ചരിത്രപുരുഷന്‍ ചെമ്പില്‍ അരയന്റെ 18 ഓടിയില്‍ പ്രമുഖ സ്ഥാനീയനായ “ചിറചാടി “ എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന അന്നത്തെ B ഗ്രേഡ് ഓടി കോട്ടയം മാങ്ങാനം കളരിക്കല്‍ കുടുംബം വിലയ്ക്ക് വാങ്ങി “ചിറ ചാടി “ അങ്ങനെ “ കളരിക്കല്‍ “ വള്ളമായി .അന്ന് വെച്ചൂരിലെരു പുരയിടത്തില്‍ ആയിരുന്നു വള്ളത്തിന് വിശ്രമം . അക്കാലത്ത് താഴത്തങ്ങാടിയിലും സമീപദേശങ്ങളിലും വെന്നിക്കൊടിപാറിച്ചിരുന്ന കളരിക്കല്‍ വള്ളം .നെഹ്രുട്രോഫിയില്‍ കുമരകത്തെ ചെറു ക്ലബ്ബുകള്‍ കൊണ്ടുവന്ന് കളിച്ചിരുന്നു .മാട്ടിയിലെ തുടർച്ചയായ വിജയങ്ങൾക്ക് ശേഷം ചുണ്ടന്‍ കളിയില്‍ UBC കൈനകരി പുന്നമട അടക്കി വാണകാലം ചേന്നങ്കരിയില്‍ ഒരു ചെറു ക്ലബ്ബ് ഉദയം ചെയ്തു 1969 – ല്‍ FBC ചേന്നങ്കരി & വേണാട്ടുകാട് ടീം .70 – ല്‍ ഒരു വള്ളം വിലയ്ക്ക് വാങ്ങാന്‍ ടീം തീരുമാനിച്ചു . അങ്ങനെ കളരിക്കല്‍ വള്ളം വിലയ്ക്ക് വാങ്ങി “ ഫിലോമിന “ എന്ന് നാമകരണം ചെയ്തു . 71 – ല്‍ ആണ് കന്നിമത്സരം കളിക്കുന്നത് . 71 മൂലം കളി ജയിച്ച ആവേശത്തില്‍ നെഹ്രുട്രോഫിയില്‍ പോരാട്ടത്തിന് ഇറങ്ങിയ ഫിലോമിന എതിരാളികളെ ബഹുദൂരം പിന്തള്ളി വിജയം നേടി .ചമ്പക്കുളത്തും ,നെഹ്രുട്രോഫിയിലും തുടര്ച്ച്യായി വിജയിച്ച് ഹാട്രിക് നേടി ഈ കാലയളവില്‍ കേരളത്തിലെ പ്രസിദ്ധമായ ജലമേളകളില്‍ മിക്കതും ഫിലോമിന തന്നെ ജേതാവായി .ഈ തുടര്‍ വിജയങ്ങള്‍ ടീം വളരുന്നതിനും A ടീം ചുണ്ടനിലും B ടീം ഫിലോമിനയിലും കളിച്ചു നേട്ടങ്ങള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു .ഈ കാലത്ത് 80 ഉം 81 ഉം ഡ്യുക്ക് വള്ളത്തില്‍ നീരേറ്റ്പുറത്ത് വിജയിച്ച് ഹാട്രിക്ക് നേടാന്‍ 82 – ല്‍ എത്തിയ മാമൂട്ടില്‍ കുടുംബക്കാര്‍ മാളിയേക്കല്‍ വള്ളത്തോട് തോറ്റ് ഹാട്രിക്ക് നഷ്ടമായി . മാമൂട്ടില്‍ കുടുംബക്കാര്‍ വിജയിച്ച മാളിയേക്കല്‍ വള്ളം ഇരട്ടി വില നല്കാാമെന്ന് പറഞ്ഞ് മാമ്മൂട്ടിലെ സണ്ണിച്ചന്‍ വിലയ്ക്ക് ചോദിച്ചു .എന്നാല്‍ നേരത്തെ വില പറഞ്ഞുറപ്പിച്ച മാളിയേക്കല്‍ വള്ളം ഉടമ പറഞ്ഞവാക്കിന് വില കല്പ്പി്ച്ച് തോട്ടുകടവന്‍ കുടുംബത്തിന് വള്ളം നല്കി . ഇതില്‍ മനംനൊന്ത് മാമ്മൂട്ടില്‍ പ്രവാസി മലയാളിയായ സണ്ണിച്ചന്‍ മാമൂട്ടില്‍ FBC യുടെ ഫിലോമിന വള്ളം വിലയ്ക്ക് വാങ്ങി .വടക്കന്‍ ഓടി വള്ളം വെയ്ക്കുന്നതില്‍ മിടുക്കനായ വൈക്കം വാസു ആചാരിയെ വിളിച്ചുവരുത്തി വള്ളം അഴിച്ചു നീട്ടി പ്പണിത് “ മാമൂടന്‍ A ഗ്രേഡ് ഓടി “ യാക്കി നീരണിഞ്ഞു .അന്ന് കേരളാ കൊണ്ഗ്രസിന്റെഇ യുവ MLA യും ബഹുമാന്യനുമായ ശ്രീ .പി.ജെ .ജോസഫ് ആണ് വള്ളം നീരണിയിച്ചത് . പടക്കുതിര,അഴകേശന്‍ ,മാട്ടി ,ജലകേസരി ,ഡായി ,വലിയയ്യപ്പന്‍ ,വലിയ പണ്ഡിതന്‍ ,മിന്നല്‍ തങ്കം എന്നീ പേരും പെരുമയും ഉള്ള വള്ളങ്ങള്ക്കൊ പ്പം മാമൂടനും ഒരു കൈനോക്കാന്‍ തന്നെ തീരുമാനിച്ചു അങ്ങനെ കുമരകം ,കൈനകരി ടീമുകള്‍ തുഴഞ്ഞിട്ടും പടക്കുതിരക്ക് മുന്പിുല്‍ പലവട്ടം തോൽ വി പിണഞ്ഞു .പിന്നീട് 80 കളില്‍ കുമരകം നാഷണാന്തറടീം നെഹ്രുട്രോഫിയില്‍ മാമൂടനെ ആദ്യമായി വിജയിപ്പിച്ചു . പച്ച ചെക്കിടിക്കാട് ടീം 2 തവണ നെഹ്രുട്രോഫി തുടർച്ചയായി വിജയിപ്പിച്ചു .എന്നാല്‍ ഹാട്രിക്ക് വിജയം എന്ന ലക്ഷ്യം മാമ്മൂടന്‍ നഷ്ടപ്പെടുത്തി . മാന്നറും നീരേറ്റ്പുറവും മാമൂടന് തട്ടകമാണ് .ഏത് വമ്പനെയും പലകുറി തകര്ത്ത് തരിപ്പണമാക്കി വിജയ ഗാഥകള്‍ രചിച്ച മാമൂടന്‍ ക്ഷീണിതനായി .ശക്തരായ എതിരാളികള്‍ രംഗത്ത് എത്തിയപ്പോള്‍ സ്വന്തം തട്ടകത്തിലും തോല്‍വി ഏറ്റുവാങ്ങുന്നു . 31 1/4 കോല്‍ നീളവും ,46 അംഗുലം വീതിയും ഉള്ള മാമൂടനില്‍ 51 തുഴക്കാരും 3 അമരക്കാരും ,3 നിലയാളുകളും മത്സരസമയത്ത് പങ്കെടുക്കും .ഏതൊരു വള്ളംകളി പ്രേമിയുടെയും മനസ്സില്‍ മത്സരാവേശത്തിന്റെ അത്ഭുത കാഴ്ചകള്‍ നിറച്ച് വിജയങ്ങള്‍ നേടിയിട്ടുള്ള മാമൂടന്‍ വീണ്ടും അതെ പാതയില്‍ തിരികെയെത്തും എന്ന പ്രതീക്ഷയിലാണ് ജലോത്സവ വേദികളും ആരാധകരും .2018 മാർച്ച് 12 ന് ഉച്ചയ്ക്ക് 12:10 ന് ശുഭ മുഹൂർത്തത്തിൽ ഉളികുത്തിയ മാമൂടൻ മുൻപ് പലപ്പോഴും ചെറിയതോതില്‍ പിതുക്കിയിട്ടുണ്ട് മാമൂടന്‍ ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ച വെയ്ക്കാന്‍ ഉറപ്പിച്ചാണ് വള്ളം പുതുക്കിയത് .മുഖ്യമായും വള്ളത്തിന്‍റെ പിടിപ്പ് കൂട്ടി... കൂടാതെ അമരചുരുളിന്‍റെ ഭാഗത്ത് അകലം കൂട്ടി...വള്ളത്തിന്‍റെ വില്ല് പൂര്‍ണ്ണമായും പുതുക്കി ....വള്ളത്തിന്‍റെ മധ്യഭാഗത്ത് വീതിഉള്ള പലക ചേര്‍ത്തു .അങ്ങനെ മത്സരിച്ചുമുന്നേറാൻ മാമൂടൻ സജ്ജമായിക്കഴിഞ്ഞു . കോവില്‍ മുക്ക് സാബുനാരായണന്‍ ആചാരിയാണ് മുഖ്യ ശില്പി . 2019 ആഗസ്റ്റ് 19 ന് ഉച്ചയ്ക്ക് 12:05 ന് പുതുക്കി പണിത് അടുത്ത സീസണില്‍ മികച്ച വിജയങ്ങള്‍ ലക്ഷ്യമിട്ട് നീരണിയുന്ന മാമൂടന് എല്ലാ വിധ ഭാവുകങ്ങളും നേര്ന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ nethavu ഓൺലൈൻ ന്യൂസ് ആൻഡ് മാഗസീന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.