ലോകം മുഴുവന്റെയും രക്ഷയ്ക്കായി ദൈവപുത്രൻ, സ്വന്തം ജീവൻ ബലിയായി കുരിശിലൂടെ അർപ്പിച്ചത്തിന്റെ ഓർമദിവസമാണ് ദുഖവെള്ളി. ദു:ഖവെള്ളിയോടനുബന്ധിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും തിരുക്കര്‍മങ്ങളും നടക്കും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്‍റെ വഴി, പരിഹാരപ്രദക്ഷിണം എന്നിവയാണു പള്ളികളില്‍ ഇന്ന് നടക്കുക. ക്രിസ്തു അനുഭവിച്ച കൈപ്പുള്ള പീഡനുഭങ്ങളുടെ ഓർമ്മക്കായ് കയ്പ് നീരും നുകരുന്നു ഇന്ന് ക്രൈസ്തവർ. ത്യാഗത്തിന്റെ പ്രീതികമായ ദുഖവെള്ളിയിൽ ഭക്ഷണം ഉപേക്ഷിച്ചു ഉപവാസം ആചരിക്കുകയാണ് ക്രൈസ്തവർ. വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കുരിശുമല കയറ്റവും ഉണ്ടാകും. ഗാഗുല്‍ത്താമലയിലേക്കു കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു നടത്തിയ യാത്രയുടെയും അതിനുശേഷമുള്ള കുരിശുമരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് കുരിശിന്റെ വഴി ഒരുക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.