പന്ത്രണ്ടാം ഐ.പി.എൽ കലാശപോരാട്ടത്തിനു യോഗ്യത നേടുവാൻ ചെന്നൈയും ഡൽഹിയും ഇന്ന് ഏറ്റുമുട്ടും.വൈകീട്ട് 7.30ന് വിശാഖപട്ടണത്തു വെച്ച് നടക്കുന്ന മത്സരത്തിൽ വിജയിക്കുന്നവർക്ക്, ഫൈനലിൽ നേരത്തെ തന്നെ സ്ഥാനം ഉറപ്പിച്ച മുബൈ ഇന്ത്യൻസാണ് എതിരാളികൾ.
'തല' ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് വയസ്സൻപട എന്ന അപരനാമത്തിലും ഈ സീസണിൽ അറിയപ്പെട്ടിരുന്നു. എന്നാൽ വിമർശകരുടെ വായ അടപ്പിച്ച പ്രകടനവുമായി ആദ്യം പ്ലേ ഓഫ്ലേക്ക് യോഗ്യത നേടിയത് ഇതേ ചെന്നൈ തന്നെ. സീസണിലെ അവസാന മത്സരങ്ങളിലെ തോൽവികൾ ധോണിക്ക് തിരിച്ചടിയായി.മുൻനിര ബാറ്റസ്മാൻമാർ ആരും തന്നെ ഫോമിലേക്കുയരാത്തതു ചെന്നൈക്ക് തല വേദനയാണ്.പരിക്കു മൂലം വലയുന്ന കേദാർ ജാദവിന്റെ അഭാവവും ചെന്നൈയുടെ ബാറ്റിംഗ് നിരയുടെ കരുത്ത് കുറയ്ക്കും.ബോളിംഗാണ് ചെന്നൈയുടെ തുറുപ്പുചീട്ട്.
ഇമ്രാൻ താഹിർ, ഹർഭജൻ സിംഗ്, ജഡേജ, സാന്റ്നർ തുടങ്ങിയവർ അടങ്ങിയ ചെന്നൈ സ്പിൻ ബോളിംഗിനു മൂർച്ച കൂടുതലാണ്.സീസണിൽ ചെന്നൈക്കു വേണ്ടി സ്പിന്നർമാർ വീഴ്ത്തിയ വിക്കറ്റുകളുടെ എണ്ണം അർധ സെഞ്ച്വറിയിലും കൂടുതലാണ്.
എന്നാൽ ചെന്നൈ എന്ന വയസ്സൻ പടക്കു എതിരാളി യുവതത്തിന്റെ നിറ സാനിദ്യമുള്ള ഡൽഹി ക്യാപിറ്റൽസാണ്.
യുവ താരങ്ങളായ പൃഥ്വി ഷാ, ശ്രെയസ് അയ്യർ, ഋഷഭ് പന്ത് തുടങ്ങിയവരോടപ്പം ഇന്ത്യൻ ഓപ്പണർ ശിഖർ ധവാൻ കൂടി ചേരുമ്പോൾ ബാറ്റിംഗ് നിര അപകടകാരികളായി മാറും.ഈ സീസണിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ വീഴ്ത്തിയ റാബാദയുടെ അഭാവമാണ് ഡൽഹി ബോളിംഗിനു വിലങ്ങുതടിയാവുന്നത്.
എലിമിലെറ്റർ മത്സരം വിശാഖപട്ടത്തിൽ തന്നെ നടന്നതും,ആ മത്സരത്തിൽ ഹൈദരാബാദിനെ രണ്ടു വിക്കറ്റിന് പരാജയപ്പെടുത്തിയ ഡൽഹി വീണ്ടും ഇതേ മൈതാനത്തിറങ്ങുബോൾ വിജയത്തിൽ കുറഞ്ഞൊന്നും ആരാധകർ പ്രതീക്ഷിക്കുന്നില്ല.
അതേസമയം ക്യാപ്റ്റൻ കൂളിന്റെ തന്ത്രങ്ങളിലാണ് ചെന്നൈ ആരാധകർ വിശ്വാസമർപ്പിക്കുന്നത്.
0 Comments
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.