റർ എന്ന് മാത്രമേ തോന്നൂ. എന്നാൽ സൂക്ഷിച്ച് നോക്കുമ്പോളല്ലേ രസം മൈക്ക് പിടിച്ചുനിൽക്കുന്നത് മമ്മൂട്ടിയും സുരേഷ് കൃഷ്ണയും മനോജ് കെ ജയനടക്കമുള്ള താരങ്ങളാണ്.നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ അനൗൺസ്‌മെന്റ് ടീസറിനും മികച്ച പ്രതികരണമാണ് ലഭിച്ചത്.‘ഗാനമേള വേദികളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന കലാസദന്‍ ഉല്ലാസായാണ് മമ്മൂക്ക ചിത്രത്തിൽ എത്തുന്നത്. ചിത്രം ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകുന്ന കുടുംബ ചിത്രമാണ്. രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത് പിഷാരടിയും ഹരി പി നായരും ചേർന്നാണ്.


പ്രേക്ഷക ഹൃദയത്തിൽ ഇടം നേടി മമ്മൂട്ടിയും പിള്ളേരും 

പതിനേഴ് വയസ് കഴിഞ്ഞ് പതിനെട്ടാം വയസിലേക്ക് കടക്കുന്ന കുട്ടികളുടെ കഥ പറയുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു എഴുത്തുകാരനുപരി  നല്ലൊരു സംവിധാനകൻ എന്ന് കൂടി തെളിയിച്ചിരിക്കുകയാണ് ശങ്കർ രാമകൃഷ്ണൻ ഈ ചിത്രത്തിലൂടെ. തിരുവനന്തപുരം നഗരത്തിലെ രണ്ട് സ്കൂളിലെ കുട്ടികൾ തമ്മിൽ കാലാകാലങ്ങളായി വളർന്നുവരുന്ന പകയുടെയും ദേഷ്യത്തിന്റെയും കഥ പറയുന്ന ചിത്രമാണ്. സാധാരണക്കാരുടെ മക്കൾ പഠിക്കുന്ന മോഡൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ഇന്റർനാഷ്ണൽ സ്കൂളിലെ കുട്ടികളുടെ ജീവിതവും ചിത്രത്തിൽ പ്രതിഫലിക്കുന്നുണ്ട്. സമകാലീക വിദ്യാഭ്യാസ രീതികളോടും  പരീക്ഷാ സമ്പ്രദായത്തോടുമുള്ള എതിർപ്പും ചിത്രത്തിൽ തുറന്നുകാണിക്കുന്നുണ്ട്. എഴുപതിലധികം പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം പൃഥ്വിരാജും, ഉണ്ണി മുകുന്ദനും, ആര്യയുമൊക്കെ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്. ചിത്രത്തിലെ എടുത്തുപറയേണ്ട ഒന്ന് പുതുമുഖങ്ങളായി എത്തിയവരുടെ പ്രകടമാണ്. ഒപ്പം ക്യാമറക്കണ്ണുകളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്തിയ സുദീപ് ഇളമണ്ണത്തിന്റെ ദൃശ്യ മികവും. എന്തായാലും സ്ക്രിപ്റ്റിങ്ങിലെ ചില പോരായ്മകൾ ഒഴിച്ചുനിർത്തിയാൽ ചിത്രം രണ്ടര മണിക്കൂർ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുമെന്നുറപ്പാണ്.


ഗിന്നസ് പക്രുവിന്റെ ഫാൻസി ഡ്രസ്സ് തിയേറ്ററുകളിലേക്ക്; ടീസർ

മലയാളികളുടെ പ്രിയ താരം ഗിന്നസ് പക്രു ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് ചുവടുവെയ്ക്കുന്നു. ‘ഫാന്‍സി ഡ്രസ്സ്’ എന്നാണ് ഗിന്നസ് പക്രു ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പേര്. നവാഗതനായ രഞ്ജിത്ത് സ്‌കറിയ ആണ് ചിത്രത്തിന്റെ സംവിധായകന്‍. ജൂലൈ 19 ന് ചിത്രം തീയറ്ററുകളിലെത്തും. അതേസമയം ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ് ചിത്രത്തിന്റെ ടീസര്‍. ഫാന്‍സി ഡ്രസ്സ്’ ഒരു കോമഡി ചിത്രമാണ്. ചിത്രത്തില്‍ മൂന്നു നായകന്‍മാരും രണ്ട് നായികമാരുമാണുള്ളത്.മൂന്നു നായകന്മാരില്‍ ഒരാളെ ഗിന്നസ് പക്രു തന്നെയാണ് അവതരിപ്പിക്കുന്നത് എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്‍, ശ്വേത മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.



ഇൻ ദി ഗ്രേവ് ഒരു മനുഷ്യന്റെ അതിജീവനത്തിന്റെ കഥ ട്രൈലെർ റിലീസായി

​മതങ്ങളും​ സംസ്ക്കാരങ്ങളും​  യുദ്ധങ്ങളും​​ വർണ്ണവെറിയുമെല്ലാം ഇല്ലാത്തൊരു സംസ്ക്കാര ഭൂമിയിൽ  [ ഗ്രേവ് യാർഡ്] സ്നേഹിക്കുന്ന മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് 'IN THE GRAVE'     കഥയും തിരക്കഥയും നിർവ്വഹിച്ചിരിക്കുന്നത്​. ​ നിഷാദ് എം വൈയാണ് ക്യാമറ സനൂപ് എ എസും  നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു . ഇതിന്റെ എഡിറ്റിംഗ് ദിബിൻ ബാലനുമാണ്   നിർമ്മാണം സന്തോഷ് ടി.ജോസ്, പീതാംബരൻ, സനൂപ് എ.എസ്, ഫിഡിൽ തോമസ് , നിഷാദ് എം വൈയും ചേർന്ന് നിർവ്വഹിച്ചിരിക്കുന്നു.  ഇതിൽ അഭിനയിച്ചിരിക്കുന്നത് ആൽബർട്ട് കളരിക്കൽ, അനഘ ശർമ്മ വിൽസൻ, മീനാക്ഷി ടി എസ്, മാരൻ കീഴൂർ സൈറ അമ്പിളി അനിൽ നാഥൻ കെ.എസ് , ആന്റോ പുളിയമൺ മനു വർഗീസ് തുടങ്ങിയവരാണ്.     ആർട്ട് ദിനു ദേവസ്യ കുട്ടി, നാഥൻ കെ.എസ്, രാജു പള്ളിപ്പാട്ട് , വേലായുധൻ എം.കെ തുടങ്ങിയവർ , മേക്കപ്പ് നവീൻ പാപ്പച്ചൻ, നാഥൻ  സൗണ്ട് റിക്കോർഡിംഗ് വിഷ്ണു രാജ് ചലച്ചിത്രം, സൗണ്ട് മിക്സ്സിംഗ് അജയ് ജോയ് ,   ആൽഫ ലക്സ് ,ടിജോ തങ്കച്ചൻ ,   ഡി ഐ അർജുൻ ബാബു, തുടങ്ങിയവരും ഇതിന്റെ ട്രൈ ലർ  എഡിറ്റിംഗ്  വിഷ്ണു വിജയകുമാറും നിർവ്വഹിച്ചിരിക്കുന്നു.​ ​ ഇൻ ദി ഗ്രേവ് , നിഷാദിന്റെ കുറേ നാളത്തെ ആഗ്രഹത്തിന്റെയും കഷ്ടപ്പാടുകളുടേയും അവസാനം ഇന്ന് ആറ് മണിക്ക് ടൈയിലർ റിലീസായി ഒരു വ്യത്യസ്ത പ്രമേയത്തെയും വ്യത്യസ്ത അവതരണ രീതിയിലും ആണ് ഈ സിനിമാ പിൻതുടരുന്നത് സിനിമ പ്രേമികൾക്ക് വ്യത്യസ്ഥ അനുഭവം കാഴ്ചവയ്ക്കും എന്നതിൽ തർക്കമില്ല.  പുതിയ ഒരു ഫീച്ചർ ഫിലിംമിന്റെ അണിയറ പ്രവർത്തനങ്ങളിലാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു


ബാക്കി സി ഡി പ്രകാശനം

എത്ര ജീവിതങ്ങളാണ് റോഡിൽ പൊലിയുന്നത്. മക്കളെ നഷ്ടപ്പെടുന്ന അച്ഛനമ്മമാർ അച്ഛനെയും അമ്മയേയും നഷ്ടപ്പെടുന്ന മക്കൾ കുടുംബം മുഴുവൻഷ്ടപ്പെടുന്ന അവസ്ഥകൾ അങ്ങനെ എന്തൊക്കെയാണ് നാം ഓരോ ദിവസവും കേൾക്കുന്നത്. ഇതിന് ഒരറുതി വരുത്തണ്ടെ?. നാം ഓരോരുത്തരും വിചാരിച്ചാൽ മാത്രമെ ഈയവസ്ഥക്ക് ഒരു മാറ്റം വരുത്താൻ സാധിക്കുകയുള്ളു.ഈ ഒരു അവസ്ഥയെ ആധാരമാക്കി ഹരി ചെമ്മനാട് കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഒരു ചെറു സിനിമ നാളെ പ്രശസ്ത ചലചിത്ര ഗാനരചയിതാവ് ശ്രീ. സന്തോഷ് വർമ്മ, ത്രിപ്പൂണിത്തുറ എൻ. എം ഫുഡ് വേൾഡ് എ. സി ഹാളിൽ    ഞായറാഴ്ച രാവിലെ പത്തുമണിക്ക് നിർവ്വഹിക്കുന്നു. ഇതിന്റെ സംവിധായകൻ ഹരി ചെമ്മനാട് അനേക വർഷത്തെ നാടക അഭിനയരംഗത്തെ പ്രതിഭയാണ്. തൃപ്പൂണിത്തുറയാണ് സ്വദേശം


അമിതഭാരം കുറക്കാൻ ബീറ്റ്റൂട്ട്

​സാധാരണക്കാരെ കൂടുതലായും ബാധിക്കുന്ന ഒന്നാണ് അമിതഭാരം. അമിതഭാരം കുറയ്ക്കുന്നതിന് ഏറ്റവും ഉത്തമമായ ഒന്നാണ് ബീറ്റ്റൂട്ട്. ബീറ്റ് റൂട്ട് കറിയിൽ ചേർത്തോ, പച്ചയ്‌ക്കോ, പുഴുങ്ങിയോ ഒക്കെ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന ഒരു ഭക്ഷണമാണ്. ബീറ്റ് റൂട്ട് കഴിക്കുബോൾ വേഗം വയറു നിറഞ്ഞതായി തോന്നും. അതുകൊണ്ടുതന്നെ ബീറ്റ് റൂട്ട് കഴിച്ചാൽ അമിതമായി വലിച്ചുവാരി മറ്റൊന്നും കഴിക്കേണ്ടി വരില്ല.  ഇങ്ങനെ ഡയറ്റ് ബാലൻസ് ചെയ്തുകൊണ്ടുപോകാൻ ഇത് സഹായിക്കും. രക്തസമ്മർദം കുറയ്ക്കാൻ ഏറ്റവും അത്യുത്തമമായ ഒന്നാണ് ബീറ്റ്‌റൂട്ട്. ദിവസവും ഒരു കപ്പ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് കരൾസംബന്ധമായ രോഗം അകറ്റാനും രക്തസമ്മർദം കുറയ്ക്കാനും സഹായിക്കും. ധാരാളം പോഷക​ഗുണങ്ങളുള്ള ഒന്നാണ് ബീറ്റ്റൂട്ട്.


മണിക്കൂറിൽ 16 ലക്ഷത്തിലധികം കാഴ്ചക്കാരുമായി ​​കദരം കൊണ്ടന്റെ ട്രെയ്‌ലർ

ചിയാന്‍ വിക്രം ചിത്രം കദരം കൊണ്ടാന്റെ ട്രെയ്‌ലർ പുറത്തു വിട്ടു.. ഇതു വരെ കാണാത്ത വ്യത്യസ്ത ഗെറ്റപ്പിലാണ് വിക്രം ചിത്രത്തിലെത്തുന്നത്. ചിത്രത്തില്‍ ഇന്റര്‍പോള്‍ ഏജന്‍റായാണ് വിക്രം എത്തുന്നത്. വിക്രത്തിന്റെ 56-ാം ചിത്രമാണ് കദരം കൊണ്ടാന്‍. മികച്ച സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുന്ന ട്രെയിലർ ഇതിനോടകം 16 ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു.രാജേഷ് എം സെല്‍വ സംവിധാനം ചെയ്യുന്ന ചിത്രം കമലിന്റെ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് നിര്‍മ്മിക്കുന്നത്. ജൂലൈ 19 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.ഉലകനായകൻ കമൽഹാസനും ചിയാൻ വിക്രമും ഒന്നിക്കുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ.


​മനോഹരമായ ഒരു പ്രണയഗാനത്തിന് കൂടി സാക്ഷ്യം വഹിച്ച് മലയാളികൾ; ശ്രദ്ധനേടി ലൂക്കയിലെ ഗാനം

​പ്രിയതാരം ടൊവിനോ കേന്ദ്ര കഥാപാത്രമായെത്തുന്ന ലൂക്കയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വാനിൽ ചന്ദ്രിക എന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഗാനത്തിൽ നിതിൽ ജോർജും നീതു ബാലയുമാണ് എത്തുന്നത്.അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. ഒരു റൊമാന്റിക് എന്റര്‍ടെയ്‌നറാണ് ചിത്രം. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. നിമിഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം


​കൈയടി നേടി പൊറിഞ്ചു മറിയം ജോസിലെ ഗാനം

​ചെമ്പന്‍ വിനോദും ജോജു ജോർജും ഒരുമിച്ചെത്തുന്ന പുതിയ ചിത്രമാണ് പൊറിഞ്ചുമറിയംജോസ്’ ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്. പേരില്‍തന്നെ ഒരല്പം കൗതുകം ഒളിപ്പിച്ചുകൊണ്ടാണ് പുതിയ ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടത്തിയത്. ജോഷിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. നൈല ഉഷയും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നുണ്ട്. ചിത്രത്തിലെ ആദ്യ ഗാനം പുറത്തെത്തി. ചിത്രത്തിലെ ‘മനമറിയുന്നോള്…’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്. മികച്ച സ്വീകാര്യതയാണ് ഈ ഗാനത്തിന് ലഭിക്കുന്നതും. മനോഹരമായ താളംതന്നെയാണ് ഗാനത്തിന്റെ മുഖ്യ ആകര്‍ഷണം.


​സംവിധാനത്തിൽ നിന്നും നിർമ്മാണത്തിലേക്ക് ചുവടുവച്ച് ജൂഡ് ആന്റണി

​സംവിധാനത്തില്‍ നിന്നും ചലച്ചിത്ര നിര്‍മ്മാണ രംഗത്തേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി സംവിധായകനും നടനും അവതാരകനുമൊക്കെയായ ജൂഡ് ആന്റണി ജോസഫ്. ‘സ്വപനത്തില്‍ പോലും ഞാന്‍ കാണാത്ത ഒരു ഐറ്റം നടക്കാന്‍ പോകുന്നു’ എന്നു പറഞ്ഞുകൊണ്ട് തന്റെ നിര്‍മ്മാണ സംരംഭത്തെക്കുറിച്ച് ജൂഡ് ആന്റണി ജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായ ആന്റണി വര്‍ഗീസ് ആണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തുന്നത്. ജൂഡ് ആന്റണിയുടെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ച നിധീഷ് സഹദേവ് ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തെക്കുറിച്ചുള്ള കൂടുല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


സത്യം പറഞ്ഞാൽ വിശ്വസിക്കുവോ... ശ്രദ്ധേയമായി ടീസർ

വെള്ളിത്തിരയില്‍ ശ്രദ്ധേയനായ ബിജുമേനോനും മലാളികളുടെ പ്രിയ താരം സംവൃതാ സുനിലും പ്രധാന കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ‘സത്യം പറഞ്ഞാ വിശ്വസിക്കുവോ’. ചിത്രത്തിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ജി പ്രിജിത്താണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉര്‍വ്വശി തീയറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനനും അനീഷ് എം തോമസും രമാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. സജീവ് പാഴൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷാന്‍ റഹ്മാന്‍ ചിത്രത്തിനായി സംഗീതമൊരുക്കുന്നു. സംവൃതാ സുനിലിന്റെ മടങ്ങിവരവും പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.


​പുതിയ ലുക്കിൽ വിജയ് സേതുപതി; ​​ശ്രദ്ധേയമായി ലാബത്തിന്റെ ക്യാരക്ടർ പോസ്റ്റർ‌

​തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള കഥാപാത്രമാണ് വിജയ് സേതുപതി.  വിജയ് സേതുപതി പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ലാബം’. എസ് പി ജനനാഥനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലാബത്തിലെ വിജയ് സേതുപതിയുടെ കാരക്ടര്‍ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ ആകര്‍ഷിക്കുന്നത്. താടിയും മുടിയുമൊക്കെ നീട്ടിവളര്‍ത്തിയ ലുക്കാണ് താരത്തിന്റെതേ. ഒറ്റ നോട്ടത്തില്‍ വിജയ് സേതുപതിയാണെന്ന് തിരിച്ചറിയാന്‍ തന്നെ പ്രയാസം.‘ലാബം’ എന്ന ചിത്രത്തില്‍ വിജയ് സേതുപതി രണ്ട് വേഷത്തില്‍ എത്തുന്നുണ്ട്. പാക്കിരി എന്നാണ് താരം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. നീതിക്ക് വേണ്ടി പോരാടുന്ന കര്‍ഷക നേതാവിന്റെ കഥയാണ് ലാബം എന്ന ചിത്രത്തിന്റെ പ്രമേയം എന്നാണ് സൂചന. ശ്രുതി ഹാസന്‍ ശ്രീ രഞ്ജിനി എന്ന കഥാപാത്രമായി ചിത്രത്തിലെത്തുന്നുണ്ട്. 2020ല്‍ ചിത്രം തീയറ്ററുകളിലെത്തുമെന്നാണ് സൂചന.



സാൾട്ട് ആൻഡ് പെപ്പറിന് രണ്ടാം ഭാഗം; സംവിധാനം ബാബുരാജ്

​തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രം സാള്‍ട്ട് ആന്‍ഡ് പെപ്പർ രണ്ടാം ഭാഗം ഒരുങ്ങുന്നു.  ബ്ലാക്ക് കോഫി എന്ന സിനിമയുമായി. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന് സാള്‍ട്ട് ആന്‍ഡ് പെപ്പറില്‍ കുക്ക് ബാബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാബുരാജാണ് ബ്ലാക്ക് കോഫിയുടെ സംവിധാനം. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. ബ്ലാക്ക് കോഫി; ഒരു പ്രേമം ഉണ്ടാക്കിയ കഥ എന്ന ടാഗ് ലൈനോടെയാണ് ചിത്രം തീയറ്ററുകളിലേക്കെത്തുക. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ബാബുരാജ് തന്നെയാണ്.


​തണ്ണിമത്തൻ ദിനങ്ങളുമായി വിനീത് ശ്രീനിവാസൻ; ട്രെയ്‌ലർ കാണാം

​വിനീത് ശ്രീനിവാസനും മാത്യു തോമസും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ​​തണ്ണീർ മത്തൻ ദിനങ്ങൾ.ഏറെ കൗതുകമൊളിപ്പിച്ചുകൊണ്ട് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തിരിക്കുന്നത്.. ചിത്രത്തിൽ ഒരു അധ്യാപകന്റെ വേഷത്തിലാണ് വിനീത് എത്തുന്നത്. ജൂലൈ അവസാനത്തോടെ ചിത്രം തിയേറ്ററുകളിൽ എത്തും.പ്ലാൻ ജെ സ്റ്റുഡിയോസ് ഷെബിൻ ബെക്കർ പ്രൊഡക്ഷൻസ് എന്നിവയുടെ ബാനറിൽ ജോമോൻ ടി ജോൺ, ഷെബിൻ ബെക്കർ,ഷമീർ മുഹമ്മദ്‌ എന്നിവർ ചേർന്ന് നിർമ്മിച്ചു ഗിരീഷ് എ ഡി സംവിധാനം ചെയുന്ന ചിത്രമാണ് തണ്ണീർമത്തൻ ദിനങ്ങൾ


​അവാർഡിൽ തിളങ്ങി ഡോക്‌ടർ ബിജു ചിത്രം വെയിൽമരങ്ങൾ..

​ഇരുപത്തിരണ്ടാമത് ഷാങ്ഹായി അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ “ബെസ്റ്റ് ആർട്ടിസ്റ്റിക് അച്ചീവ്‌മെന്റ് പുരസ്‌കാരം കരസ്ഥമാക്കി ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഡോക്‌ടർ ബിജു ചിത്രം വെയിൽ മരങ്ങൾ. ലോകത്തെ ഏറ്റവും പ്രമുഖ ചലച്ചിത്ര മേളകളിലൊന്നായ ഷാങ്ഹായിലെ  പ്രധാന മത്സര വിഭാഗമായ ‘ഗോൾഡൻ ഗോബ്‌ലറ്റ് ‘ പുരസ്കാരം നേടിയ ചിത്രത്തിനൊപ്പം അവസാന നിമിഷം വരെ മത്സരിച്ച മികവുറ്റ ചിത്രത്തിന് ലഭിക്കുന്ന പുരസ്‌കാരമാണ് വെയിൽ മരങ്ങൾ സ്വന്തമാക്കിയത്. ഇതോടെ ഷാങ്ങ്ഹായ് ഫെസ്റ്റിവലിൽ ഏതെങ്കിലുമൊരു പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യൻ ചിത്രമെന്ന പ്രത്യേകതയും ഡോക്ടർ ബിജുവിന്റെ വെയിൽമരങ്ങൾ നേടി. ഇന്ദ്രൻസ്, സരിത കുക്കു, കൃഷ്ണൻ ബാലകൃഷ്ണൻ, പ്രകാശ് ബാരെ, മാസ്റ്റർ ഗോവർധൻ,അശോക് കുമാർ, നരിയാപുരം വേണു, മെൽവിൻ വില്യംസ്, എന്നിവരാണ് ചിത്രത്തിൽ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.


​ആകാംക്ഷ നിറച്ച് ​​ശുഭരാത്രി, ശ്രദ്ധേയമായി ട്രെയ്‌ലർ

​ദിലീപ് പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ശുഭരാത്രിയുടെ ട്രെയ്‌ലർ പുറത്തിറങ്ങി.ദിലീപും അനുസിത്താരയും ഒന്നിക്കുന്ന ചിത്രത്തിൽ തികച്ചും സാധാരണക്കാരനായ ഒരു കുടുംബനാഥനായാണ് ദിലീപ് എത്തുന്നത്. വ്യാസന്‍ കെപിയാണ് ശുഭരാത്രിയുടെ സംവിധായകന്‍.ഇത്തവണയും പുതുമയുളള ഒരു പ്രമേയം പറയുന്ന സിനിമയുമായാണ് സംവിധായകൻ എന്ന് സൂചിപ്പിക്കും വിധമാണ് ചിത്രത്തിന്റെ ട്രെയിലർ.നെടുമുടി വേണു, സായി കുമാര്‍, ഇന്ദ്രന്‍സ്, നാദിര്‍ഷ, അജു വര്‍ഗീസ്, ഹരീഷ് പേരടി, മണികണ്ഠന്‍, സൈജു കുറുപ്പ്, സുധീപ് കോപ്പ, സന്തോഷ് കീഴാറ്റൂര്‍, പ്രശാന്ത്, ശാന്തി കൃഷ്ണ, ആശ ശരത്, ഷീലു എബ്രാഹം, കെപിഎസി ലളിത, തെസ്‌നി ഖാന്‍ തുടങ്ങിയവരും ചിത്രത്തിൽ എത്തുന്നുണ്ട്


സിംഫണി സക്കറിയയുടെ കഥ പറഞ്ഞ് 'എവിടെ'; ട്രെയ്‌ലർ കാണാം.

​സിംഫണി സക്കറിയയുടെ കഥ പറഞ്ഞ് 'എവിടെ'; ട്രെയ്‌ലർ കാണാം..  കെ കെ രാജീവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് എവിടെ. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മനോജ് കെ ജയനും ആശാ ശരത്തുമാണ്. നിറയെ സസ്‌പെൻസും  ആകാംഷയും നിറച്ച ട്രെയ്‌ലർ നടനും സംവിധായകനുമായ പൃഥ്വിരാജ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. സുരാജ് വെഞ്ഞാറമൂട്, ബൈജു, പ്രേം പ്രകാശ്, കുഞ്ചന്‍, അനശ്വര രാജന്‍ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോബി സഞ്ജയ്മാരാണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. കൃഷ്ണന്‍ സി ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്നത്.



പുതിയ ലുക്കിൽ ടൊവിനോ; പള്ളിച്ചട്ടമ്പി വരുന്നു

താരം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘പള്ളിച്ചട്ടമ്പി’ എന്നാണ് ചിത്രത്തിന്റെ പേര്. ഡിജോ ജോസ് ആന്റണിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഗോകുലം ഗോപാലനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ‘കേരളത്തിന്റെ നവോത്ഥാന ചരിത്രം പറയാതെ വിട്ട ഒരു പ്രതിനായകന്റെ കഥ, നായകന്റെയും, പള്ളിച്ചട്ടമ്പി’ എന്ന ക്യാപ്ഷനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ആരാധകര്‍ക്കായി പങ്കുവച്ചത്.ടോവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’ സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടൊവിനോ തേമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന മറ്റൊരു ചിത്രമാണ് ലൂക്ക. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്.


​പുതിയ ലുക്കിൽ ഇന്ദ്രജിത്ത്; ​​'​​ആഹാ' ഒരുങ്ങുന്നു

​ജനപ്രിയ നടൻ ഇന്ദ്രജിത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ആഹാ. ബിബിന്‍ പോള്‍ സാമുവലിന്റെ ആദ്യ സംവിധാന സംരംഭമാണ് ‘ആഹാ’. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. വടം വലി പ്രമേയമാക്കിയാണ് ചിത്രം ഒരുക്കുന്നത്. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനാണ് ഇന്ദ്രജിത്ത് എന്ന താരം. സഹോദരന്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ, മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ലൂസിഫര്‍’ എന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടുന്ന, നിപാ വൈറസിനെ പ്രമയമാക്കി ആഷിഖ് അബു സംവിധാനം നിര്‍വ്വഹിക്കുന്ന ‘വൈറസ്’ ആണ് ഇന്ദ്രജിത്തിന്റേതായി തീയറ്ററുകളിലെത്തിയ അവസാന ചിത്രം.


​പാർവതി സംവിധായികയാകുന്നു

​ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയത്തിൽ ഇടം നേടിയ താരമാണ് പാർവതി തിരുവോത്ത്. താരം സംവിധായിക ആകുന്നുവെന്ന വാർത്തയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. സിനിമ സംവിധാനത്തെക്കുറിച്ച് നേരത്തെ ചിന്തിച്ച് തുടങ്ങിയതാണ്, തന്റെ പ്രിയ സുഹൃത്തും നടിയുമായ റിമ കല്ലിങ്കലുമായി താൻ ഇതിനെ കുറിച്ച് സംസാരിച്ചിട്ടുണ്ടെന്നും താരം വ്യക്തമാക്കി. തന്റെ ചിത്രത്തിൽ നായകനായി ആസിഫ് അലി എത്തണമെന്നാണ് ആഗ്രഹം. ദര്‍ശന രാജേന്ദ്രനും,നിമിഷയുമായിരിക്കും നായികമാരായി എത്തുകയെത്തുകയെന്നും താരം പറഞ്ഞു. പാർവതിയുടേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ആഷിഖ് അബു സംവിധാനം നിർവഹിച്ച വൈറസ്. ചിത്രത്തിൽ കമ്യൂണിറ്റി ഡോക്ടറായ അനു എന്ന കഥാപാത്രമായാണ് പാർവതി വേഷമിട്ടത്. അടുത്തിടെ  പുറത്തിറങ്ങിയ ഉയരെ എന്ന ചിത്രവും മികച്ച പ്രേക്ഷക പ്രതികരണം നേടിയിരുന്നു.


​ ​​'​​ശുഭരാത്രി'യുമായി ദിലീപ്; മികച്ച പ്രതികരണം നേടി ടീസർ

​ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന്‍ കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്.  ചിത്രത്തില്‍ കൃഷന്‍ എന്ന കഥാപാത്രമായാണ് ദിലീപ് എത്തുന്നത്. അനു സിത്താരയാണ് ചിത്രത്തിൽ നായികയായി വേഷമിടുന്നത്. നാദിർഷ, സിദ്ദിഖ്, ആശ ശരത്ത്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, സായ് കുമാര്‍, ഇന്ദ്രന്‍സ്, പരീഷ് പേരാടി, ഷീലു എബ്രഹാം, കെപിഎസി ലളിത, സ്വാസിക എന്നിവരും ചിത്രത്തില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ ടീസർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. മികച്ച പ്രതികരണമാണ് ഈ ടീസറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.


​​സസ്‌പെൻസും പ്രണയവും നിറച്ച് ​​​​ലൂക്കയുടെ ട്രെയ്‌ലർ

​ടൊവിനോ തോമസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ലൂക്ക. ചിത്രത്തിന്റെ ട്രെയ്‌ലറാണ് പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അഹാന കൃഷ്ണകുമാറാണ് ചിത്രത്തിലെ നായിക. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്ന് ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.


​കണ്ണുനനയിച്ച് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു ട്രെയ്‌ലർ

​ടൊവിനോ ചിത്രം 'ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു'വിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. സലീം അഹമ്മദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പത്തേമാരി എന്ന മമ്മൂട്ടി ചിത്രത്തിനു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു. റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിലെ ശബ്ദ സംവിധാനം. മധു അമ്പാട്ടാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ആദാമിന്റെ മകന്‍ അബു’ എന്ന സിനിമയിലൂടെയാണ് സലീം അഹമ്മദ് ചലച്ചിത്രസംവിധാന രംഗത്ത് ചുവടുവയ്ക്കുന്നത്. കഥാപ്രമേയം കൊണ്ടുതന്നെ സലീം അഹമ്മദിന്റെ ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യത നേടുന്നുണ്ട്. മമ്മൂട്ടിയെ നായകനാക്കി സലീം അഹമ്മദ് സംവിധാനം നിര്‍വ്വഹിച്ച പത്തേമാരി എന്ന ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.


​തരംഗമായി ഇക്കയുടെ ശകടത്തിന്റെ ട്രെയ്‌ലർ

​'ഇക്കയുടെ ശകട'ത്തിന്‍റെ പുതിയ ട്രെയ്‍ലര്‍ പുറത്തെത്തി. വെള്ളിയാഴ്ച തീയേറ്ററുകളില്‍ എത്താനിരിക്കെയാണ് പുതിയ ട്രെയ്‍ലര്‍ എത്തുന്നത്. അപ്പാനി ശരത്തും ഡിജെ തൊമ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൽ നിരവധി പുതുമുഖങ്ങളും അഭിനിയിക്കുണ്ട്. കോമഡി ഫാന്റസി ത്രില്ലര്‍ ഗണത്തിൽപ്പെടുന്ന ചിത്രമാണ് ഇക്കയുടെ ശകടമെന്നാണ് സൂചന.അതേസമയം കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് ട്രെയ്‌ലർ കണ്ടിരിക്കുന്നത്. എന്നാൽ അതിന് ശേഷം റിലീസ് ചെയ്ത ടീസർ ഏറെ വിവാദങ്ങൾക്കും വഴിതെളിച്ചിരുന്നു. പോപ്പസ് സിനിമാസാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രിന്‍സ് അവറാച്ചനാണ്.



​ബോളിവുഡിൽ അരങ്ങേറ്റം കുറിയ്ക്കാനൊരുങ്ങി ​​​​റോഷൻ മാത്യു

​യുവനായകന്മാരിൽ ശ്രദ്ധേയനായ റോഷൻ മാത്യു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിയ്ക്കാൻ ഒരുങ്ങുന്നു.അനുരാഗ് കശ്യപ് ചിത്രത്തിലൂടെയാണ് താരം ബോളിവുഡിൽ അരങ്ങേറ്റം കുറിക്കുന്നത്. ഗീതു മോഹൻദാസാണ് ഈ വിവരം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഗീതു സംവിധാനം ചെയ്ത മൂത്തോൻ എന്ന ചിത്രത്തിൽ റോഷൻ അഭിനയിച്ചിരുന്നു.  മൂത്തോന് വേണ്ടി ഹിന്ദി സംഭാഷണങ്ങൾ തയാറാക്കിയിരിക്കുന്നത് അനുരാഗ് കശ്യപാണ്.അതേസമയം ഗീതു മോഹൻദാസ് നിവിൻ പോളിയെ നായകനാക്കി ചിത്രീകരിച്ച സിനിമയാണ് മൂത്തോൻ. ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച ശേഷമേ ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തു.പതിനാലുകാരനായ പയ്യൻ  തന്റെ സഹോദരനെത്തേടി പുറപ്പെടുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ധാരാളം വൈകാരികത നിറഞ്ഞ രംഗങ്ങള്‍ ചിത്രത്തിലുട നീളമുണ്ട്. മൂത്തോന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഗീതുവിന്റെ ഭര്‍ത്താവ് രാജീവ് രവിയാണ്.   


​​മണി സാറായി മമ്മൂക്ക - ഉണ്ട നാളെ തിയേറ്ററുകളിലേക്ക്

​മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രം നാളെ തീയറ്ററുകളിലെത്തും. തിയേറ്ററിൽ എത്തുന്നതിന് മുമ്പായി ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രീകരണസമയത്തെ രസകരമായ നിമിഷങ്ങൾ കൂട്ടിച്ചേർത്താണ് പുതിയ വീഡിയോ തയാറാക്കിയിരിക്കുന്നത്നിരവധി താരനിരകള്‍ തന്നെ ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അണിനിരക്കുന്നുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ദിലീഷ് പോത്തന്‍ , ലുക്ക്മാന്‍, സുധി കോപ്പ എന്നിവര്‍ ഉണ്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി വേഷമിടുന്നുണ്ട്. ഉണ്ട എന്ന സിനിമയില്‍ മണി സാര്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി എത്തുന്നത്.  ഖാലിദ് റഹമാന്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്..


​നയൻതാര ചിത്രത്തിന്റെ റിലീസ് തടഞ്ഞ് മദ്രാസ് കോടതി

​തെന്നിന്ത്യൻ താരം ​​നയൻ താരയുടെ ഏറ്റവും പുതിയ ചിത്രം കൊലൈയുതിർ കാലതിന്റെ റിലീസ് തടഞ്ഞ് കോടതി.ചിത്രീകരണം പൂർത്തിയായ ചിത്രം ഈ  വെള്ളിയാഴ്ച റിലീസ് ചെയ്യാനിരിക്കെയാണ് ചിത്രത്തിന്റെ റിലീസ് തടഞ്ഞ് കോടതി വിധിവന്നത്. ചിത്രത്തിന്റെ പേരിനെച്ചൊല്ലിയുള്ള പകർപ്പാവകാശ തർക്കത്തെ തുടർന്നാണ് മദ്രാസ് ഹൈക്കോടതി സിനിമയുടെ ചിത്രീകരണം താൽകാലികമായി തടഞ്ഞുകൊണ്ടുള്ള വിധി പ്രഖ്യാപിച്ചത്. അന്തരിച്ച തമിഴ് എഴുത്തുകാരൻ സുജാത രംഗരാജന്റെ നോവലിന്റെ പേരാണ് കൊലൈയുതിർ കാലം. നോവലിന്റെ ഇതിവൃത്തം ആസ്പദമാക്കിയാണ് ചിത്രവും ഒരുക്കിയിട്ടുള്ളത്.   ഈ മാസം 21-ന് വീണ്ടും കേസ് പരിഗണിക്കുമ്പോൾ എതിർസത്യവാങ്മൂലം സമർപ്പിക്കാൻ നിർമ്മാതാക്കളോട് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. സംവിധായകൻ ചക്രി ടോലേട്ടി തിരക്കഥയും സംവിധാനവും ഒരുക്കിയ ചിത്രമാണ് ‘കൊലൈയുതിർ കാലം’.


​സസപെൻസ് നിറച്ച് അരുവം; ശ്രദ്ധേയമായി ടീസർ

​സിദ്ധാര്‍ത്ഥ് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് അരുവം. സിനിമ പ്രേമികൾക്കിടയിൽ ശ്രദ്ധേയമാവുകയാണ് ചിത്രത്തിന്റെ ടീസര്‍.നിറയെ  സസ്‌പെന്‍സ് നിറച്ചാണ് ചിത്രത്തിന്റെ ടീസര്‍ ഒരുക്കിയിരിക്കുന്നതും. സായി ശേഖറാണ് അരുവം എന്ന സിനിമ സംവിധാനം ചെയ്യുന്നത്.  ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് അരുവമെന്നാണ് സൂചന.അതേസമയം കാര്‍ത്തിക് ക്രിഷിന്റെ സെയ്ത്താന്‍ കാ ബച്ചായിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചികൊണ്ടിരിക്കുകയാണ്. മിലിന്ദ് റാവു സംവിധാനം നിര്‍വ്വഹിച്ച ‘അവള്‍’ എന്ന സിനിമയാണ് സിദ്ധാര്‍ കേന്ദ്ര കഥാപാത്രമായി തീയറ്ററുകളിലെത്തിയ അവസാന ഹൊറര്‍ ചിത്രം. കമ്മാര സംഭവം എന്ന മലയാള ചിത്രത്തിലും സിദ്ധാര്‍ത്ഥ് പ്രധാന കഥാപാത്രമായി എത്തിയിരുന്നു.


മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് സേതുപതി

മലയാളത്തിൽ അരങ്ങേറ്റം കുറിച്ച് സേതുപതി; ഫസ്റ്റ് ലുക്ക് പോസ്റ്റർ ഏറ്റെടുത്ത് ആരാധകർഅഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തത കൊണ്ടും തൊട്ടതെല്ലാം പൊന്നാക്കുന്ന നടനാണ് വിജയ് സേതുപതി. മക്കള്‍ സെല്‍വന്‍ എന്നാണ് ആരാധകര്‍ അദ്ദേഹത്തെ സ്‌നേഹപൂര്‍വ്വം വിളിക്കുന്നതുപോലും. വിജയ് സേതുപതി മലയാളത്തിലേക്ക് എത്തുന്നുവെന്ന വാർത്ത ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിച്ചതും. മർക്കോണി മത്തായി എന്ന ചിത്രത്തിലൂടെയാണ് സേതുപതി മലയാളത്തിലേക്ക് അരങ്ങേറ്റം കുറിയ്ക്കുന്നത്. മലയാളികളുടെ പ്രിയതാരം ജയറാമിനൊപ്പമാണ് വിജയ് സേതുപതിയുടെ അരങ്ങേറ്റം.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും പുറത്തിറങ്ങി. പരസ്യചിത്രങ്ങളുടെ സംവിധാനത്തിലൂടെ ശ്രദ്ധേയനായ സനില്‍ കളത്തില്‍ കഥയെഴുതി സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് ‘മാര്‍ക്കോണി മത്തായി’. സത്യം സിനിമാസിന്റെ ബാനറില്‍ എ ജി പ്രേമചന്ദ്രനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ആത്മിയ ചിത്രത്തില്‍ നായിക കഥാപാത്രമായെത്തുന്നു. അജു വര്‍ഗീസ്, ഹരീഷ് കണാരന്‍, സിദ്ധാര്‍ത്ഥ് ശിവ, സുധീര്‍ കരമന, കലാഭവന്‍ പ്രജോദ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


​​അഭിമന്യുവിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; ​​നാൻ പെറ്റ മകൻ

​മലയാളികൾക്ക് അത്രപെട്ടെന്നൊന്നും മറക്കാനാവാത്ത മുഖമാണ് അഭിനമ്യുവിന്റേത്. അഭ്യുമന്യുവിന്റെ തീരാനഷ്ടത്തിന്റെ ഓര്‍മ്മപ്പെടുത്തലുമായി എത്തുന്ന പുതിയ ചിത്രമാണ് നാൻ പെറ്റ മകൻ. സജി എസ് പാലമേൽ സംവിധാനവും തിരക്കഥയും തയാറാക്കിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രത്തിലെ ഗാനങ്ങളും പോസ്റ്ററുകളും നേരത്തെതന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ബാലതാരമായി ചലച്ചിത്ര രംഗത്തെത്തിയ മിനോണ്‍ ജോണ്‍ ആണ് വെള്ളിത്തിരയില്‍ അഭിമന്യു എന്ന കഥാപാത്രമായി വേഷമിടുന്നത്. ശ്രീനിവാസനും ഇന്ദ്രന്‍സും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. സീമ ജി നായരാണ് ‘നാന്‍ പെറ്റ മകന്‍’ എന്ന ചിത്രത്തില്‍ അഭിമന്യുവിന്റെ അമ്മയായി വേഷമിടുന്നത്. റെഡ് സ്റ്റാര്‍ മൂവീസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മ്മാണം


ചരിത്ര പുരുഷനായി വീണ്ടും മമ്മൂക്ക

മാമാങ്കം ഒരുങ്ങുന്നു മമ്മൂട്ടി ആരാധകർ കാത്തിരിക്കുന്ന മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. എം പത്മകുമാര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമാണ് മാമാങ്കം. വള്ളുവനാട്ടിലെ  വില്ലാളി വീരന്മാരായ ചാവേറുകളുടെ കഥ പറയുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിൽ ഉണ്ണി മുകുന്ദനും ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മമ്മൂട്ടിയുടെ കരിയറിലെതന്നെ ഏറ്റവും മുതൽമുടക്കുള്ള ചിത്രം നിർമിക്കുന്നത് കാവ്യ ഫിലിംസിന്റെ ബാനറിൽ വേണു കുന്നമ്പിള്ളിയാണ്.



​ശ്രദ്ധനേടി ഗോകുലിന്റെ പുതിയ ചിത്രം 'ഉൾട്ട'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

​ചലച്ചിത്ര രംഗത്ത് ശ്രദ്ധേയനായ ഗോകുല്‍ ​​സുരേഷ് കേന്ദ്ര കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ഉള്‍ട്ട’. തിരക്കഥാകൃത്തായ സുരേഷ് പൊതുവാളാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അനുശ്രീയും പ്രയാഗ മാര്‍ട്ടിനും ചിത്രത്തില്‍ നായികാ കഥാപാത്രങ്ങളായെത്തുന്നു. രമേശ് പിശാരടി, രഞ്ജി പണിക്കര്‍, കലാഭവന്‍ ഷാജോണ്‍, സിദ്ദിഖ്, ഝാഫര്‍ ഇടുക്കി, ഡാനിയേല്‍ ബാലാജി, ശാന്തികൃഷ്ണ, കെ പി എ സി ലളിത, മഞ്ജു മറിമായം, തെസ്‌നി ഖാന്‍, ആര്യ, സുരഭി എന്നിവരും ഉള്‍ട്ട എന്ന സിനിമയില്‍ വിത്യസ്ത കഥാപാത്രങ്ങളായി എത്തുന്നുണ്ട്.


​ശ്രദ്ധേയമായി കോളാമ്പിയുടെ ട്രെയ്‌ലർ

​നിത്യാ മേനോൻ നായികയായി എത്തുന്ന പുതിയ ചിത്രമാണ് കോളാമ്പി. ടി കെ രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ചിത്രം നിർമ്മിക്കുന്നത് രൂപേഷ് ഓമനയാണ്. കോളാമ്പി മൈക്ക് നിരോധിച്ചതിനെത്തുടർന്ന് ജീവിതം വഴിമുട്ടിയവരുടെ കഥ പറയുന്ന ചിത്രമാണ് കോളാമ്പി. ചിത്രത്തിൽ രഞ്ജി പണിക്കർ, ദിലീഷ് പോത്തൻ, രോഹിണി തുടങ്ങി നിരവധി താരനിരകൾ അണിനിരക്കുന്നുണ്ട്.ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം സംവിധായക രംഗത്തേക്ക് ടി കെ രാജീവ് കുമാർ എത്തുന്ന ചിത്രത്തിനായി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ


​​​ സിനിമയെ സ്നേഹിച്ച യുവാവിന്റെ കഥ പറഞ്ഞ് ഷിബു; തരംഗമായി ട്രെയ്‌ലർ

​കാര്‍ത്തിക് രാമകൃഷ്ണനും അഞ്ജു കുര്യനും പ്രധാന   കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് ഷിബു. തീയേറ്റർ ജോലിക്കാരനായ അച്ഛനിലൂടെ സിനിമയെ സ്നേഹിച്ചു തുടങ്ങുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ‘ഷിബു’വിന്റെ മുഖ്യ പ്രമേയം. ഇഷ്ടനടനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ ചെയ്യണമെന്നതാണ് ഈ ചെറുപ്പക്കാരന്റെ ഏറ്റവും വലിയ ആഗ്രഹവും. വെള്ളിത്തിരയിലേക്ക് എത്താൻ ഒരുങ്ങുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ഹാസ്യ താരം ബിജുക്കുട്ടനും ഷിബു എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. പ്രണീഷ് വിജയനാണ് ഷിബു എന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നര്‍മ്മവും പ്രണയവുമെല്ലാം ഇടകലർത്തിക്കൊണ്ടാണ് ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നതും.


​തിയേറ്ററുകളെ ഇളക്കിമറിയ്ക്കാൻ തൊട്ടപ്പനും തമാശയും തിയേറ്ററുകളിലേക്ക്

​വിനായകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍’. തൊട്ടപ്പന്‍ നാളെ തീയറ്ററുകളിലെത്തും. ദിലീഷ് പോത്തനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്. ഫ്രാന്‍സിസ് നൊറോണയുടെ ‘തൊട്ടപ്പന്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഷാനവാസ് പുതിയ ചിത്രമൊരുക്കുന്നത്. വിനയ് ഫോര്‍ട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. ചിത്രവും നാളെ തീയേറ്ററുകൾ കീഴടക്കാൻ എത്തും. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും നിര്‍മ്മാതാക്കളായി എത്തുന്ന ചിത്രം എന്ന പ്രത്യേകതയും ‘തമാശ’യ്ക്കുണ്ട്. നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്.


​മധുരരാജ' നൂറ് കോടി ക്ലബിൽ

​മലയാളി പ്രേക്ഷകർ ഇരുകൈകളും നീട്ടി സ്വീകരിച്ച ചിത്രം മധുരരാജ. ഇപ്പോഴിതാ ചിത്രം നൂറ് കോട് ക്ലബില്‍ കടന്നിരിക്കുന്നു എന്ന വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 104 കോടിയാണ് മധുരരാജ ഇതിനോടകം തന്നെ ആഗോള തലത്തില്‍ നേടിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ‘പോക്കിരാജ’യക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത തന്നെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. വൈശാഖാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മമ്മൂട്ടിക്ക് ഒപ്പം തമിഴ് നടന്‍ ജയയും ചിത്രത്തിലെത്തുന്നുണ്ട്. ‘മധുരരാജ’യില്‍ ഒരു മുഴുനീള കഥാപാത്രമായാണ് ജയ് എത്തുന്നത്. ഉദയ് കൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയൊരുക്കുന്ന ഫാമിലി എന്റര്‍ടെയിനറാണ് ‘മധുരരാജ’. നര്‍മ്മവും പ്രണയവും ആക്ഷനുമെല്ലാം കോര്‍ത്തിണക്കിക്കൊണ്ടാണ് മധുരരാജ തിയേറ്ററിൽ എത്തിയത്. പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്ത ചിത്രം കൂടിയാണ് ‘മധുരരാജ’.


​ആടുതോമയുടെ ഓർമകളുമായി തൊട്ടപ്പന്റെ ടീസർ

​വിനായകൻ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തൊട്ടപ്പന്‍. ചിത്രത്തിന്റെ ടീസറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.പഴയകാല തീയറ്ററുകളിലെ സിനിമ പ്രദര്‍ശനവും, തീയറ്ററിലെ ചെറിയൊരു പ്രശ്നവുമാണ് ടീസറില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതേസമയം കാഴ്ചക്കാരനെ ‘സ്ഫടികം’ എന്ന മോഹന്‍ലാല്‍ ചിത്രത്തിന്‍റെ ഓർമ്മകളിലേക്കും കൊണ്ടെത്തിക്കുകയാണ്ഷാനവാസ് ബാവുക്കുട്ടിയാണ് ‘തൊട്ടപ്പന്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ലീല സന്തോഷിന്റെ കരിന്തണ്ടന് പിന്നാലെ വിനായകന്‍ വീണ്ടും നായകനാവുന്ന ചിത്രം എന്ന പ്രത്യേകതയും ‘തൊട്ടപ്പന്‍’ എന്ന സിനിമയ്ക്കുണ്ട്. തൊട്ടപ്പന്‍റെ ടീസര്‍.ചിത്രത്തില്‍ നായികയായെത്തുന്നത് പുതുമുഖ താരമായ പ്രിയംവദയാണ്. റോഷന്‍ മാത്യു, ലാല്‍, മനോജ് കെ. ജയന്‍, രഘുനാഥ് പലേരി, സുനില്‍ സുഖദ, ബിനോയ് നമ്പാല, മനു ജോസ്, മാസ്റ്റര്‍ ഡാവിഞ്ചി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്


പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും  ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ 

പട'യൊരുക്കി കുഞ്ചാക്കോയും വിനായകനും  ജോജുവും പിന്നെ ദിലീഷ് പോത്തനും; ചിത്രം ഉടൻ വിനായകന്‍, ജോജു ജോര്‍ജ്, ദിലീഷ് പോത്തന്‍, കുഞ്ചാക്കോ ബോബന്‍ എന്നി മലയാളത്തിന്റെ പ്രിയതാരങ്ങൾ ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പട. കെ എം കമല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രമാണ് പട. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തെ നടുക്കുകയും വലിയ ചര്‍ച്ചകള്‍ക്ക് വഴിതിരിക്കുകയും ചെയ്ത ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് സൂചന. സമീര്‍ താഹിറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കുഞ്ചാക്കോ ബോബനാണ് ഈ വിശേഷം ആരാധകരുമായി സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. അഭിനയമികവുകൊണ്ട് വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന പ്രേക്ഷകരുടെ പ്രിയ താരങ്ങള്‍ ഒന്നിക്കുന്ന ചിത്രത്തിൽ വിരിയുന്ന അത്ഭുതമെന്തായിരിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.


​പ്രേക്ഷക ഹൃദയം കീഴടക്കി ​​ഗാംബ്ലറിലെ ഗാനം

​ആന്‍സണ്‍ പോൾ നായകനായി എത്തുന്ന  ചിത്രം ദി ഗാംബ്ലറിലെ പുതിയ ഗാനം പുറത്തിറങ്ങി. മനോഹരമായ തീരം തേടും എന്നു തുടങുന്ന പ്രണയഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്.  ചിത്രത്തിന്റെ ട്രെയ്‌ലറിനും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. നടന്‍ ദുല്‍ഖര്‍ സല്‍മാൻ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്. യൂട്യൂബിൽ തരംഗം സൃഷ്ടിച്ച ട്രെയിലര്‍  ഇതിനോടകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടിരിക്കുന്നത്. ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ട്രൂലൈന്‍ സിനിമയുടെ ബാനറില്‍ തങ്കച്ചന്‍ ഇമ്മാനുവല്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം പ്രകാശ് വേലായുധനാണ്. മണികണ്ഠന്‍ അയ്യപ്പയാണ് സംഗീതം. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. ചിത്രം മെയ് 17ന് തിയേറ്ററുകളില്‍ റിലീസ് ചെയ്യും.


​ഫ്രീക്കൻ മുത്തച്ഛനായി ജയറാം; ആവേശമായി ​​ഗ്രേറ്റ് ഫാദറിന്റെ ട്രെയ്‌ലർ

​ജയറാമിനെ നായകനാക്കി അനീഷ് അൻവർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ്​​ മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കിയിരിക്കുന്നത്. നിറയെ തമാശകളും സസ്‌പെൻസും ഇമോഷന്സും നിറച്ചതാണ് ചിത്രത്തിന്റെ ട്രെയ്‌ലർ.ബാബുരാജ്, ഉണ്ണി മുകുന്ദൻ, പിഷാരടി, മല്ലിക സുകുമാരൻ, ധർമ്മജൻ ബോൾഗാട്ടി, വിജയ രാഘവൻ, ബൈജു, ഹരീഷ് കണാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷമിടുന്ന ചിത്രം ഒരു സാധാരണ കുടുംബത്തിലെ കൊച്ചുമകനും മുത്തച്ഛനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് പറയുന്നത്. ഷാനി ഖാദർ തിരക്കഥ തയാറാക്കുന്ന ചിത്രം ബഷീറിന്റെ പ്രേമലേഖനത്തിന് ശേഷം അൻവർ റഷീദ് ഒരുക്കുന്നതാണ്.


​​ പ്രണയാർദ്രനായ് ടൊവിനോ; ശ്രദ്ധേയമായി ലൂക്കയുടെ ഫസ്റ്റ് ലുക്ക്

​ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘​​ലൂക്ക’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. അഹാന കൃഷ്ണയാണു ടൊവിനോയുടെ നായികയായി ചിത്രത്തിലെത്തുന്നത്. കലാകാരനും ശില്പിയുമായ ലൂക്ക എന്ന വ്യക്തിയുടെ കഥ പറയുന്ന ചിത്രമാണ് ലൂക്ക. അരുണ്‍ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. അരുണും മൃദുല്‍ ജോര്‍ജും ചേര്‍ന്നാണ്  ‘ലൂക്ക’യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്..നിമിഷ രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. നിഖില്‍ വേണു എഡിറ്റിങും നിര്‍വ്വഹിക്കുന്നു. സൂരജ് എസ് കുറുപ്പാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. സ്റ്റോറീസ് ആന്‍ഡ് തോട്ട്‌സിന്റെ ബാനറില്‍ ലിന്റോ തോമസും പ്രിന്‍സ് ഹുസൈനും ചേര്‍ന്നാണ് നിര്‍മ്മാണം.കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ലൂസിഫറിലെയും ഉയരെ എന്ന ചിത്രത്തിലെയും ടോവിനോയുടെ കഥാപാത്രങ്ങൾക്ക് വലിയ പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു, അഭിനയം കൊണ്ട് മറ്റൊരു ലോകം തന്നെ സൃഷ്ടിക്കുന്ന നടനാണ് ടൊവിനോ. സലീം അഹമ്മദും ടൊവിനോയും ഒന്നിക്കുന്ന ആൻഡ് ദി ഓസ്‌കാറാണ് അടുത്തതായി റിലീസിനൊരുങ്ങുന്ന ടൊവിനോ ചിത്രം.


​സിനിമയിലേക്ക് തിരിച്ചുവരാൻ ഒരുങ്ങി പൂർണിമ; ആശംസകളുമായി ഇന്ദ്രജിത്ത്

​നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ‘വൈറസ്’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവ് നടത്തുകയാണ് പൂർണ്ണിമ ഇന്ദ്രജിത്. പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ പൂർണ്ണിമയ്ക്ക് ആശംസയുമായി എത്തുകയാണ് ഭർത്താവും നടനുമായ ഇന്ദ്രജിത്. പൂർണിമയുടെ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തുകൊണ്ടാണ് ഇന്ദ്രജിത് പൂർണിമയ്ക്ക് ആശംസകൾ നേർന്നത്.രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്. എല്ലാ കാലത്തും പ്രകൃതിയാണ് നമുക്ക് എതിരെ തിരിഞ്ഞത്’ എന്ന ഏര്‍ണസ്റ്റ് ഷാക്കള്‍ട്ടണിന്റെ വരികള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു പോസ്റ്ററും നേരത്തെ പുറത്തുവിട്ടിരുന്നു. ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ്  വൈറസിന്റെ നിര്‍മ്മാണം.


​​പാട്ടിന് ചുവടുവെച്ച് കുമ്പളങ്ങി ടീംസ്

​പ്രമേയത്തില്‍ തന്നെ വിത്യസ്തത പുലര്‍ത്തിക്കൊണ്ട് തീയറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകനുമായി ഏറെ അടുത്തു നിന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. ചിത്രം റിലീസ് ചെയ്ത് 100 ദിവസങ്ങൾ പിന്നിടുമ്പോൾ ചിത്രത്തിന്റെ വിജയാഘാഷങ്ങളുടെ ചിത്രങ്ങളും വീഡിയോകളുമാണ് സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ആഘോഷവേളകളിൽ എല്ലാം മറന്ന് കുട്ടികളുടെ പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന കുമ്പളങ്ങി ടീം സിന്റെ വീഡിയോയാണ് വൈറലാകുന്നത്.മധു സി നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കുമ്പളങ്ങി നൈറ്റ്‌സ്’. ശ്യാം പുഷ്‌കറും ദിലീഷ് പോത്തനും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇരുവരുടെയും കൂട്ടുകെട്ടില്‍ നിര്‍മ്മിക്കപ്പെടുന്ന ആദ്യ ചിത്രംകൂടിയാണിത്. വര്‍ക്കിങ് ക്ലാസ് ഹീറേയുമായി ചേര്‍ന്ന് ഫഹദ് ഫാസില്‍ ആന്റ് ഫ്രണ്ട്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഫഹദ് ഫാസില്‍, സൗബിന്‍ സാഹിര്‍, ഷെയ്ന്‍ നിഗം, ശ്രീനാഥ് ഭാസി, എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു ഫാമിലി ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണ് കുമ്പളങ്ങി നൈറ്റ്‌സ്. ചിത്രത്തിലെ ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്


​ശ്രദ്ധേയമായി ​​തമാശയുടെ ടീസർ

​വിനയ് ഫോർട്ട് കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘തമാശ’. മികച്ച പ്രേക്ഷക സ്വീകാര്യത നേടുകയാണ് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസർ. ചിത്രത്തിൽ തികച്ചും വിത്യസ്തമായ ഗെറ്റപ്പിലാണ് വിനയ് ഫോര്‍ട്ട്  പ്രത്യക്ഷപ്പെടുന്നത്. ദിവ്യ പ്രഭയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്.നവാഗതനായ അഷ്‌റഫ് ഹംസയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. സമീര്‍ താഹിറും ലിജോ ജോസ് പെല്ലിശ്ശേരിയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തമാശ’ എന്ന ചിത്രത്തില്‍ ഒരു കോളേജ് അധ്യാപകന്റെ കഥാപാത്രത്തെയാണ് വിനയ് ഫോര്‍ട്ട് അവതരിപ്പിക്കുന്നത്. സമീര്‍ താഹിറാണ് ചിത്രത്തിനു വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രം വിതരണത്തിനെത്തിക്കുന്നത്. റെക്‌സ് വിജയനും സുഷിന്‍ ശ്യാമും മ്യൂസിക് പ്രൊഡക്ഷന്റെ ഭാഗമായും ചിത്രത്തിന്റെ അണിയറയിലെത്തുന്നു. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗാനങ്ങൾക്കും നേരത്തെ മികച്ച പ്രതികരണം ലഭിച്ചിരുന്നു


മാർഗംകളിക്കാരനായി മോഹൻലാൽ; ഇട്ടിമാണിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

​ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. മാർഗം കളി വേഷത്തിൽ നിൽക്കുന്ന മോഹൻലാലിൻറെ ചിത്രം ഏറെ കൗതുകമുണർത്തുന്ന രീതിയിലാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങളും നേരത്തെ പ്രേക്ഷക ഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരുന്നു. ഒരു കണ്ണിറുക്കി പിടിച്ച് നിൽക്കുന്ന ലാലേട്ടന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുത്തത്. ആരാധകരിൽ ഏറെ കൗതുകമുണർത്തിയ ചിത്രത്തിൽ രാധിക ശരത് കുമാറിനെയും കാണുന്നുണ്ട്. താരം തന്നെയാണ് ഈ ചിത്രം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.ഇട്ടിമാണി മേഡ് ഇന്‍ ചൈന’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ ജിബി ജോജുവാണ്. ചിത്രത്തില്‍ തൃശൂര്‍ ഭാഷയിലാണ് മോഹന്‍ലാല്‍ സംസാരിക്കുക എന്നതാണ് മുഖ്യ ആകര്‍ഷണം. ടൈറ്റില്‍ കഥാപാത്രമായാണ് ചിത്രത്തിൽ  മോഹന്‍ലാല്‍ എത്തുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്


​കട്ടത്താടിയിൽ പൃഥ്വി; ഫസ്റ്റ് ലുക്ക് ഏറ്റെടുത്ത് ആരാധകർ

​ഹാസ്യകഥാപാത്രമായി എത്തി മലയാളികളുടെ ഹൃദയം കീഴടക്കി വില്ലനായും നടനായും സഹനടനായുമൊക്ക സിനിമാ രംഗത്ത് തിളങ്ങിയ പ്രതിഭയാണ് കലാഭവൻ ഷാജോൺ. അഭിനയത്തിന് ശേഷം സംവിധാന രംഗത്തേക്കും ചുവടുവയ്ക്കാൻ ഒരുങ്ങുന്ന ഷാജോണിന്റെ പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ഇപ്പോഴിതാ സാമൂഹ്യ മാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ് ചിത്രത്തിനു വേണ്ടിയുള്ള പൃഥ്വിരാജിന്റെ ലുക്ക്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മുഖത്ത് കട്ടത്താടിയും കൂളിംഗ് ഗ്ലാസും ഒക്കെയായി ആകെ മൊത്തത്തില്‍ കളര്‍ഫുള്‍ ലുക്കിലാണ് താരം. പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍.പൃഥ്വിരാജ് നായക വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നതും താരം തന്നെയാണ്. ചിത്രത്തിൽ പൃഥ്വിയുടെ നായികയായി എത്തുന്നത് ഐശ്വര്യ ലക്ഷ്മിയാണ്.  പ്രയാഗ മാർട്ടിൻ, മിയ, ഹൈമ എന്നിവരും ചിത്രത്തിൽ പ്രധാന  കഥാപാത്രങ്ങളായി എത്തുന്നുണ്ട്. അടി, ഇടി, ഡാന്‍സ്, ബഹളം എന്നിവയെല്ലാം ചിത്രത്തിലുണ്ടെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ നേരത്തെതന്നെ പൃഥ്വിരാജ് കുറിച്ചിരുന്നു.


​​ നാല്പത്തിയൊന്ന്’ പൂർത്തിയാക്കി ലാൽ ജോസ്

​ബിജു മേനോനെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് . ‘നാല്പത്തിയൊന്ന്’. ചിത്രത്തിൽ ബിജു മോനോനും നിമിഷ സജയനുമാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണ് നാൽപത്തിയൊന്ന്.കേരളം ഞെട്ടലോടെ കേട്ട ഒരു യഥാര്‍ത്ഥ സംഭവം പ്രമേയമാക്കിയാണ് പുതിയ ചിത്രമൊരുക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. കണ്ണൂരിൽ നിന്ന് തുടങ്ങി ഒരു തെക്കൻ ജില്ലയിലേക്കുളള സഞ്ചാരമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍ സംഗീത സംവിധാനവും എസ് കുമാര്‍ ഛായാഗ്രാഹണവും നിര്‍വ്വഹിക്കുന്നു. തട്ടുംപുറത്ത് അച്യുതനാണ് ലാൽ ജോസിന്റേതായി അവസാനമായി തിയേറ്ററുകളിൽ എത്തിയ ചിത്രം . മലയാളത്തിന്റെ പ്രിയ താരം കുഞ്ചാക്കോ ബോബന്‍ നായകനായെത്തിയ ചിത്രമാണ് ‘തട്ടുംപുറത്ത് അച്യുതന്‍’. തിയേറ്ററുകളിൽ  മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചതും.


​ പത്മരാജന്‍ പുരസ്‌കാരം ഏറ്റുവാങ്ങി ‘സുഡാനി ഫ്രം നൈജീരിയ’

​‘സുഡാനി ഫ്രം നൈജീരിയ’ എന്ന ചിത്രത്തെത്തേടി നിരവധി പുരസ്‌കാരങ്ങള്‍ എത്തിയിരുന്നു.ഇപ്പോഴിതാ  ചിത്രത്തെത്തേടി ഒരു പുരസ്‌കാരം കൂടിയെത്തിയിരിക്കുകയാണ്. ഈ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള പത്മരാജന്‍ പുരസ്‌കാരമാണ് സുഡാനി ഫ്രം നൈജീരിയയെ തേടിയെത്തിയിരിക്കുന്നത്. ഇരുപതിനായിരും രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം.2018 മാര്‍ച്ചിലാണ് ചിത്രം തീയറ്ററുകളിലെത്തിയത്. സൗബിന്‍ സാഹിര്റാണ് ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തിയത്. സൗബിൻ നായകനായി എത്തിയ ആദ്യ മലയാള സിനിമ കൂടിയാണിത്.. പ്രമേയം കൊണ്ട് തന്നെ ഈ ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. പ്രായഭേദമന്യേ ആരുടേയും ഇഷ്ടം പിടിച്ചുപറ്റുന്ന സുഡു എന്ന കഥാപാത്രത്തെയും മലയളികള്‍ക്ക് അത്ര എളുപ്പത്തില്‍ മറക്കാനാവില്ല. സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്ന നൈജീരിയൻ യുവാവാണ് സുഡുവിനെ അവതരിപ്പിച്ചത്. ‘സുഡുമോന്‍’ എന്ന ഓമനപ്പേരിലാണ് ഈ നൈജീരിയന്‍ താരം ഇന്നും മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സക്കരിയ മുഹമ്മദാണ്. സക്കരിയ മുഹമ്മദും മുഹ്‌സിന്‍ പരാരിയും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.


​ ‘ഗെയിം ഓവറു’മായി തപ്‌സി;

​ട്രെയ്‌ലർ കാണാംതപ്‌സി പന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഗെയിം ഓവർ. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഏറെ നിഗൂഢതകളെ ബാക്കിയാക്കിയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. അശ്വിന്‍ ശരവണന്‍ ആണ് ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ‘ഗെയിം ഓവര്‍’ എന്ന ചിത്രത്തിന്റെ പ്രമേയവും ഏറെ വിത്യസ്തമാണ്. വീല്‍ ചെയറില്‍ സഞ്ചരിക്കുന്ന യുവതിയായിട്ടാണ് തപ്‍സിയെ ട്രെയിലര്‍  കാണുന്നത്.അശ്വിൻ ശരവണൻ സംവിധാനം നിർവഹിക്കുന്ന ചിത്രം തമിഴിലും തെലുങ്കിലും ആയിട്ടാണ് ഒരുക്കുന്നത്.  ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ വീല്‍ചെയറില്‍ ഇരിക്കുന്ന തപ്‌സി പന്നുവിന്റെ ചിത്രമാണുള്ളത്. ഒരു ത്രില്ലര്‍ സിനിമയാണ് ‘ഗെയിം ഓവര്‍’.നയന്‍ താരയെ കേന്ദ്ര കഥാപാത്രമാക്കി അശ്വിന്‍ സംവിധാനം ചെയ്ത ‘മായ’ എന്ന ചിത്രം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.


​'കൊതിയൂറും ബാല്യത്തിന്റെ ഓർമ്മകൾ' 'യമണ്ടൻ പ്രേമകഥ'യിലെ ഗാനം കാണാം

​മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഒരു യമണ്ടൻ പ്രേമകഥ.ചിത്രത്തിലെ ഒരു ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കൊതിയൂറും ബാല്യം എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്.ബി സി നൗഫല്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെ ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദുല്‍ഖര്‍ സല്‍മാന്‍ തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം സലീം കുമാര്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍, സൗബിന്‍ സാഹിര്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി, രമേശ് പിഷാരടി, ബിബിന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. നിഖില വിമലും സംയുക്താ മേനോനുമാണ് ഒരു യമണ്ടന്‍ പ്രേമകഥയില്‍ നായികമാരായെത്തുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളില്‍ തിരക്കേറിയ നടനായി മാറിയ ദുല്‍ഖറിന്റെ ഈ വര്‍ഷത്തെ ആദ്യ മലയാള ചലച്ചിത്രമാണ് കോമഡി എന്റര്‍ടെയ്‌നറായ ‘ഒരു യമണ്ടന്‍ പ്രേമകഥ’. നാദിര്‍ഷ സംഗീതം കൈകാര്യം ചെയ്തിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് പി സുകുമാറാണ്. ഹാസ്യം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതും.


​സമൂഹ മാധ്യമങ്ങളിൽ തരംഗമായി 'വൈറസി'ലെ പുതിയ ക്യാരക്‌ടർ പോസ്റ്റർ

​നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘വൈറസ്. ചിത്രത്തിലെ റിമയുടെ ക്യാരക്ടർ പോസ്റ്ററാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്.നിപ്പ ബാധിച്ച് മരണമടഞ്ഞ സിസ്റ്റർ ലിനിയായാണ് ചിത്രത്തിൽ റിമ വേഷമിടുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വന്‍ താര നിര തന്നെയാണ് ചിത്രത്തിനു വേണ്ടി അണിനിരക്കുന്നത്.ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം.


​ കബീർ സിംഗിന്റെ ട്രെയ്‌ലർ ഏറ്റെടുത്ത് ആരാധകർ

​അർജുൻ റെഡ്‌ഡിയായി ഷാഹിദ് കപൂർ എത്തുന്ന ഏറ്റവും പുതിയ ചിത്രം കബീർ സിംഗിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ഷാഹിദ് തന്നെയാണ് ചിത്രത്തിന്റെ ട്രെയ്‌ലർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നതും. അതേസമയം ഇന്ന് പുറത്തിറക്കിയ ട്രെയ്‌ലർ ഇതിനോടകം ഏഴ് ലക്ഷത്തിലധികം ആളുകളാണ് കണ്ടിരിക്കുന്നത്.ചിത്രത്തിന് വേണ്ടി താടിയും മീശയും വടിച്ച ഷാഹിദിന്റെ ചിത്രങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. തെലുങ്കില്‍ അര്‍ജുന്‍ റെഡ്ഡി ഒരുക്കിയ സന്ദീപ് വെങ്ങ തന്നെയാണ് ഹിന്ദി റീമേക്കും സംവിധാനം ചെയ്യുന്നത്. ഡൽഹി ഇൻസ്റ്റിറ്റൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ വിദ്യാർത്ഥിയായണ് ഷാഹിദ് ചിത്രത്തിൽ പ്രത്യക്ഷപെടുന്നത്. എന്നാൽ പിന്നീട് കബീറിന്റെ ജീവിതം അടിമുടി മാറുന്നതും, ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായിരുന്ന അദ്ദേഹം പിന്നീട് ഏറ്റവും മോശം ജീവിതത്തിലേക്ക് എത്തുന്നതുമൊക്കെയാണ് ചിത്രം. അതേസമയം അർജുൻ റെഡ്ഢിയുടെ തമിഴ് പതിപ്പ് വർമ്മ എന്ന പേരിലാണ് പുറത്തിറങ്ങുന്നത്. നടൻ വിക്രത്തിന്റെ മകൻ  ധ്രുവ് വിക്രമാണ് ചിത്രത്തിൽ നായകനായി വേഷമിടുന്നത്


​പ്രേക്ഷക ഹൃദയം കീഴടക്കി ‘ദി ഗാംബ്ലര്‍’ ട്രെയ്‌ലർ

​ആന്‍സണ്‍ പോൾ നായകനായി എത്തുന്ന  ചിത്രം ദി ഗാംബ്ലറിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. നടന്‍ ദുല്‍ഖര്‍ സല്‍മാൻ തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലർ പുറത്തുവിട്ടത്.  ട്രെയിലര്‍ ട്രെന്‍ഡിംഗില്‍ രണ്ടാമതുണ്ട്. ഇന്നലെ പുറത്തുവിട്ട ട്രെയ്‌ലർ ഇതിനോടകം മൂന്ന് ലക്ഷത്തിനടുത്ത് ആളുകളാണ് കണ്ടിരിക്കുന്നത്.ടൊവിനോ തോമസ് നായകനായ ‘ഒരു മെക്‌സിക്കന്‍ അപാരത’ ഒരുക്കിയ ടോം ഇമ്മട്ടിയാണ് ദി ഗാംബ്ലര്‍ സംവിധാനം ചെയ്യുന്നത്. ഡയാന ഹമീദാണ് സിനിമയില്‍ ആന്‍സണ്‍ പോളിന്റെ നായികയായി വേഷമിടുന്നത്. ചിത്രത്തിൽ ഇന്നസെന്റ്, സലീം കുമാര്‍, സിജോയ് വര്‍ഗീസ്, രൂപേഷ് പീതാംബരന്‍, ജയരാജ് വാര്യര്‍, അരിസ്റ്റോ സുരേഷ്, ജോസഫ് അന്നംകുട്ടി ജോസ്, വിഷ്ണു ഗോവിന്ദ്, വിജയകുമാര്‍, വിനോദ് നാരായണന്‍, ശ്രീലക്ഷ്മി, രജിനി ചാണ്ടി, മാലതി ടീച്ചര്‍, വിദ്യ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


​ പ്രണയം പറഞ്ഞ് ​​ഇഷ്‌കിലെ മനോഹര ഗാനം

​ഷെയ്ന്‍ നിഗം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തില്‍ തെന്നിന്ത്യന്‍ യുവ ഗായകനായ സിദ് ശ്രീറാം ഒരു ഗാനം ആലപിച്ചിരിക്കുന്നു. ഈ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തെത്തി. മികച്ച സ്വീകാര്യതയാണ് ഈ പ്രണയഗാനത്തിന് ലഭിക്കുന്നത്. ജെയ്ക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അതേസമയം സിദ് ശ്രീറാം ആദ്യമായാണ് ഒരു മലയാള ചിത്രത്തില്‍ ഗാനം ആലപിക്കുന്നത്. ജോ പോളിന്റേതാണ് ഗാനത്തിലെ വരികള്‍.ഭാഷ ഭേദമന്യേ മലയാളികള്‍ ഏറ്റുപാടുന്ന നിരവധി തമിഴ്, തെലുങ്ക് ഗാനങ്ങള്‍ സിദ് ശ്രീറാം ആലപിച്ചവയാണ്. ‘എന്നോട് നീ ഇരുന്താള്‍…’, ‘മറുവാര്‍ത്തൈ….’, ‘കണ്ണാന കണ്ണേ…’ തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ച് ശ്രദ്ധേയനായ സിദ് ശ്രീറാമിന്റെ ആദ്യ മലയാള ഗാനത്തിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.വഗാതനായ അനുരാജ് മനോഹര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. മുകേഷ് ആര്‍ മേത്ത, എവി അനൂപ്, സിവി സാരതി എന്നിവര്‍ ചേര്‍ന്നാണ് ഇഷ്‌കിന്റെ നിര്‍മ്മാണം. ആന്‍ ശീതളാണ് ചിത്രത്തില്‍ നായികാ കഥാപാത്രമായെത്തുന്നത്. ഷൈന്‍ ടോം ചാക്കോ, ലിയോണ ലിഷോയ് എന്നിവരും ഇഷ്‌കില്‍ പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്. രതീഷ് രവിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ സച്ചി എന്നാണ് ഷെയ്ന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.


സസ്‍പെൻസ് ഒളിപ്പിച്ച് 'സെവൻ'; ട്രെയ്‌ലർ കാണാം

തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള റഹ്മാൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സെവൻ. ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് സൈക്കോ ത്രില്ലറായ ചിത്രത്തിൽ പോലീസ് കമ്മീഷ്ണറായാണ് റഹ്മാൻ എത്തുന്നത്. വിജയ് പ്രകാശ് എന്നാണ് ചിത്രത്തിൽ റഹ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.ചിത്രം തെലുങ്കിലും, തമിഴിലിലും റിലീസിനെത്തും. നിസ്സാർ ഷാഫിയുടെ ആദ്യ സംവിധാന സംരംഭമാണ് സെവൻ. ചിത്രത്തിന്റെ രചയിതാവും നിസ്സാർ ഷാഫി തന്നെയാണ്.  കിരൺ  സ്റ്റുഡിയോസിന്റെ ബാനറിൽ രമേഷ് വർമ്മ, ജവഹർ ജക്കം എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക് നായകൻ ഹവിഷ് ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്., റെജീന കസാണ്ടറെ, നന്ദിത ശ്വേതാ, അദിതി ആര്യ, അനീഷാ അംബ്രോസ്, പൂജിതാ പൊന്നാട, തൃദാ ചൗധരി എന്നീ ആറു നായികമാരാണ് ചിത്രത്തിൽ വേഷമിടുന്നത്


​​​ മഞ്ജു വാര്യർ ബിജു മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം എത്തുന്നു

​മഞ്ജു വാര്യരും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രം വരുന്നു. മഞ്ജു വാര്യരുടെ സഹോദരനായ മധു വാര്യരാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. മധു വാര്യര്‍ തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ ഈ വിശേഷം ആരാധകരുമായി പങ്കുവെച്ചതും. ചിത്രത്തിന്റെ പേരോ കൂടുതല്‍ വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. വ്യത്യസ്ത കഥാപാത്രങ്ങളിലൂടെ അഭിനയ രംഗത്തും മികവ് തെളിയിച്ചിട്ടുള്ള താരമാണ് മധു വാര്യര്‍, വാണ്ടഡ്, കാമ്പസ്, നേരറിയാന്‍ സിബിഐ, പറയാം, ഇമ്മിണി നല്ലൊരാള്‍, ഇരുവട്ടം മണവാട്ടി, പൊന്മുടി പുഴയോരത്ത്, ഹലോ, റോമിയോ, പത്താം അധ്യായം, സ്വ ലേ തുടങ്ങി നിരവധി ചിത്രങ്ങളില്‍ മധു വാര്യര്‍ ശ്രദ്ധേയനായ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷം മഞ്ജു വാര്യരും ബിജു മേനോനും ഒരുമിച്ച് വെള്ളിത്തിരയിലെത്തുന്നു എന്ന പ്രത്യേകതയും മധു വാര്യര്‍ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിനുണ്ട്.


​ശ്രദ്ധനേടി പതിനെട്ടാം പടിയിലെ ആദ്യ ഗാനം

​മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രത്തിലെ പോസ്റ്ററുകൾക്ക് ശേഷം പതിനെട്ടാംപടിയിലെ ആദ്യ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘എന്റെ കൂടെ നീ വന്നു’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയിരിക്കുന്നത്.  എ എച്ച് കാഷിഫ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്ന ഗാനം ഷഹബാസ് അമന്‍, നകുല്‍, ഹരി ചരണ്‍ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മമ്മൂട്ടി ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്.മലയാളത്തിൽ മികച്ച വിജയം നേടി മുന്നേറിയ ‘ഉറുമി’ക്ക് ശേഷം വീണ്ടും ഓഗസ്റ്റ് സിനിമാസും ശങ്കര്‍ രാമകൃഷ്ണനും ഒന്നിക്കുന്ന ചിത്രമാണ് പതിനെട്ടാം പടി. ഒരു കൂട്ടം യുവാക്കളുടെ ജീവിത യാത്രയാണ് പതിനെട്ടാം പടിയുടെ പ്രമേയം. ഇവരുടെ പഠനകാലത്ത് നിര്‍ണായകമായ സ്വാധീനം ചെലുത്തുന്ന കഥാപത്രമായാണ് മമ്മൂട്ടി എത്തുക. പ്രിയാ മണി, അഹാന കൃഷ്ണകുമാര്‍, ലാലു അലക്‌സ്, സുരാജ് വെഞ്ഞാറന്മൂട്, മനോജ് കെ ജയന്‍, മണിയന്‍ പിള്ള രാജു എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.


​സൗബിന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന ‘ജിന്ന്’ എത്തുന്നു

​സൗബിന്‍സാഹിർ  കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം വരുന്നു. ‘ജിന്ന്’ എന്നാണ് ചിത്രത്തിന്റെ പേര്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ദുല്‍ഖര്‍ സല്‍മാന്‍ ഫെയ്‌സ്ബുക്കിലൂടെ ആരാധകര്‍ക്കായി പങ്കുവെച്ചു. സൗബിന്‍ സാഹിറിനൊപ്പം നിമിഷ സജയനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായെത്തുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. രാജേഷ് ഗോപിനാഥാണ് ജിന്ന് എന്ന ചിത്രത്തിന്റെ രചന. ഗിരീഷ് ഗംഗാധരന്‍ ക്യാമറ കൈകാര്യം ചെയ്യുന്നു. ഡി ഫോര്‍ട്ടീന്‍ എന്റര്‍ടെയ്ന്‍മെന്റാണ് ചിത്രത്തിന്റെ നിര്‍മ്മാണം. പ്രശാന്ത് പിള്ള സംഗീതവും ഭവന്‍ ശ്രീകുമാര്‍ ചിത്രത്തിന്റെ എഡിറ്റിങും നിര്‍വ്വഹിക്കുന്നു.സംവിധാന സഹായി ആയും സംവിധായകനായും സഹനടനായും സൗബിൻ പ്രവർത്തിച്ചിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ ആണ് സൗബിന്‍ നായക കഥാപാത്രമായെത്തിയ ആദ്യ ചിത്രം. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള കേരള സംസ്ഥാന പുരസ്‌കാരവും സൗബിനെ തേടിയെത്തിയിരുന്നു.


ഭാവന തിരിച്ചു വരുന്നു

​ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് വെളിപ്പെടുത്തി ഭാവന മലയാള സിനിമയില്‍ നിന്നും താല്‍കാലികമായി വിട്ടു നില്‍ക്കുന്ന ഭാവനയുടെ ചലച്ചിത്ര രംഗത്തേക്കുള്ള മടങ്ങിവരവ് ആഗ്രഹിക്കുന്നവര്‍ നിരവധിയാണ്. ഇപ്പോഴിതാ മലയാള സിനിമാ രംഗത്തേക്കുള്ള തിരിച്ചുവരവിനെക്കുറിച്ച് പറയുകയാണ് ഭാവന. റേഡിയോ സിറ്റി ഇന്ത്യയക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.‘മലയാളത്തില്‍ നിന്നും നല്ല ഓഫറുകൾ വരുന്നുണ്ട്. പക്ഷെ ആദം ജോണിന് ശേഷം ഞാന്‍ ഒരു പടവും കമ്മിറ്റ് ചെയ്തിട്ടില്ല. കന്നഡയില്‍ കമ്മിറ്റ് ചെയ്ത കുറച്ച് സിനിമകളുണ്ട്. അത് തീര്‍ത്തതിനു ശേഷം മാത്രമേ മലയാളത്തിനെക്കുറിച്ച് ആലോചിക്കുന്നുള്ളൂ’ ഭാവന പറയുന്നു. ആരാധകരോട് എല്ലാവരോടും തനിക്ക് നന്ദിയുണ്ടെന്നും നേരിട്ട് കണ്ടിട്ടില്ലാത്തവര്‍ പോലും നല്‍കുന്ന സ്‌നേഹവും പിന്തുണയും വലുതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.അതേസമയം ’99’ എന്ന കന്നഡ സിനിമയാണ് ഭാവനയുടെ ഏറ്റവും പുതിയ ചിത്രം. തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ’96’ എന്ന തമിഴ് ചിത്രത്തിന്റെ റീമേക്കാണ് 99. തമിഴില്‍ വിജയ് സേതുപതിയും തൃഷയുമായിരുന്നു കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ചിത്രത്തിന്റെ കന്നട റീമേക്കില്‍ ഭാവനയും ഗണേഷുമാണ് പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. 99 എന്ന ചിത്രത്തിലെ ഗാനങ്ങളും മികച്ച സ്വീകാര്യത നേടുന്നുണ്ട്.



​ശ്രദ്ധനേടി മജിലിയിലെ പുതിയ ഗാനം; ​​വെള്ളിത്തിരയിലും വിസ്മയം സൃഷ്ടിച്ച് താരദമ്പതികൾ

​തെന്നിന്ത്യ മുഴുവൻ ആരാധകരുള്ള താരദമ്പതികളാണ് നാഗചൈതന്യയും സാമന്തയും. വിവാഹത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് മജിലി. മികച്ച ജനശ്രദ്ധ നേടിയ ചിത്രത്തിന്റെ പോസ്റ്ററുകൾക്കും ഗാനങ്ങൾക്കും ശേഷം ആരാധക ഹൃദയങ്ങൾ കീഴടക്കിയിരിക്കുകയാണ് ചിത്രത്തിലെ പുതിയ ഗാനം.യേ മന്‍ഷികേ..എന്നു തുടങ്ങുന്ന ഗാനമാണ് യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.വനമാലിയുടെതാണ് ഗാനത്തിലെ വരികള്‍. ഗോപി സുന്ദര്‍ സംഗീതം പകര്‍ന്നിരിക്കുന്നു. അരുണ്‍ ഗോപന്‍, ചിന്‍മയി, ബേബി അനുഷ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം.ചിത്രത്തിന്റെ ടീസറിനും ട്രെയ്‌ലറിനും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ശിവ നിര്‍വാണയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഒരു ക്രിക്കറ്റ് താരമായിട്ടാണ് നാഗചൈതന്യ ‘മജിലി’യില്‍ എത്തുന്നത്. ചിത്രത്തിലെ വൺ ബോയ് വൺ ഗേൾ എന്നു തുടങ്ങുന്ന ഗാനത്തിനും ആസ്വാദകർ ഏറെയാണ്. അടുത്തിടെ റിലീസ് ചെയ്ത ഗാനം ഇതിനോടകം നിരവധി ആളുകളാണ് കണ്ടിരിക്കുന്നത്. ഗാനത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്.


​മനോഹര പ്രണയത്തിന്റെ ഓർമ്മകളുമായി ​​ഓർമ്മയിൽ ഒരു ശിശിരം ; ട്രെയ്‌ലർ കാണാം..

​പ്രേക്ഷക ഹൃദയം കീഴടക്കി മുന്നേറുകയാണ് ഓർമയിൽ ഒരു ശിശിരം എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ. മനോഹരമായ പ്രണയത്തിന്റെ സുഖമുള്ള നോവുമായി എത്തുന്ന ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിവേക് ആര്യൻ സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ ദീപക്കാണ് നായകനായി വേഷമിടുന്നത്. മലർവാടി ആർട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ച താരമാണ് ദീപക്. ചിത്രത്തിൽ  അലൻസിയർ, പാർവതി ടി, സുധീർ കരമന, സംവിധായകൻ ബേസിൽ ജോസഫ്, അനശ്വര, മൃദുല്‍, എല്‍ദോ, എന്നിവരും മുഖ്യ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. മനോഹരമായ പ്രണയകഥ പറയുന്നതിനൊപ്പം പ്രേക്ഷകരെ ചില പവിത്രമായ സ്കൂൾ പ്രണയത്തിന്റെ ഓർമ്മകളിലേക്ക് കൂടി കൊണ്ടെത്തിക്കാൻ ചിത്രത്തിന്റെ ട്രെയിലറിന് കഴിഞ്ഞിട്ടുണ്ട്. ആകാംഷയും സസ്‌പെൻസും നിറച്ച ചിത്രത്തിന്റെ ട്രെയ്‌ലർ പോലെത്തന്നെ ചിത്രവും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ.https://www.youtube.com/watch?v=_10UCifq-7Q


ഹൃദയം തൊട്ടൊരു 'വൈറസ്' ട്രെയ്‌ലർ കാണാം

നിപ്പ വൈറസ് പ്രമേയമാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘വൈറസ്’. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. നിപ്പ കാലത്ത് കേരളം അനുഭവിച്ച മാനസീക സംഘര്‍ഷങ്ങളും വൈകാരിക മുഹൂര്‍ത്തങ്ങളുമെല്ലാം കൃത്യമായി ആവിഷ്കരിച്ചിരിക്കുകയാണ് ട്രെയ്‌ലറിൽ.  റിലീസ് ചെയ്ത ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ഒമ്പത്  ലക്ഷത്തിലധികം ആളുകള്‍ കണ്ടുകഴിഞ്ഞു. രേവതി, കുഞ്ചാക്കോ ബോബന്‍, റിമ കല്ലിങ്കല്‍, ആസിഫ് അലി, ജോജു ജോര്‍ജ്,  ടൊവിനോ തോമസ്, രമ്യ നമ്പീശന്‍, ചെമ്പന്‍ വിനോദ്, സൗബിന്‍ സാഹിര്‍, ദിലീഷ് പോത്തന്‍ തുടങ്ങി നിരവധി താര നിരകള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി അണിനിരക്കുന്നുണ്ട്. ഒരു സയൻസ് ഫിക്ഷൻ വിഭാഗത്തിൽ ഉൾപെടുത്താവുന്ന ചിത്രത്തിന്റെ കഥയൊരുക്കുന്നത് മുഹ്‌സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ ചേര്‍ന്നാണ്. രാജീവ് രവിയാണ് ഛായാഗ്രഹണം. എഡിറ്റര്‍ സൈജു ശ്രീധരനും സംഗീതം സുഷിന്‍ ശ്യാമുമാണ്. ഒപിഎം ബാനറില്‍ റിമ കല്ലിങ്കലും ആഷിഖ് അബുവും ചേര്‍ന്നാണ് വൈറസിന്റെ നിര്‍മ്മാണം. https://www.youtube.com/embed/38MijVTyP7s


​പൊട്ടിചിരിപ്പിച്ച് ​​കുട്ടിമാമയുടെ ട്രെയ്‌ലർ

​ശ്രീനിവാസനും മകന്‍ ധ്യാന്‍ ശ്രീനിവാസനും ഒരുമിച്ച് വെള്ളിത്തിയിലെത്തുന്ന ചിത്രമാണ്  ‘കുട്ടിമാമ’. ചലച്ചിത്ര ലോകത്ത് ഏറെ കൗതുകം സൃഷ്‌ടിക്കുന്ന പുതിയ ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമാകുന്നത്. മലയാളികളുടെ പ്രിയ നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരനാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.ഹാസ്യവും പ്രണയവും ആക്ഷനുമെല്ലാം നിറച്ചാണ് ട്രെയ്‌ലര്‍ ഒരുക്കിയിരിക്കുന്നതും. കുട്ടിമാമ എന്ന പേര് പുറത്തെത്തിയപ്പോള്‍ മുതല്‍ക്കേ ചിത്രത്തെ പ്രേക്ഷകര്‍ ഏറ്റെടുത്തതാണ്. കാരണം കുട്ടിമാമ എന്ന പേര് പണ്ടേയ്ക്ക് പണ്ടേ മലയാളികള്‍ നെഞ്ചിലേറ്റിയതാണ്. യോദ്ധ എന്ന ചിത്രത്തിലെ ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന്റെ ‘കുട്ടിമാമ ഞാന്‍ ഞെട്ടി മാമ…’ എന്ന ഡയലോഗ് അത്ര പെട്ടെന്ന് മറക്കാനാകില്ല മലയാളികള്‍ക്ക്. കുട്ടിമാമ എന്ന പുതിയ ചിത്രത്തെയും പ്രേക്ഷകര്‍ സ്വീകരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകരുടെ പ്രതീക്ഷ.https://www.youtube.com/watch?v=0hke3q1EUgw


​ 'ആകാശഗംഗ 2' ഉടൻ; ​​പ്രധാന കഥാപാത്രമായി രമ്യ കൃഷ്ണയും

​     മലയാളി പ്രേക്ഷകർ നെഞ്ചേറ്റിയ ചിത്രമാണ് 1999 ൽ പുറത്തിറങ്ങിയ ആകാശഗംഗ. വിനയൻ സംവിധാനം നിർവഹിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം എത്തുന്നുവെന്നറിഞ്ഞതു മുതൽ മലയാളി പ്രേക്ഷകർ ആകാംക്ഷയിലാണ്. ദിവ്യാ ഉണ്ണി പ്രധാന കഥാപാത്രത്തെ അവതരിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗത്ത് മുഖ്യകഥാപത്രങ്ങളിൽ ഒരാളായി രമ്യ കൃഷ്ണയും എത്തുന്നുണ്ട്.      ആകാശഗംഗ- 2 ൽ രമ്യ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ച് കൂടുതലൊന്നും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. ചിത്രത്തിൽ ആസിഫ് അലി, സിദ്ധിഖ്, പ്രവീണ, സലിം കുമാർ, വിഷ്ണു വിനയ്, ഹരീഷ് കണാരൻ, ശ്രീനാഥ്‌ ഭാസി, വിഷ്ണു ഗോവിന്ദ് ആരതി എന്നിവരും എത്തുന്നുണ്ട്. ചിത്രം അടുത്ത ഓണത്തിന് മലയാളത്തിലും തമിഴിലുമായി റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിക്കുന്നത്.     ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്ത ചിത്രത്തിന്റെ സംവിധായകൻ വിനയൻ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ അടുത്തിടെ പുറത്തുവിട്ടത്.


​ലൂസിഫർ ഓൾ ടൈം ബ്ലോക്ക്‌ ബസ്റ്ററിലേക്ക്

​കേരളാ ബോക്സ് ഓഫീസിൽ നിന്ന് മാത്രം അമ്പതു കോടി കളക്ഷൻ നേടുന്ന മൂന്നാമത്തെ ചിത്രം എന്ന ബഹുമതി സ്വന്തമാക്കിയിരിക്കുകയാണ് മോഹൻലാൽ ചിത്രമായ ലൂസിഫർ. ഇരുപതു ദിവസം കൊണ്ട് അന്പത്തിയെട്ടു കോടി രൂപ ആണ് ലൂസിഫർ കേരളത്തിൽ നിന്ന് സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 75 കോടി രൂപയോളം കേരളത്തിൽ നിന്ന് നേടിയ ബാഹുബലി 2 , 86 കോടിയോളം നേടിയ പുലി മുരുകൻ എന്നിവയാണ് ഇനി ലൂസിഫറിന് മുന്നിൽ ഉള്ളത്. പുലി മുരുകനെ തകർത്തു ലൂസിഫർ കേരളത്തിലെ പുതിയ ഇൻഡസ്ട്രി ഹിറ്റ് ആയി മാറുമോ എന്നറിയാൻ ആണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. കേരളം ഒഴികെയുള്ള മറ്റെല്ലാ മാർക്കറ്റിലും ലൂസിഫർ ഇൻഡസ്ട്രി ഹിറ്റ് ആയി മാറി കഴിഞ്ഞു. ഇപ്പോൾ ഇരുപതു ദിനം കൊണ്ട് ഈ ചിത്രം നേടിയ വേൾഡ് വൈഡ് കളക്ഷൻ 117 കോടി രൂപയാണ്. അതുപോലെ ബിസിനസ് നോക്കിയാൽ ഇതിനോടകം 140 കോടി രൂപയ്ക്കു മുകളിലും ലൂസിഫർ നേടി കഴിഞ്ഞു. ഫൈനൽ റൺ കഴിയുമ്പോൾ ലൂസിഫർ നേടുന്ന ഫിഗർ എത്രയായിരിക്കും എന്നറിയാൻ ഉള്ള ആവേശത്തിലും ആകാംഷയിലുമാണ് സിനിമാ ലോകം ഇപ്പോൾ. ഏതായാലും കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ലിസ്റ്റിലും വേൾഡ് വൈഡ് കളക്ഷൻ ലിസ്റ്റിലും മോഹൻലാൽ ചിത്രങ്ങൾ തന്നെയാണ് മുന്നിട്ടു നിൽക്കുന്നത്. പുലി മുരുകൻ, ലൂസിഫർ, ദൃശ്യം എന്നിവയാണ് അവ. ടോപ് ഫൈവ് ലിസ്റ്റിൽ ഈ മൂന്നു ചിത്രങ്ങളും ഇടം പിടിച്ചിട്ടുണ്ട്.


​ശ്രദ്ധനേടി ​​'ഉയരെ'യുടെ ട്രെയ്‌ലർ; വീഡിയോ കാണാം

​പാർവതി തിരുവോത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ഉയരെയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. ആസിഡ് ആക്രമണത്തെ മനക്കരുത്തുകൊണ്ട് അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന ചിത്രത്തിൽ ടൊവിനോ തോമസ് ആസിഫ് അലി എന്നിവരും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. പല്ലവി എന്ന കഥാപാത്രമായാണ് ഉയരെയിൽ പാര്‍വ്വതി വേഷമിടുന്നത്. മനു അശോകനാണ് ചിത്രത്തിന്റെ സംവിധാനം. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. എസ് ക്യൂബ് ഫിലിംസിന്റെ ബാനറില്‍ ഷെനുക, ഷെഗ്‌ന, ഷെര്‍ഗ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം. അതേസമയം മലയാളത്തിനൊപ്പം ഹിന്ദിയിലും ലക്ഷ്മിയുടെ ജീവിതകഥ പ്രമേയമാക്കി സിനിമ ഒരുങ്ങുന്നുണ്ട്. ഹിന്ദിയില്‍ ദീപിക പദുക്കോണാണ് ലക്ഷ്മി ആയി വേഷമിടുന്നത്. https://www.youtube.com/watch?v=zXtf-vsb-tg