​ചെന്നൈയെ മുട്ടുകുത്തിച്ച് മുംബൈ ഫൈനലിൽ

ഐ പി എലിൽ  ആദ്യ ക്വാളിഫൈർ മത്സരത്തിൽ ചെന്നൈയെ തകർത്ത് മുംബൈ ഫൈനലിൽ. നിലവിലെ ചാമ്പ്യന്മാരെ ആറു വിക്കറ്റിനാണ് മുംബൈ പരാജയപ്പെടുത്തിയത്. 

ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത 'തല' ധോണിക്കു തുടക്കത്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഓപ്പണർമാരേ നേരത്തെ നഷ്ടപെട്ട സൂപ്പർ കിങ്‌സിനു വേണ്ടി റായിഡു - ധോണി സഖ്യത്തിന്റെ പ്രകടനമാണ് ഭേദപെട്ട സ്‌കോറിൽ എത്തിച്ചത്.
37 പന്തിൽ നിന്നും റായിഡു 42 റൺസും അവസാന ഓവറുകളിൽ വീശിയടിച്ച ധോണി മൂന്ന് സിക്സറുകൾ ഉൾപ്പെടെ 37 റൺസും നേടി.നിശ്ചിത ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 131 റൺസ് നേടുവാനെ ചെന്നൈക്ക് കഴിഞ്ഞൊള്ളു. 
ബോളിംഗിനു അനുകൂലമായ പിച്ചിൽ കണിശതയോടെ പന്തെറിഞ്ഞ മുംബൈ ബോളർമാർ ചെന്നൈയെ ചെറിയ സ്‌കോറിൽ ഒതുക്കുകയായിരുന്നു.
മുംബൈക്കു വേണ്ടി രാഹുൽ ചാഹർ രണ്ടും മലിംഗ, ജയന്ദ് യാദവ് എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. 

ബാറ്റിംഗ് ദുഷ്കരമായ പിച്ചിൽ 132 റൺസ് വിജലക്ഷ്യം പിന്തുടർന്ന മുബൈക്ക്  ഓപ്പണർമാരെ തുടക്കത്തിൽ തന്നെ നഷ്ടപ്പെട്ടു.തുടർന്ന് ശ്രദ്ധയോടെ കളിച്ച ഇഷൻ കിഷൻ,സൂര്യ കുമാർ യാദവും മുംബൈക്ക് വേണ്ടി മികച്ച കൂട്ടുകെട്ടുണ്ടാക്കി. 
54 പന്തിൽ നിന്നും 71 റൺസുമായി സൂര്യ കുമാർ യാദവ്  പുറത്താവാതെ നിന്നപ്പോൾ 
ഇഷൻ കിഷൻ 28 റൺസും ഹർദിക് പാണ്ഡ്യ 13 റൺസും നേടി.നാല് വിക്കറ്റ്‌ നഷ്ടത്തിൽ പത്തൊൻപത്താം  ഓവറിലാണ് മുംബൈ 132 റൺസ് വിജയലക്ഷ്യം മറികടന്നത്. 
 ചെന്നൈക്ക് വേണ്ടി ഇമ്രാൻ താഹിർ രണ്ട് വിക്കറ്റ് വീഴ്ത്തി.
ഈ സീസണിൽ മുംബൈക്കെതിരെ നടന്ന മൂന്ന് മത്സരങ്ങളിലും ചെന്നൈ പരാജയപെട്ടു. 

മത്സരത്തിൽ തോറ്റെങ്കിലും ചെന്നൈക്ക് ഫൈനലിൽ എത്താൻ ഒരവസരവും കൂടി ഉണ്ട്. 
ഇന്ന് വൈകീട്ട് 7.30 ന് നടക്കുന്ന 
ഡൽഹി - ഹൈദരാബാദ് 
പോരാട്ടത്തിലെ വിജയിക്കുന്നവരെ,  രണ്ടാം ക്വാളിഫൈറിൽ  തോൽപ്പിച്ചാൽ ചെന്നൈക്ക് ഫൈനൽ പ്രവേശനം നേടാം


0 Comments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.




Need another security code? click